അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും...പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം....

രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമന്റെ ആറാമത്തെ ബഡ്ജറ്റാണിത്. മോദി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബഡ്ജറ്റ് അവതരണം ആരംഭിച്ചത്. വരുന്ന അഞ്ച് വർഷത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികൾ നിർമല സീതാരാമൻ ഇടക്കാല ബഡ്ജറ്റിൽ അവതരിപ്പിച്ചു.കൊവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറൽ പദ്ധതി തുടർന്നു. മൂന്ന് കോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി നൽകും.പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.നിലവിലുള്ള ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. പ്രശ്നങ്ങൾ പരിശോധിച്ച് പ്രസക്തമായ ശുപാർശകൾ നൽകുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.ജൂലായിലെ സമ്പൂർണ ബഡ്‌ജറ്റിൽ സർക്കാർ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്‌മാപ്പ് അവതരിപ്പിക്കും.മൂന്ന് പ്രധാന റെയിൽവേ സാമ്പത്തിക ഇടനാഴി പദ്ധതികൾ നടപ്പാക്കും.ഇറക്കുമതി തീരുവ ഉൾപ്പെടെയുള്ള നികുതി നിരക്കുകൾ മാറ്റമില്ലാതെ തുടരും.സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവയ്‌പ്പിന് സർക്കാർ ധനസഹായം നൽകും. അടുത്ത അഞ്ച് വർഷം 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.റെയിൽവേ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും.രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമ ന്റെ ആറാമത്തെ ബഡ്ജറ്റാണിത്.സമ്പദ് രംഗത്ത് നവ ഉന്മേഷമാണെന്നും പത്തുവർഷംകൊണ്ട് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും മോദി ഭരണത്തിൽ രാജ്യം കുതിച്ചുയർന്നു എന്നും ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.രാജ്യത്തിന് നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു എന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വികസനത്തിന്റെ ഫലപ്രാപ്തി ജനങ്ങളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തിന് ഒരു പുതിയ ലക്ഷ്യബോധം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രണ്ടാം ടേമിൽ സർക്കാർ അതിന്റെ നേട്ടങ്ങൾ ഇരട്ടിയാക്കി.
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഈ സർക്കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനമാണ് മോദി സർക്കാർ മുന്നോട്ടുവെക്കുന്നത്. ഈ സർക്കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങൾ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗരോർജ്ജ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രിപറഞ്ഞു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനായതും നേട്ടമായിതായി അവർ ചൂണ്ടിക്കാട്ടി. സമ്പത്ത് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണ്, 7 ഐഐടികൾ, 16 ഐഐഐടികൾ, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു. ഇടത്തരക്കാർക്ക് സ്വന്തമായി വീട് നിർമ്മിക്കാൻ സഹായം നൽകി. പി എം ആവാസ് യോജനയിൽ 3 കോടി വീടുകൾ നിർമ്മിച്ചു, അടുത്ത അഞ്ച് വർഷം കൊണ്ട് അഞ്ച് കോടി വീടുകൾ നിർമ്മിക്കുമെന്നും നിർമല ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha






















