മതപരിവർത്തനം നടത്താൻ തങ്ങളേയും ഭർത്താക്കൻമാരേയും പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു; പരാതിയും പ്രതിഷേധവുമായി യുവതികൾ തെരുവിൽ
പോലീസ് ഉദ്യോഗസ്ഥനെതിരെ തെരുവിൽ പ്രതിഷേധിച്ച് നാട്ടുകാർ. ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നെന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ഇങ്ങനെ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് നാട്ടുകാർ തെരുവിലിറങ്ങിയിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനെതിരെ നാട്ടുകാർ തെരുവിലിറങ്ങിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ കാലിയാചക് നഗരത്തിലാണ് സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്. തങ്ങളേയും ഭർത്താക്കൻമാരേയും പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നുള്ള ആരോപണം അവർ ഉന്നയിച്ചിരിക്കുകയാണ്. ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണം ശക്തമാക്കി ഒരു കൂട്ടം സ്ത്രീകൾ പ്രതിഷേധവുമായി വന്നു.
വനിതാ ബിജെപി പ്രവർത്തകർ ഇവരുടെ വീഡിയോ വൈറലാക്കിയതോടെയാണ് കാര്യങ്ങൾ നാടറിഞ്ഞത് . തങ്ങളെ ഇസ്ലാംമതം സ്വീകരിക്കാൻ ഉദ്യോഗസ്ഥൻ നിർബന്ധിക്കുന്നു എന്ന് എഴുതിയ പ്ലക്കാർഡുകൾ ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു.
പൗരന്മാരുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് സുകാന്ത മജുംദാർ പറഞ്ഞു. ഈ കുടുംബങ്ങളുടെ പരാതി ഗൗരവമായി കണ്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് സുകാന്ത മജുംദാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha