അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹം, പ്രതിദിനം എത്തുന്നവരുടെ എണ്ണം 2.17 ലക്ഷമായി ഉയരാൻ സാധ്യത, റോഡുകൾ നിറയും, തിരക്ക് കുറയ്ക്കാൻ 3,570 കോടി രൂപ ചെലവിൽ 68 കിലോമീറ്ററുള്ള ആറുവരിപ്പാത...!!

അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകിയതോടെ അയോധ്യയിലും സമീപ നഗരങ്ങളിലും വൻ തിരക്ക്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ദിവസവും പതിനായിരക്കണക്കിനാളുകളാണ് എത്തുന്നത്. ഭക്തരുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ തിരക്ക് കുറയ്ക്കാൻ 68 കിലോമീറ്ററുള്ള ഗ്രീൻഫീൽഡ് ബൈപാസ് പദ്ധതിക്ക് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പ്രത്യേക അനുമതി നൽകിയതായാണ് റിപ്പോർട്ട്.
ലഖ്‌നൗ, ബസ്തി, ഗോണ്ട ജില്ലകളിലൂടെ കടന്നുപോകുന്ന 4/6 വരി പാതയ്ക്കായി ദേശീയപാത അതോറിറ്റി കരാർ ക്ഷണിച്ചതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 3,570 കോടി രൂപയുടെ പദ്ധതിക്കാണ് ഹൈവേ മന്ത്രാലയം നീക്കം നടത്തുന്നത്. രണ്ടര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് എൻഎച്ച്എഐ ലക്ഷ്യം വെക്കുന്നത്.
പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാക്കി ജനുവരി 23 ചൊവ്വാഴ്ചയാണ് ഭക്തർക്കായി രാമക്ഷേത്രം തുറന്ന് നൽകിയത്. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം ലഖ്‌നൗ, ബസ്തി, ഗോണ്ട ജില്ലകളിൽ പ്രധാന റോഡുകളിലെ തിരക്ക് ഉയർന്ന തോതിലാണ്. യാത്രക്കാരുടെ എണ്ണം ഉയർന്നതിനൊപ്പം ചരക്ക് വാഹനങ്ങളുടെ എണ്ണവും വർധിച്ചിരുന്നു.
നിലവിലെ കണക്കുകൾ പ്രകാരം 2033ൽ പ്രദേശത്തെ ട്രാഫിക് പ്രതിദിനം 2.17 ലക്ഷമായി ഉയരാൻ സാധ്യതയുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം പ്രദേശത്തെ പ്രതിദിന ട്രാഫിക് 89,023 ആണ്. ഈ സാഹചര്യത്തിലാണ് വടക്കൻ അയോധ്യ, തെക്കൻ അയോധ്യ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച് ബൈപാസ് നിർമിക്കാനുള്ള പദ്ധതി വിഭാവനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha























