ഞെട്ടിക്കുന്ന അനുഭവം.. സാധാരണക്കാരിയായി ബസ് സ്റ്റാന്‍ഡിലെത്തി പൊലീസ് കമ്മീഷണര്‍..സമീപിച്ചത് 40 ഓളം പുരുഷന്മാർ..അകലെ കാത്തു നിന്ന മഫ്തി പോലിസ് എത്തിപിടികൂടി..

അർധരാത്രി വേഷംമാറി കമ്മീഷണർ റോഡിലിറങ്ങി; സമീപിച്ചത് 40 ഓളം പുരുഷന്മാർ! ഞെട്ടിക്കുന്ന അനുഭവം..ഇന്നും സ്ത്രീ സുരക്ഷാ എത്രത്തോളം നമ്മുടെ രാജ്യത്തുണ്ട് എന്നുള്ളതിന്റെ ഏറ്റവും നടുക്കുന്ന ഉദാഹരണമാണ് ഈ സംഭവം . സംഭവം നടക്കുന്നത് ഹൈദരാബാദിലാണ് .ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാര്‍ത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി സാധാരണക്കാരിയായി ബസ് സ്റ്റാന്‍ഡിലെത്തി പൊലീസ് കമ്മീഷണര്‍.
മല്‍ക്കാജ്ഗിരി പൊലീസ് കമ്മീഷണര്‍ വി. സുമതി ഐ.പി.എസ് ആണ് വേറിട്ട പരീക്ഷണവുമായി എത്തിയത്. സാധാരണക്കാരിയായ ബസ് യാത്രികയുടെ വേഷത്തിലെത്തിയ കമ്മീഷണറെ മൂന്നു മണിക്കൂറിനുള്ളില്‍ ശല്യം ചെയ്തതാകട്ടെ 40ഓളം പുരുഷന്മാര്‍. വിദ്യാര്‍ത്ഥികളും സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ജോലിക്കാരും ഇവരില്‍ ഉള്‍പ്പെടും. കമ്മീഷണറെ സള്യം ചെയ്ത എല്ലാവരെയും മഫ്തിയിലെത്തിയ പോലിസുകാര്‍ പിടികൂടുകയും ചെയ്തു.ഹൈദരാബാദിനെ സുരക്ഷിത നഗരമായി പ്രഖ്യാപിക്കുമ്പോഴും രാത്രികാലങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ
എത്രത്തോളം ഭീകരമാണെന്ന് ഈ ഓപ്പറേഷനിലൂടെ പുറത്തുവന്നിരിക്കുകയാണ്.ഓഫീസിലിരുന്നുള്ള റിപ്പോർട്ടുകളിൽ വിശ്വസിക്കാതെ, യാഥാർത്ഥ്യം മനസ്സിലാക്കാനാണ് കമ്മീഷണർ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. രാത്രി 12 മണിക്ക് ശേഷം നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലുംആളൊഴിഞ്ഞ റോഡരികിലും അവർ ഒറ്റയ്ക്ക് നിന്നു. ദൂരെ മാറി സുരക്ഷയ്ക്കായി പോലീസ് സംഘം നിലയുറപ്പിച്ചിരുന്നെങ്കിലും കമ്മീഷണറാണെന്ന് തിരിച്ചറിയാത്ത വിധത്തിലുള്ള വേഷമാണ് അവർ ധരിച്ചിരുന്നത്. ഈ സമയം അവിടെയെത്തിയ പുരുഷന്മാരിൽ പലരും കമ്മീഷണറെ ശല്യം ചെയ്യാനാണ് മുതിർന്നത്.
ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദില്‍സുഖ്നഗര്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന സുമതി ഐപിഎസ് എത്തിയത്. അര്‍ദ്ധരാത്രി 12:30 മുതല്‍ പുലര്‍ച്ചെ 3:30 വരെ മൂന്നു മണിക്കൂറായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന് തോന്നിക്കും വിധമാണ് കമ്മീഷണര്‍ ബസ് സ്റ്റോപ്പില്‍ എത്തിയത്. പിന്നാലെ തന്നെ പൂവാല ശല്യവും തുടങ്ങി.
കമ്മീഷണറാണെന്ന് തിരിച്ചറിയാതെ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുമാണ് എല്ലാവരും എത്തിയത്. ഇവരെയെല്ലാം കമ്മീഷണരുടെ സുരക്ഷയ്ക്കായി അകലെ കാത്തു നിന്ന മഫ്തി പോലിസ് എത്തിപിടികൂടി.
https://www.facebook.com/Malayalivartha























