Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു


തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ? വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ? ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുന്നു

01 JANUARY 2024 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ. വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ. ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുകയാണ്. മേയിലും ജൂണിലുമായി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കപ്പെടുമോ എന്നതിലാണ് വിമര്‍ശനം ഉയരുന്നത്. ഭരണത്തിലെത്തുക ഇന്ത്യാ മുന്നണിയോ അതോ ബിജെപി മുന്നണിയോ എന്നറിയാനുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയതലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്വത ചോദ്യം ചെയ്യപ്പെടുകയാണ്.

യന്ത്രത്തിലെ വിവി പാറ്റ് സ്ളിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന് ഇന്‍ഡ്യാ മുന്നണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്തശേഷം കാണുന്ന വിവി പാറ്റ് സ്ളിപ്പ് നിലവില്‍ അതേ പെട്ടിയിലേക്ക് വീഴുന്ന രീതിയാണ് നിലവിലുള്ളത്. ഇത് മാറ്റി വിവി പാറ്റ് സ്ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും തുടര്‍ന്ന് അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രത്യേകം പെട്ടിയില്‍ നിക്ഷേപിക്കാനും സാധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും വിശ്വാസ്യതയും ചോദ്യം ചെയ്ത് വിശദമായ നിവേദനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചിരുന്നു.

മുന്‍പ് മധ്യപ്രദേശില്‍നിന്നു പ്രചരിച്ച ഒരു വീഡിയോയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ ബി.എസ്.പിയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ബി.ജെ.പിയുടെ ചിഹ്നത്തിനുമാത്രം വോട്ടു വീഴുന്ന സംഭവം ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള ആതെറില്‍ ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനയോഗ്യമാണോ എന്നറിയാനുള്ള പരിശോധനയിലാണ് ഏതു ചിഹ്നം അമര്‍ത്തിയാലും താമരചിഹ്നത്തില്‍ വോട്ടുവീഴുന്ന സംഭവം കണ്ടെത്തിയത്. പിന്നീട് ഉത്തര്‍പ്രദേശിവും യന്ത്രത്തട്ടിപ്പു നടന്നെന്നു മായാവതിയും ഉത്തരാഖണ്ഡില്‍ തട്ടിപ്പുണ്ടായെന്നു ഹരീഷ് റാവത്തും പഞ്ചാബില്‍ സംഭവിച്ചെന്നു കെജ്രിവാളും ആരോപണമുയര്‍ത്തിയിരുന്നു.

രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും യന്ത്രങ്ങളിലെ രേഖകള്‍ മായിച്ചുകളയുക അടുത്ത തെരഞ്ഞടുപ്പ് വേളയിലായിരിക്കും. യന്ത്രങ്ങളില്‍ കേടുവരുത്തുന്നതായും അതല്ല കേടുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായും വ്യാപക ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ 107 തെരഞ്ഞെടുപ്പുകളും വിവാദമില്ലാതെ കടന്നുപോയതായെന്നും യന്ത്രങ്ങളില്‍ തട്ടിപ്പ് സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യായീകരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷിച്ചത് 1982ല്‍ കേരളത്തിലെ വടക്കന്‍ പറവൂരിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു. 1999 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഈ യന്ത്രം ഉപയോഗിച്ചു വരുന്നു.

എന്നാല്‍, ലോകരാഷ്ട്രങ്ങളില്‍ പലതും ഇന്നും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നും സാങ്കേതികമായി ഏറെ മുന്നിലുള്ള അമേരിക്കയില്‍പോലും കടലാസ് ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു. ഏറെ കാലക്കഴക്കം ചെന്ന യന്ത്രങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണാ മറ്റൊര വിമര്‍ശനം. അതേ സമയം ഇന്ത്യയിലെ നൂറു കോടിയോളം വരുന്ന വോട്ടര്‍മാരുടെ കടലാസ് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കുക ഒരിക്കലും പ്രായോഗികമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.

അതേ സമയം വോട്ടിംഗ് ശതമാനത്തിലെ നേരിയ വ്യതിയാനത്തിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം വരുന്ന സാഹചര്യത്തെയാണ് പരക്കെ സംശയിക്കുന്നത്. 2006 ല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വത്തിനു വിധേയമാക്കാമെന്ന തെളിവുസഹിതം ഒരു ഡച്ച് ടിവി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് നെതര്‍ലാന്‍ഡില്‍ യന്ത്രങ്ങള്‍ പിന്‍വലിച്ചു തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലാക്കിയിരുന്നു.

2010ല്‍ ഇന്ത്യന്‍ യന്ത്രങ്ങളെപ്പറ്റി ഗവേഷണം നടത്തിയ ഗവേഷകര്‍ മുന്‍കൂട്ടി ലഭ്യമാക്കിയാല്‍ യന്ത്രങ്ങളില്‍ മാറ്റം വരുത്താനാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ യന്ത്രങ്ങളുമായി ബന്ധിപ്പിച്ചാല്‍ കൃത്രിമത്വം ദൂരെയിരുന്നു സാധ്യമാകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഹരിയാന, ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്‍പ് സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകര്‍ പിടികൂടിയ സംഭവമുണ്ടായി.

യു പിയിലെതന്നെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. വരാണാസിക്കു സമീപം ചന്ദൗളി മണ്ഡലത്തിലും ഝാന്‍സിയിലും വോട്ടിംഗ് യന്ത്രങ്ങളും വി വി പാറ്റുകളും കാറുകളിലേക്ക് മാറ്റുന്നതിന്റെയും വോട്ടെണ്ണല്‍ കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന മുറിക്കുള്ളില്‍ കൊണ്ടുവെക്കുന്നതിന്റെയും മൊബൈല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

15 വര്‍ഷം വരെയാണ് യന്ത്രങ്ങളുടെ കാലാവധിയെങ്കിലും അതിനേക്കാള്‍ പഴക്കമുള്ള യന്ത്രങ്ങള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പുതിയ യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വാങ്ങിയിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. സാങ്കേതികജ്ഞാനവും സമയവും ഏറെ വേണമെന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് വരുത്താനാവില്ലെന്നാണ് മുന്‍പ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പുകമ്മിഷന്‍ സുപ്രിംകോടതിയില്‍ തെളിവുസഹിതം വിശദീകരണം നല്‍കിയത്.

വോട്ടിംഗ് കുറ്റമറ്റതാക്കാന്‍ ആരുടെ പേരിലാണു തന്റെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെട്ടേ തീരൂ. ഇതുസംബന്ധിച്ചു സുപ്രിംകോടതിയിലെത്തിയ അപ്പീലുകളെ തുടര്‍ന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ക്ക് അതു യന്ത്രത്തില്‍ കാണാനുള്ള അവസരം ലഭ്യമാക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ദേശീയ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള സംവിധാനമുണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്യമിടുന്നത് ഫോണുകളെ... ജയിലില്‍ നിന്നിറങ്ങി ഒറ്റ രാത്രി കൊണ്ട് 8 സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്ന ഇതര സംസ്ഥാനതൊഴിലാളിയായ മോഷ്ടാവ് പിടിയില്‍....  (1 minute ago)

ഉഷ്ണ തരംഗം... പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി...  (19 minutes ago)

ഏറ്റുമാനൂരില്‍ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (39 minutes ago)

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു  (1 hour ago)

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച.... 42 പവനോളം സ്വര്‍ണം മോഷണം പോയി, വിളപ്പില്‍ശാല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

അമ്പലപ്പുഴയില്‍ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥന്‍ മരിച്ചു....വീടിനു സമീപം നില്‍ക്കവേയായിരുന്നു അപകടം  (2 hours ago)

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (2 hours ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (2 hours ago)

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (7 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (8 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (8 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (8 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (8 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (9 hours ago)

Malayali Vartha Recommends