പാർട്ടിയിലെ മുസ്ളീം സഖാക്കൾക്ക് നോമ്പെടുക്കാം; പള്ളിയിൽ പോകാം; നമാസ് നടത്താം; ജയരാജൻ എന്ന പേരിനാണ് കുഴപ്പം; സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ; ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം; പി ജയരാജനെ വിമർശിച്ച് കെ സുരേന്ദ്രൻ

കർക്കടക വാവ്‌ബലി ദിനത്തിലെ പിതൃതർപ്പണവുമായി ബന്ധപ്പെട്ട് പി ജയരാജൻ ഒരു പോസ്‌റ്റ് പങ്കു വച്ചിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാർട്ടി ശ്രദ്ധയിൽപ്പെടുത്തി. പാർട്ടി അംഗങ്ങളും പാർട്ടിയും ഇക്കാര്യം ചൂണ്ടിക്കാണിച്ചതായും താൻ ഇക്കാര്യങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ജയരാജൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു .
പാർട്ടിയുടെ വിമർശനത്തെ അംഗീകരിക്കുന്നതായും താൻ ഭൗതികവാദിയാണെന്നും ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പി ജയരാജനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ എന്നാണ് കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്.
ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാമെന്നും ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ ആക്ഷേപിച്ചിരിക്കുകയാണ്. കെ സുരേന്ദ്രൻ പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പാർട്ടിയിലെ മുസ്ളീം സഖാക്കൾക്ക് നോമ്പെടുക്കാം. പള്ളിയിൽ പോകാം. നമാസ് നടത്താം. ജയരാജൻ എന്ന പേരിനാണ് കുഴപ്പം. ജലീലിനും സലാമിനും അൻവറിനും പൂമാല. ജയരാജന് ഇണ്ടാസും. റിയാസിനും റഹീമിനും ഷംസീറിനും ശബരിമലയിൽ യുവതികളെ കയറ്റാൻ വാദിക്കാം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല.
താങ്കൾക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ. അടുത്ത കർക്കിടകവാവുവരെ പാർട്ടിയിൽ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. ജയ് പി. ജെ. ആർമി എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha