കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൂനെ ജില്ലാ ഭരണകൂടം; മാർച്ച് പതിനാലു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കും
കോവിഡ് അതിശക്തമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൂനൈ ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാത്രി കര്‍ഫ്യൂവും മാര്‍ച്ച് 14വരെ നീട്ടിയിരിക്കുകയാണ്. ആവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ രാത്രോ പതിനൊന്നു മുതൽ രാവിലെ ആറുവരെ സഞ്ചരിക്കാൻ വിലക്ക് നൽകിയിരിക്കുകയാണ്. മാര്‍ച്ച് 14വരെ പൂന ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചതായി സിറ്റി മേയര്‍ അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ സ്കൂളുകൾ തുറന്നെങ്കിലും വീണ്ടും അടയ്ക്കുകയായിരുന്നു. അതിനുശേഷം കഴിഞ്ഞ ജനുവരിയിലും സ്കൂളുകൾ തുറന്നിരുന്നു. എന്നാൽ, ജനുവരിയിലാണ് ജില്ലയിലെ ഗ്രാമീണമേഖലയില്‍ സ്‌കൂളുകളിൽ പ്രവർത്തനം ആരംഭിച്ചത്.
പൂനെയില്‍ ഇതുവരെ 5,24,76 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,765 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിതീകരിക്കുകയുണ്ടായി. മരിച്ചവരുടെ എണ്ണം ഇപ്പോൾ 11,742 ആയിരിക്കുകയാണ്.
അകോല, അമരാവതി, വാര്‍ധ, യവത് മാല്‍, ബുല്‍ദാന, നാഗ്പൂര്‍ എന്നെ സ്ഥലങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് വന്നിരിക്കുന്നത്. കഴിഞ്ഞ നാലുദിവസങ്ങളിലും മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടായിരം കടന്നു.
https://www.facebook.com/Malayalivartha