Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ്

06 FEBRUARY 2023 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മുപ്പത്തിയാറ് വര്‍ഷം ഭരണത്തിലിരുന്ന സിപിഎം നെ മുച്ചൂടും മുടിച്ച് തലപൊക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ച പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും മമതാ ബാനര്‍ജിയും ബിജെപിയേയാണ് ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എംഎല്‍എമാരേയും നേതാക്കളേയും ബിജെപി പാളയത്തിലെത്തിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി ഇറങ്ങിയ മേദിയ്ക്കും അമിത് ഷായ്ക്കും ബംഗാളില്‍ അടിപതറുകയാണ്. ബിജെപിയുടെ ആറ് എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് പോയത്. അതുകൂടാതെ ഇനിയും പലരും പോകാനായി നില്ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയ്ക്ക് ഒട്ടും സഹിക്കാത്ത കാര്യങ്ങളാണ് ബംഗാളില്‍ നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബി.ജെ.പി എം.എല്‍.എ സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ.ഐ.ടി.സി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കാഞ്ചിലാലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.ബി.ജെ.പിയുടെ വിദ്വേഷ അജണ്ടകളെ നിരാകരിച്ചുകൊണ്ടാണ് സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നതെന്ന് ഐ.ഐ.ടി.സി ട്വീറ്റ് ചെയ്തു. കാഞ്ചിലാലിനൊപ്പമുള്ള ചിത്രങ്ങളും തൃണമൂലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്തുവിട്ടിട്ടുണ്ട്.

ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളും വിദ്വേഷ അജണ്ടകളും നിരാകരിച്ചുകൊണ്ട്  സുമന്‍ കാഞ്ചിലാല്‍ തൃണമൂല്‍  കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുകയാണ്. ജനങ്ങളെ സേവിക്കാനുള്ള ഒരു ഉദ്ദേശ്യവും ബി.ജെ.പിക്കില്ലെന്ന സത്യം മറ്റൊരു ബി.ജെ.പി എം.എല്‍.എ കൂടി മനസിലാക്കിയിരിക്കുന്നു,' തൃണമൂലിന്റെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.നേരത്തെയും ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി വിട്ട് തൃണമൂലിലെത്തുന്ന ആറാമത്തെ എം.എല്‍.എയാണ് കാഞ്ചിലാല്‍.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പല നേതാക്കളും തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേറുകയും ചെയ്തതോടെ മുകുള്‍ റോയ് അടക്കമുള്ള നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തി.എം.എല്‍.എമാരായ കൃഷ്ണ കല്യാണി, സൗമന്‍ റോയ് എന്നിവരും ഇത്തരത്തില്‍ തിരിച്ചെത്തിയിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അര്‍ജുന്‍ സിങ്ങും തൃണമൂലില്‍ ചേര്‍ന്നിരുന്നു.

കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പശ്ചിമ ബംഗാളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബി.ജെ.പി എം.എല്‍.എമാരെല്ലാം കൂട്ടത്തോടെ തൃണമൂലിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്ന് അഭിഷേക് ബാനര്‍ജിയും പറഞ്ഞിരുന്നു.പക്ഷെ തങ്ങള്‍ പാതി വാതില്‍ മാത്രമേ തുറന്നിട്ടുള്ളുവെന്നും ശ്രദ്ധിച്ച് മാത്രമേ പാര്‍ട്ടിയിലേക്ക് ബി.ജെ.പി നേതാക്കളെ സ്വാഗതം ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാഞ്ചിലാലിന്റെ വരവോടെ റിപ്പോര്‍ട്ടുകളിലും അഭിഷേക് ബാനര്‍ജിയുടെ വാക്കുകളിലും കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് എന്നതും രാഷ്ട്രീയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് കാഞ്ചിലാലിന്റെ പാര്‍ട്ടി മാറ്റമെന്നും വിലയിരുത്തലുകളുണ്ട്.നിലവില്‍ 294ല്‍ 220 എം.എല്‍.എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. സുമന്‍ കാഞ്ചിലാലിന്റെ വരവോടെ ഇത് 221 ആകും.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വടക്കന്‍ ബംഗാളിന്റെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് തൃണമൂലില്‍ ചേര്‍ന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സുമന്‍ പറഞ്ഞത്. ഏറെക്കാലമായി പാര്‍ട്ടി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു കാഞ്ചിലാലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കാഞ്ചിലാല്‍ പാര്‍ട്ടി മാറിയത് തങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പ്രതികരിച്ചു.2019ലെ തെരഞ്ഞെടുപ്പില്‍ സമൂഹത്തിലെ പല മേഖലകളിലുള്ള വ്യക്തികള്‍ ബി.ജെ.പിയിലേക്ക് വന്നിരുന്നു. അതില്‍ പലരും ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. എന്നാല്‍ ചിലര്‍ നമ്മുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിനു ശേഷം മറ്റു പല പ്രലോഭനങ്ങളില്‍ മുഴുകി പാര്‍ട്ടി വിട്ട് പോകുന്നു. പക്ഷേ ഇതൊരിക്കലും പാര്‍ട്ടിയെ ബാധിക്കുകയില്ല,' ഭട്ടാചാര്യ പറഞ്ഞു.എന്നാല്‍ നേതാക്കള്‍ വിട്ടുപോകുന്നത് സംസ്ഥാന ബി.ജെ.പിയില്‍ അസ്വസ്ഥതക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതും ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (17 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (2 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (3 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (3 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (3 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (5 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (5 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (5 hours ago)

Malayali Vartha Recommends