Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

അക്കൗണ്ട് തുറന്ന രാജേട്ടൻ തന്നെ അത് പൂട്ടിച്ചോ? 'തിരിനാളം' തെളിച്ച ​ഗുട്ടൻസ് കലക്കിയെടുത്ത് പാവം അണികൾ..

10 MAY 2021 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് സി പി ഐ പ്രസ്താവന

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

2016-ല്‍ നിയമസഭയിലേക്ക് ഒരു താമരയായ് ഒ. രാജഗോപാല്‍ കടന്നു വരുമ്പോള്‍ കേരളത്തിലെ ബി.ജെ.പി. അണികള്‍ ആവേശത്തിലായിരുന്നു. ഇനിയങ്ങോട്ടു പിണറായി വിജയന്‍ സര്‍ക്കാരിനെ ഒറ്റയ്ക്ക് നേരിട്ട് നഖശിഖാന്തം എതിര്‍ത്ത് രാജേട്ടനു പിന്നാലെ വിരിയാനിരിക്കുന്ന താമരകളെ സ്വപ്‌നം കണ്ടിരുന്ന നേതാക്കള്‍ക്കും അണികള്‍ക്കും അധികം വൈകാതെ തന്നെ അപകടം മണത്തു.

ആദ്യ പിണറായി സര്‍ക്കാരിന്റെ സ്പീക്കര്‍ സ്ഥാനത്തേക്ക് ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി ഒ.രാജഗോപാല്‍ ഏവരെയും ഞെട്ടിച്ചു.

വിവാദമായതോടെ സ്പീക്കറുടെ പേരിലെ 'ശ്രീരാമനും കൃഷ്ണനു'മാണ് തന്നെ ആകര്‍ഷിച്ച ഘടകമെന്ന വിചിത്ര ന്യായീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തി.

പൗരത്വ ബില്ലിനിനെതിരേ ഇടതു മുന്നണിയും കോണ്‍ഗ്രസും ഒരുമിച്ചു കേന്ദ്ര സര്‍ക്കാരിനെതിരേ പ്രമേയം പാസാക്കിയപ്പോഴും ഒ. രാജഗോപാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ മാതൃക കാട്ടിയതും ബിജെപിയെ നിരാശരാക്കി.

പിന്നേടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പിണറായി സ്തുതി പതിവാക്കിയതോടെ രാജേട്ടാ എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന അണികള്‍ ഉള്ളുകൊണ്ടെങ്കിലും അക്ഷരം മാറ്റി വിളിച്ചു തുടങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം.

നേതാക്കളാകട്ടെ മുതിര്‍ന്ന നേതാവിനെ വിമര്‍ശിക്കാനാകാതെ കുഴഞ്ഞു. ഓര്‍മ്മക്കുറവെന്നും പ്രായാധിക്യമെന്നും അണികളോടു വിശദീകരണം നല്‍കി അവര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഓര്‍മ്മ ഇത്തിരി കൂടുതലായതിന്റെ കുഴപ്പമാണെന്നു അണികള്‍ക്കു വഴിയേ പിടികിട്ടിത്തുടങ്ങി.

ഒടുവില്‍ നേമത്ത് കുമ്മനം രാജശേഖരന്റെ പ്രചരണത്തെ മങ്ങിപ്പിക്കുന്ന വിധം നിരന്തരം പ്രസ്താവനകളുമായി രംഗത്തെത്തുകയും സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെ ഒ. രാജഗോപാല്‍ എന്ന നേതാവിനെ അണികള്‍ പൂര്‍ണ്ണമായും കൈവിട്ടു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വരവിനെ 'വിളക്കുതെളിച്ച്' ഇടതുപക്ഷം സ്വീകരിച്ചപ്പോഴും ഒ. രാജഗോപാലും വെറുതെയിരുന്നില്ല. കത്തിച്ചു ഫെയ്‌സ്ബുക്കില്‍ ഒരു തിരിനാളം.

ചെറിയൊരു ആശ്വാസത്തിന് ബംഗാളില്‍ അക്രമിക്കപ്പെടുന്ന ബിജെപി പ്രവര്‍ത്തകരെ ഓര്‍ത്തിട്ടുണ്ടെന്നു മാത്രം. എങ്കിലും ഇത്തവണ അണികള്‍ക്കോ നേതാക്കള്‍ക്കോ തങ്ങളുടെ രാജേട്ടന്റെ 'ഇരട്ടത്താപ്പ്' കണ്ട് വലിയ ഞെട്ടലൊന്നുമുണ്ടായില്ല.

ഇനി പലതും കാണാനിരിക്കുന്നതല്ലേ ഉള്ളൂവെന്നാണ് സൂചനകള്‍. എത്ര വലിയ നേതാവായാലും പാര്‍ട്ടി നടപടി എടുക്കാത്തതാണ് സിറ്റിംഗ് സീറ്റു കൂടി നഷ്ടമാക്കുന്നതില്‍ കാര്യങ്ങളെത്തിച്ചതെന്ന് വിലയിരുത്തുന്ന നേതാക്കളും അണികളുമുണ്ട്.

എന്നാല്‍ ഒ. രാജഗോപാലിന്റെ വീഴ്ചകള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ യഥാവിധം അവതരിപ്പിക്കാത്തതാണ് കുഴപ്പമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്കു സംവിധായകന്‍ കമലിനു ശേഷം ആരുവരുമെന്നു പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ആ സ്ഥാനത്തേക്കൊരു നോമിനി പിണറായി വിജയനു മുന്നില്‍ എത്തിയിട്ടുണ്ടെന്നു വേണം കരുതാന്‍.

അങ്ങനെയെങ്കില്‍ ഈ 'തിരിനാളം' കൂടി തെളിച്ചു വച്ചതിന്റെ ഗുട്ടന്‍സ് അന്നു കേരളത്തിലെ പാവം ബി.ജെ.പി അണികള്‍ക്കു മുന്നില്‍ തെളിഞ്ഞു വരുമെന്നു പ്രതീക്ഷിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (1 hour ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (2 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (2 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (3 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (4 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (4 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (6 hours ago)

Malayali Vartha Recommends