Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഷാറൂഖ് ഐ എസ് പ്രവര്‍ത്തകന്‍ , വോയ്‌സ് ഓഫ് ഖുറാസന്‍ വരിക്കാരന്‍. ഐഎസ് ചാരന്മാര്‍ ദക്ഷിണ ഇന്‍ഡ്യയില്‍ എവിടെയും എന്തും സംഭവിക്കാം.

10 APRIL 2023 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

sharukh faisi കോയമ്പത്തൂര്‍, മാംഗ്ലൂര്‍ സ്‌ഫോടനങ്ങളിലും ഐഎസ് പ്രചോദനം.എലത്തൂര്‍ ട്രെയിന്‍ തീയിട്ട കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷാറൂഖ് സെയ്ഫിയെന്ന ഷെഹിന്‍ബാഗ് സ്വദേശി പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്കാതെ ഒഴിഞ്ഞു മാറുന്നത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ അസുഖബാധിതനായി അഭിനയിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. വയറുവേദനയുണ്ടെന്നും മൂത്രമൊഴിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഇയ്യാള്‍ പറയുന്നത്. അതു കൊണ്ട് ചോദ്യം ചെയ്യല്‍ വേളയില്‍ ഡോക്ടറുടെ സേവനം ഉറപ്പു വരുത്തിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേരള പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിന് സമാന്തരമായി എന്‍.ഐ.എയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുകയാണ്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കോയമ്പത്തൂര്‍, മാംഗ്ലൂര്‍ സ്‌ഫോടനങ്ങളുമായി ട്രെയിന്‍ കത്തിക്കലിനും ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസന്‍ പ്രവിശ്യ അല്ലെങ്കില്‍ ഐഎസ് കെ പി യാണ് ഇന്ത്യയില്‍ ഇത്തരം ഭീകര ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഐസ് കെപിയുടെ പ്രവര്‍ത്തനം ഹിന്ദുക്കള്‍ക്കും ഹിന്ദു രാഷ്ട്രങ്ങള്‍ക്കുമെതിരെയാണ്. ഇസ്ലാംമതം വിശ്വസിക്കാത്തവരെ കൊന്നൊടുക്കുകയാണ് പ്രധാന ലക്ഷ്യം.അഫ്ഗാനിസ്ഥാനിലെ ഖൊറാസന്‍ പ്രവിശ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോക ഭീകര പട്ടികയില്‍ ഇടംനേടിയ സംഘടനയാണ് ഐഎസ്‌കെപി എന്നത്.

കോയമ്പത്തൂര്‍ സ്ഫോടനം നടന്ന് നാല് മാസവും മംഗളൂരു സ്ഫോടനം നടന്ന് ഏകദേശം മൂന്ന് മാസവും കഴിഞ്ഞപ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍ പ്രവിശ്യ (ISKP) അതിന്റെ മുഖപത്രമായ 'വോയ്സ് ഓഫ് ഖുറാസന്‍' മാസികയിലൂടെ തങ്ങളുടെ ഭീകരര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടെന്നും അതില്‍ പങ്കുണ്ടെന്നും സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന രണ്ട് സ്‌ഫോടനങ്ങളിലും തങ്ങളുടെ ആള്‍ക്കാരാണ് പങ്കെടുത്തതെന്ന് അവര്‍ അവകാശവാദമുന്നയിച്ചിരുന്നു.

ഐഎസ്‌കെപിയുടെ അല്‍-അസൈം മീഡിയ ഫൗണ്ടേഷന്‍ 68 പേജുള്ള ദൈര്‍ഘ്യമേറിയ 23 ാം ലക്കം-വോയ്സ് ഓഫ് ഖുറാസന്‍ പ്രചരണ മാസിക ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരുന്നത്.എന്നിരുന്നാലും, മാഗസിന്റെ ലേഖനത്തില്‍ അതിന്റെ 'മുജാഹിദീനുകള്‍' സജീവമായിരിക്കുന്നത് ഏത് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുന്നില്ല, എന്നാല്‍ വിദഗ്ധര്‍ പറയുന്നത് അവര്‍ കേരളത്തിലാണെന്നും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും ചില ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് കോയമ്പത്തൂരില്‍ നടന്ന കാര്‍ സ്ഫോടനവും നവംബര്‍ 19ന് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ പ്രഷര്‍ കുക്കര്‍ സ്ഫോടനവും നടത്തിയത് ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് ഐഎസ്‌കെപി പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങളിലൂടെ അവരുടെ വിശ്വാസികള്‍ക്ക് പ്രചോദനം നല്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. കോയമ്പത്തൂര്‍, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മാംഗ്ലൂരിലെ ഞങ്ങളുടെ ആക്രമണങ്ങള്‍ നിങ്ങള്‍ പരിഗണിക്കുന്നില്ലേ . അവിടെ നമ്മുടെ സഹോദരങ്ങള്‍ നമ്മുടെ മതത്തിന്റെ മഹത്വത്തിന് പ്രതികാരം ചെയ്യുകയും .മുസ്ലിംകളല്ലാത്തവരെ ഭയപ്പെടുത്തുകയും ചെയ്തു. അവിശ്വാസികളും അതിന്റെ അനുയായികളും?' മാസിക വായിക്കുന്നുവെന്നും പറയുന്നു.

 ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവര്‍ക്കായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 60 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ഹിന്ദുക്കള്‍ക്കും ഭാരതീയ ജനതാ പാര്‍ട്ടിക്കും, ഇന്ത്യന്‍ സൈന്യത്തിനുമെതിരെ വിഷം ചീറ്റി, അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ദക്ഷിണേന്ത്യയിലെ മുജാഹിദുകളെ പ്രകോപിപ്പിക്കുകയാണ് മാസിക ലേഖനത്തിലൂടെ ചെയ്തു കൊണ്ടിരുന്നത്.

ഇന്ത്യയെക്കുറിച്ചുള്ള മാസികയുടെ ലേഖനം ഹിന്ദുക്കളോട് പ്രതികാരം ചെയ്യാന്‍ ശ്രമിച്ചു . ഹിന്ദുക്കളെ അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുക്കള്‍ എന്ന് വിശേഷിപ്പിച്ചാണ് ലേഖനം തുടരുന്നത്. കൂടാതെ കാശ്മീരിലെ അമുസ്ലീംങ്ങളോടും, ബാബറി മസ്ജിദ്, ഗുജറാത്ത് കലാപങ്ങള്‍ എന്നിവയ്ക്ക് പ്രതികാരം ചെയ്യാനും ശ്രമിച്ചു.
നിങ്ങളുടെ അതിക്രമം എല്ലാ പരിധികളും കടന്നിരിക്കുന്നു, ഇസ്ലാമിനോടും അതിലെ ജനങ്ങളോടുമുള്ള നിങ്ങളുടെ വിദ്വേഷം വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാണ്,' മാസികയുടെ ലേഖനം പറയുന്നു.

'നിങ്ങളുടെ സമാധാനം അരാജകത്വമായും നിങ്ങളുടെ സുരക്ഷിതത്വം ഭയമായും നിങ്ങളുടെ സന്തോഷം ദുഃഖമായും മാറും, അല്ലാഹുവിന്റെ ഹിതത്താല്‍, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതുവരെ ഒരു അവിശ്വാസിക്കും സുരക്ഷിതത്വമോ സമാധാനമോ ഉണ്ടാകില്ല,' ISKP മാഗസിന്‍ ലേഖനം തുടര്‍ന്നു പറയുന്നു.

മാഗസിനിലെ ഒരു സമര്‍പ്പിത ലേഖനം അമേരിക്കയേയും ചൈനയേയും പരിഹസിക്കുന്നുമുണ്ട്. യുഎസ് വ്യോമാതിര്‍ത്തിയില്‍ ചൈനീസ് നിരീക്ഷണ ബലൂണുകളുടെ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നുമുണ്ട്.പാക്കിസ്ഥാനെതിരെയും അതിലെ മതപണ്ഡിതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനം തുടരുന്നതിനിടെ, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഷഹബാസ് ഷെരീഫിന്റെ രാജ്യത്തെ 'ഇസ്ലാമിക ഉമ്മത്തിന്റെ ശരീരത്തിലെ ട്യൂമര്‍ സെല്‍' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്

മധ്യേഷ്യയിലും ദക്ഷിണേഷ്യയിലും ഐസിസ് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമോ മുഖപത്രമോ ആണ് വോയ്‌സ് ഓഫ് ഖുറാസന്‍. ലോകമെമ്പാടുമുള്ള പിന്തുണക്കാരെ ഗ്രൂപ്പിനുവേണ്ടി ആക്രമണം നടത്താന്‍ ഇത് പ്രേരിപ്പിക്കുന്നു. ഇത് ഐഎസിന്റെ ആഗോള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും സമീപ വര്‍ഷങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്ട്ര വ്യാപ്തി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. അല്‍-അസൈം ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഡക്ഷന്‍സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ആണ് ISKP യുടെ പ്രധാന പ്രചരണ വിഭാഗം, ഇത് പ്രധാനമായും പുസ്തകങ്ങള്‍ നിര്‍മ്മിക്കുകയും ഇടയ്ക്കിടെ വീഡിയോകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ മൊഴിയില്‍ നിന്നുമാണ് ഐഎസ് ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. കൂടാതെ വോയ്‌സ് ഓഫ് ഖുറാസന്റെ സ്ഥിരം വായനക്കാരനാണ് ഷാറൂഖ് എന്ന് കണ്ടെത്തിയിട്ടുണ്ട് .ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഇതിന്റെ കോപ്പികള്‍ ലഭ്യമാണ്. ദക്ഷിണേന്‍ഡ്യയില്‍ എവിടെയെങ്കിലും അക്രമം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നാണ് ഷാറൂഖിന്റെ മൊഴി. സ്വന്തം ഇഷ്ടപ്രകാരമാണ് അക്രമം നടത്തിയതെന്നും ഇതിന്റെ പിന്നില്‍ മറ്റാരും ഇല്ലെന്നാണ് ഇയ്യാള്‍ മൊഴി നല്കി കൊണ്ടിരിക്കുന്നത്.

ദക്ഷിണ്‍േഡ്യ കേന്ദ്രീകരിച്ചിരിക്കുന്ന ഐ എസ് പ്രവര്‍ത്തകരുടെ സഹായം ഷാറൂഖിന് കിട്ടിയിട്ടുണ്ടൊയെന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ട്.ഇയ്യാളുടെ ബാഗില്‍ നിന്നും കണ്ടെടുത്ത റൈറ്റിംഗ് പാഡില്‍ നിന്നും കഴക്കുട്ടം, ചിറയിന്‍കീഴ്, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിലും ദുരൂഹതയേറുകയാണ്. തീവെയപ് വലിയ അക്രമത്തിനുള്ള ഡ്രെസ് റിഹേഴ്‌സലാണെന്ന നിഗമനവുമുണ്ട്. എന്തായാലും തികഞ്ഞ ഒരു റാഡിക്കലാണ് ഷാറൂഖെന്ന് പോലീസും സമര്‍ദ്ധിക്കുന്നുണ്ട്. റാഡിസ്റ്റായ ഒരാള്‍ക്ക് മാത്രം ചെയ്യാവുന്ന പ്രവൃത്തിയാണ് ഷാറൂഖ് ചെയ്തിരിക്കുന്നതെന്നതാണ് വസ്തുത. എന്തായാലും തീവ്രവാദികള്‍ റെയില്‍വേയെ ലക്ഷ്യം വെച്ചിരിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (34 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (41 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

Malayali Vartha Recommends