കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ബിജെപി ക്രൈസ്‌തവ വോട്ടുകൾ ലക്ഷ്യമിടുന്നുണ്ടെന്നും ബി ജെ പിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുളള കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺന്റെ പ്രതികരണത്തിനു പിന്നാലെയാണ് ഈ കൂടിക്കാഴ്ച്ച. ക്രിസ്‌ത്യൻ സ്ഥാനാർത്ഥികളുണ്ടാകുമെന്നുള്ള സൂചനകൾ ഇതിലൂടെ ലഭ്യമാകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്‌ത്യൻ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും അശ്വത് നാരായൺ പറഞ്ഞു .
കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം വന്നത് . ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആലഞ്ചേരിയുമായുളള കൂടിക്കാഴ്‌ചയിൽ പങ്കെടുക്കുകയും ചെയ്തു . കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പി ഒ സിയിലായിരുന്നു കൂടിക്കാഴ്ച നടന്നത . എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്‌തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.'രാവിലെ പ്രാതൽ കഴിക്കാൻ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച ചെയ്‌തില്ല. സ്വകാര്യ സന്ദർശനമാണിത്. അതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഇന്ന് ബി ജെ പിയുടെ വിജയയാത്ര എറണാകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെ സി ബി സി ആസ്ഥാനത്തെത്തി ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തിയത്. മുസ്‌ലിം ലീഗിന്റെ പാർട്ടി പ്രവേശനവുമായി ബന്ധപെട്ട കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനയായിരുന്നു . മുസ്‌ലിം ലീഗ് ഏറ്റവും വലിയ വർഗീയ പാർട്ടിയാണെന്നും അവർ നയം മാറ്റി വന്നാൽ എൻ.ഡി.എയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു . മോദിയുടെ നയങ്ങളും ഏകാത്മ മാനവദർശനവും സ്വീകരിക്കാൻ തയ്യാറായാൽ കുഞ്ഞാലിക്കുട്ടിയെയും സ്വാഗതം ചെയ്യും.ലീഗ് വിഷയത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. മാദ്ധ്യമങ്ങൾ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണ്.
വർഗീയ നിലപാട് തിരുത്തി, നരേന്ദ്ര മോദിയുടെ നയങ്ങൾ സ്വീകാര്യമെന്ന് പറഞ്ഞാൽ മുസ്‌ലിം ലീഗിനെയും ഉൾക്കൊള്ളാനുള്ള ദർശനമാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നാണ് ശോഭാ സുരേന്ദ്രൻ പറഞ്ഞത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, എ.എൻ. നാരായണൻ നമ്പൂതിരി, കെ.കെ. അനീഷ്‌കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























