നീറ്റ് പരീക്ഷയിൽ തോല്‍ക്കുമെന്ന ഭയം കൂടി.. കരുണാനിധിയുടെ മകള്‍ കനിമൊഴിയെ കണ്ടെത്തിയത് വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് തമിഴ്നാടിന്റെ ആവശ്യം
നീറ്റ് പരീക്ഷയിൽ തോല്‍ക്കുമെന്ന ഭയം കൂടിയതോടെ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു.
അരിയല്ലൂര്‍ ടി പെരൂര്‍ സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴിയാണ് ജീവനൊടുക്കിയത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നീറ്റ് പരീക്ഷയില്‍ പരാജയപ്പെടും എന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. സേലം മേട്ടൂര്‍ സ്വദേശി ധനുഷാണ് ആത്മഹത്യ ചെയ്തത്.
നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെ സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ധനുഷ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. നീറ്റ് പരീക്ഷക്കെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു.
പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്ക് അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.
https://www.facebook.com/Malayalivartha