കമിതാക്കളുടെ തലയ്ക്കടിച്ചു , അബോധാവസ്ഥയിലായപ്പോൾ ശ്വാസം മുട്ടിച്ചു ; പിന്നാലെ മരണം ഉറപ്പായപ്പോൾ അതും ചെയ്തു ; രാജ്യത്ത് വീണ്ടും ദുരഭിമാന കൊല

രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ തരണ്‍ തരണ്‍ ജില്ലയില്‍കമിതാക്കളെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മാവന്‍റെ വീട്ടില്‍നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്‍റെ തലയ്ക്ക് അടിക്കുകയും അബോധാവസ്ഥയിലായ ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെയും സമാനമായ രീതിയില്‍ തലയ്ക്കടിച്ചതിന് ശേഷം കീടനാശിനി വായിലൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുപതുകാരനായ യുവാവിന്‍റെ മൃതദേഹം നഗ്നമായ രീതിയില്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍റെ വീട്ടിലെ ഗട്ടറിലും പെണ്‍കുട്ടിയുടെ മൃതദേഹം ടാര്‍പോളിനില്‍ പൊതിഞ്ഞ് അതേ വീട്ടിനുള്ളില്‍നിന്നുമാണ് കണ്ടെത്തിയത്. ജാട്ട് സിഖ് വംശജരാണ് ഇരുവരും.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, ഇയാളുടെ സഹോദരങ്ങള്‍, ഭാര്യ, മകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























