ഞമ്മള്‍ടെ' മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം; അതിനു കുട പിടിക്കാന്‍ പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല; ഫേസ്ബുക്ക് കുറിപ്പ് പങ്ക് വച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍

രാഷ്ട്രീയക്കാരെ അതിരൂക്ഷമായി വിമർശിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി.സി ജോര്‍ജ് രംഗത്ത്‌വന്നിരുന്നു . പോപ്പുലര്‍ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും താന്‍ പ്രസംഗിച്ചപ്പോള്‍ ഒരു ഹൈന്ദവനും ക്രൈസ്തവനും തന്നെ സുടാപ്പിയാക്കിയില്ലെന്ന് വ്യക്തമാക്കുകയാണ് പി സി ജോർജ് . ശബരിമല ആചാര സംരക്ഷണം, രാമക്ഷേത്ര നിര്‍മ്മാണ സംഭാവന തുടങ്ങിയവയ്ക്കെല്ലാം കൂടെ നിന്നപ്പോള്‍ പലര്‍ക്കും താന്‍ വെറുക്കപ്പെട്ടവനായി മാറിയെന്ന് പി സി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഞമ്മള്‍ടെ' മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം . അതിനു കുട പിടിക്കാന്‍ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല എന്നദ്ദേഹം വ്യക്തമാക്കി .ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അറിയേണ്ട സത്യങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയായിരുന്നു സെന്‍കുമാര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അറിയേണ്ട സത്യങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയായിരുന്നു സെന്‍കുമാര്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന കാര്യങ്ങളിങ്ങനെ:
ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്: പോപ്പുലര്‍ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാന്‍ പ്രസംഗിച്ചപ്പോള്‍ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല . റോഡ് വീതി കൂട്ടാന്‍ അരുവിത്തുറ പള്ളിയുടെ മതില്‍ ബലമായി പൊളിച്ചപ്പോള്‍ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങള്‍ പണിയാന്‍ സംഭാവന കൊടുത്തപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷര്‍ട്ട് ഉയര്‍ത്തി കാട്ടിയപ്പോള്‍ ഞാന്‍ 'ചിലര്‍ക്ക് ' വെറുക്കപ്പെട്ടവനായി .
സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാര്‍ഡ് കൊടുത്തപ്പോള്‍ വിമര്‍ശനം ഉന്നയിച്ചപ്പോളും എന്നെ 'ചിലര്‍ ' ആക്രമിച്ചു . ശബരിമലയില്‍ ആചാര സംരക്ഷണത്തിന് മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ എന്നെ ' ചിലര്‍ 'ആര്‍ എസ് എസ് ആയി ചിത്രീകരിച്ചു . ശബരിമല വിഷയത്തിന്റെ പേരില്‍ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോള്‍ എന്നെ ഊര് വിലക്കാന്‍ ഒരു പ്രദേശത്തെ മഹല്ലുകളില്‍ ഫത്വ പുറപ്പെടുവിച്ചു .
(എന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലര്‍ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോള്‍ ഞാനും ഒന്ന് മാന്തി . അതില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു . ) രാമക്ഷേത്ര നിര്‍മ്മാണത്തിന് പൈസ കൊടുത്തപ്പോള്‍ വീണ്ടും ഞാന്‍ ' ചിലര്‍ക്ക് ' വര്‍ഗ്ഗീയ വാദിയായി . 'ഞമ്മള്‍ടെ' മാത്രം കൂടെ നിന്നാല്‍ മതേതരം അല്ലെങ്കില്‍ വര്‍ഗ്ഗീയം . അതിനു കുട പിടിക്കാന്‍ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ 'മൈ'ക്കുട്ടിമാരെയും 'കുന്ന' പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിനെ കിട്ടില്ല .
https://www.facebook.com/Malayalivartha