Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ്

06 FEBRUARY 2023 02:26 PM IST
മലയാളി വാര്‍ത്ത
മുപ്പത്തിയാറ് വര്‍ഷം ഭരണത്തിലിരുന്ന സിപിഎം നെ മുച്ചൂടും മുടിച്ച് തലപൊക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ച പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും ബിജെപിയേയാണ് ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ് ബംഗാളില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.എല്‍.എ സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ.ഐ.ടി.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കാഞ്ചിലാലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകളെ നിരാകരിച്ചുകൊണ്ടാണ് സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നതെന്ന് ഐ.ഐ.ടി.സി ട്വീറ്റ് ചെയ്തു. കാഞ്ചിലാലിനൊപ്പമുള്ള ചിത്രങ്ങളും തൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിട്ടുണ്ട്.

ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട്  സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍  കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉദ്ദേശ്യവും ബി.ജെ.പിക്കില്ലെന്ന സത്യം മറ്റൊരു ബി.ജെ.പി എം.എല്‍.എ കൂടി മനസിലാക്കിയിരിക്കുന്നു,' തൃണമൂലിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.നേരത്തെയും ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിട്ട് തൃണമൂലിലെത്തുന്ന ആറാമത്തെ എം.എല്‍.എയാണ് കാഞ്ചിലാല്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പല നേതാക്കളും തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുകയും ചെയ്തതോടെ മുകുള്‍ റോയ് അടക്കമുള്ള നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തി.എം.എല്‍.എമാരായ കൃഷ്ണ കല്യാണി, സൗമന്‍ റോയ് എന്നിവരും ഇത്തരത്തില്‍ തിരിച്ചെത്തിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ്ങും തൃണമൂലില്‍ ചേര്‍ന്നിരുന്നു.

കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പശ്ചിമ ബംഗാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി എം.എല്‍.എമാരെല്ലാം കൂട്ടത്തോടെ തൃണമൂലിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജിയും പറഞ്ഞിരുന്നു.പക്ഷെ തങ്ങള്‍ പാതി വാതില്‍ മാത്രമേ തുറന്നിട്ടുള്ളുവെന്നും ശ്രദ്ധിച്ച് മാത്രമേ പാര്‍ട്ടിയിലേക്ക് ബി.ജെ.പി നേതാക്കളെ സ്വാഗതം ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാഞ്ചിലാലിന്റെ വരവോടെ റിപ്പോര്‍ട്ടുകളിലും അഭിഷേക് ബാനര്‍ജിയുടെ വാക്കുകളിലും കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് എന്നതും രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് കാഞ്ചിലാലിന്റെ പാര്‍ട്ടി മാറ്റമെന്നും വിലയിരുത്തലുകളുണ്ട്.നിലവില്‍ 294ല്‍ 220 എം.എല്‍.എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. സുമന്‍ കാഞ്ചിലാലിന്റെ വരവോടെ ഇത് 221 ആകും.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വടക്കന്‍ ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് തൃണമൂലില്‍ ചേര്‍ന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സുമന്‍ പറഞ്ഞത്. ഏറെക്കാലമായി പാര്‍ട്ടി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു കാഞ്ചിലാലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് തങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.2019ലെ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പല മേഖലകളിലുള്ള വ്യക്തികള്‍ ബി.ജെ.പിയിലേക്ക് വന്നിരുന്നു. അതില്‍ പലരും ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. എന്നാല്‍ ചിലര്‍ നമ്മുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം മറ്റു പല പ്രലോഭനങ്ങളില്‍ മുഴുകി പാര്‍ട്ടി വിട്ട് പോകുന്നു. പക്ഷേ ഇതൊരിക്കലും പാര്‍ട്ടിയെ ബാധിക്കുകയില്ല,' ഭട്ടാചാര്യ പറഞ്ഞു.എന്നാല്‍ നേതാക്കള്‍ വിട്ടുപോകുന്നത് സംസ്ഥാന ബി.ജെ.പിയില്‍ അസ്വസ്ഥതക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതും ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends