കർണ്ണാടകയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ്സും ബി ജെ പി യും; പന്ത് ഇനി ഗവർണ്ണറുടെ കോർട്ടിൽ

കര്‍ണ്ണാടകയില്‍ പന്ത് ഗവര്‍ണ്ണറുടെ കോര്‍ട്ടില്‍ .കര്‍ണ്ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി യും കോണ്‍ഗ്രസ്സും ജെഡിഎസ്സും രംഗത്ത് വന്നതോടെ ഗവര്‍ണ്ണറുടെ നിലപാട് നിര്‍ണ്ണായകമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണ്ണാടകയില്‍ സഖ്യങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കീഴ്വഴക്കമനുസരിച്ച് ഗവര്‍ണ്ണര്‍ വാജുഭായി വാലയ്ക്ക് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കാം. എന്നാല്‍ ജെഡിഎസ്സിന് പിന്‍തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസാകട്ടെ ഗവര്‍ണ്ണറെ തങ്ങള്‍ക്കാണ് ഭൂരിപക്ഷമെന്ന് ബോധ്യപെടുത്തും.
എന്തായാലും സര്‍ക്കാര്‍ രൂപീകരണത്തിന് ആരെക്ഷണിക്കണമെന്നത് ഗവര്‍ണ്ണറുടെ തീരുമാനമായിരിക്കും. ഇരു കൂട്ടരോടും പിന്‍തുണയ്ക്കുന്ന എംഎല്‍എ മാര്‍ ഒപ്പുവെച്ച കത്ത് ഹാജരാക്കുന്നതിന് ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശിക്കാം. ഗുജറാത്തില്‍ നിന്നുള്ള മുന്‍ ബിജെപി നേതാവ് കൂടിയായ കര്‍ണ്ണാടകാ ഗവര്‍ണ്ണര്‍ വാജുഭായി വാല നേരത്തെ നരേന്ദ്രമോദിയ്ക്കായി എംഎല്‍എ സ്ഥാനം രാജിവെച്ച് രാജ്‌കോട്ട് വെസ്റ്റ് സീറ്റ് ഒഴിഞ്ഞ്‌കോടുത്ത വ്യക്തികൂടിയാണ്. മുന്‍ ബിജെപി നേതാവ് ഗവര്‍ണ്ണറാകുമ്‌പോള്‍ ഭരണഘടനപാലിക്കാന്‍ തയ്യാറാകണമെന്നും കീഴ്വഴക്കങ്ങള്‍ കണക്കിലെടുക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപെടുന്നു.
https://www.facebook.com/Malayalivartha
























