വോട്ടെടുപ്പ് ഉച്ചയോടടുക്കുമ്പോൾ 50.21 ശതമാനം ആൾക്കാർ വോട്ട് രേഖപ്പെടുത്തി; ജൂണ്‍ മൂന്നിന് വോട്ടെണ്ണൽ; തൃക്കാക്കരയിൽ വിധിയെഴുതുന്നത് 1,96,805 വോട്ടർമാർ; ആകാംഷയോടെ കേരളം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗാണ് ഉച്ച വരെ നോക്കുമ്പോൾ അറിയുവാൻ കഴിയുന്നത്. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് ഉച്ചയോടടുക്കുമ്പോൾ 50.21 ശതമാനം ആൾക്കാരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണൽ നടക്കുന്നത്. പല ബൂത്തുകളിലും രാവിലെ തന്നെ നീണ്ട ക്യൂവുണ്ടായിരുന്നു. വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെയാണ് .
തൃക്കാക്കരയിൽ വിധിയെഴുതുന്നത് 1,96,805 വോട്ടർമാരാണ്. എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംഗ്ഷനിലെ ബൂത്ത് 50ലും വോട്ടു രേഖപ്പെടുത്തി. . 239 ബൂത്തുകളിൽ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്.
പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും അവിടെയുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുള്ളത് 956 ഉദ്യോഗസ്ഥരെയാണ്. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. കൂടുതൽ ബൂത്തുകൾ വരുന്ന ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും സജ്ജമാക്കിയിട്ടുണ്ട് . എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനമുണ്ട്.
കള്ളവോട്ട് തടയാൻ പോളിംഗ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സിനിമാ താരങ്ങളായ മമ്മൂട്ടി, രഞ്ജി പണിക്കർ, ലാൽ എന്നിവർ രാവിലെ വോട്ട് ചെയ്തു.
https://www.facebook.com/Malayalivartha