നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നത് : കൊറോണ വൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

വില്ലനാണ് ആൾ മാറാട്ടക്കാരനാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു. കൊറോണ വൈറസിനെ വില്ലനും ആൾമാറാട്ടക്കാരനുമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നതെന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നടത്തി. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടർമാരുമായുള്ള സംവാദത്തിൽ പ്രധാനമന്ത്രി ഇപ്രകാരം പറയുകയുണ്ടായി. ഈ വെല്ലുവിളി നേരിടാൻ പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
യുവാക്കളിലും കുട്ടികളിലും വൈറസ് ബാധ സൃഷ്ടിക്കാനിടയുള്ള ദുരന്തത്തെക്കുറിച്ച് ജാഗ്രത വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച വൈറസ് യുവതലമുറയിൽ പടരാതിരിക്കാൻ കളക്ടർമാർ അതതു ജില്ലകളിലെ സ്ഥിതി പരിശോധിച്ച് കണക്കെടുപ്പു നടത്തണമെന്ന കാര്യവും ചൂണ്ടിക്കാട്ടുകയുണ്ടായി.
അതേസമയം കഴിഞ്ഞദിവസം നടന്ന കളക്ടർമാരുടെ യോഗത്തിൽ അദ്ദേഹം നിർണായകമായ പല കാര്യങ്ങളും ചൂണ്ടിക്കാട്ടുകയുണ്ടായി.ഏതാനും ദിവസമായി കോവിഡ് കേസുകൾ കുറഞ്ഞുവരുന്നുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രോഗബാധ കുറയുമ്പോൾ ജനങ്ങൾ ആശങ്കപ്പെടാനില്ലെന്നു ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രവണതയ്ക്കെതിരേയും ജാഗ്രത പുലർത്തണം . ജനപ്രതിനിധികളും സാമൂഹികസംഘടനകളും സർക്കാർ സംവിധാനവും കൂട്ടായി ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്ന കാര്യം മോദി എടുത്തു കാട്ടി. ഇപ്പോൾ കേസുകള്‍ കുറയുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ കേസുകൾ കുറയുന്നുണ്ട് എന്ന് കരുതി പ്രതിരോധം ദുര്‍ബലമാകരുതെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തിലായിരുന്നു മോദി ഈ കാര്യം പറഞ്ഞത്.കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.
https://www.facebook.com/Malayalivartha



























