മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 13 നക്സലുകളെ കൊലപ്പെടുത്തി, പുലര്‍ച്ചെ 5.30ന് മഹാരാഷ്ട്ര പോലീസ് നടത്തിയ രഹസ്യ തെരച്ചലിൽ ഏറ്റുമുട്ടൽ

മഹാരാഷ്ട്രയിൽ നക്സലുകളും സുരക്ഷാസേനയും തമ്മിലേറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ 13 നക്സലുകളുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ എടപള്ളി വന മേഖലയിലാണ് ഏറ്റുമുട്ടൽ സംഭവിച്ചിരിക്കുന്നത്. മുംബൈയിൽ നിന്നും 900 കിലോ മീറ്റര്‍ അകലെയാണ് ഗഡ്ചിരോളി.
നക്സലുകള്‍ എടപ്പള്ളി പായഡി കോഡ്മി വന മേഖലയിൽ വച്ച് സംഘം ചേരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് മഹാരാഷ്ട്ര പോലീസ് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്.
വനപ്രദേശത്ത് വലിയ സംഘം മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി60 കമാന്‍റോകള്‍, ആന്‍റി മാവോയിസ്റ്റ് യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായ നടത്തിയ ഓപ്പറേഷനാണ് ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നക്സലുകള്‍ക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് കൂടുതൽ നക്സലുകള്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും ഗഡ്ചിരോളി ഗോൻഡിയ റേഞ്ച് പോലീസ് ഐജി സന്ദീപ് പട്ടീൽ വ്യക്തമാക്കി
കമാന്‍റോകളുടെ വെടിവയ്പ്പില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും. ഇവര്‍ കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് കരുതുന്നത്. ഇവര്‍ക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
കൊല്ലപ്പെട്ട നക്സലുകളില്‍ മുതിർന്ന നേതാക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എൻകൗണ്ടര്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് ഓടി രക്ഷപെട്ടതായാണ് സൂചന.
ഇവരുടെ പക്കൽ നിന്നും എസ്എൽആർ റൈഫിളുകളും 8 എംഎം റൈഫിളുകളും കുക്കര്‍ ബോംബും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ചത്തീസ്ഗഢ് അതിര്‍ത്തിയിലെ ഡൊഹാറ വനപ്രദേശത്ത് അടുത്തിടെ സുരക്ഷ സേന നടത്തിയ സമാന ഓപ്പറേഷനില്‍ രണ്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ വനിത മാവോയിസ്റ്റ് പ്രവര്‍ത്തകയായിരുന്നു.
https://www.facebook.com/Malayalivartha



























