Widgets Magazine
11
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ, ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്..മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നൽകിയത്..


ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ..വധിച്ച 5 ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് സേന വൃത്തങ്ങൾ..പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്..


കെപിസിസി പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും....


തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം സ്വര്‍ണം മോഷണം പോയതായി പരാതി...സംഭവത്തില്‍ പൊലീസ് അന്വേഷണം തകൃതിയില്‍


ചര്‍ച്ചയ്‌ക്കൊടുവില്‍ വെടിനിര്‍ത്തലിന് ധാരണ.... ലംഘിച്ച് വീണ്ടും പാക് പ്രകോപനം.... ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ സേനകള്‍ക്ക് നിര്‍ദ്ദേശം

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ? വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ? ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുന്നു

01 JANUARY 2024 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.പി.സി.സി അധ്യക്ഷന്‍ മാറുമ്പോള്‍ പഴയ കമ്മിറ്റി പൂര്‍ണമായും മാറും; സെക്രട്ടറിമാര്‍ മാറണോയെന്ന് കൂട്ടായി തീരുമാനിക്കും; പക്വമതികളുടെയും ചെറുപ്പക്കാരുടെയും ഒരു ടീമിനെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് എ.ഐ.സി.സി നേതൃത്വം നിയമിച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയിൽ കോൺഗ്രസ് ഹൈക്കമാൻ്റ് അഭിമാനപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്; സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാൻ ഫിലിപ്പ്

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ. വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ. ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുകയാണ്. മേയിലും ജൂണിലുമായി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കപ്പെടുമോ എന്നതിലാണ് വിമര്‍ശനം ഉയരുന്നത്. ഭരണത്തിലെത്തുക ഇന്ത്യാ മുന്നണിയോ അതോ ബിജെപി മുന്നണിയോ എന്നറിയാനുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയതലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്വത ചോദ്യം ചെയ്യപ്പെടുകയാണ്.

യന്ത്രത്തിലെ വിവി പാറ്റ് സ്ളിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന് ഇന്‍ഡ്യാ മുന്നണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്തശേഷം കാണുന്ന വിവി പാറ്റ് സ്ളിപ്പ് നിലവില്‍ അതേ പെട്ടിയിലേക്ക് വീഴുന്ന രീതിയാണ് നിലവിലുള്ളത്. ഇത് മാറ്റി വിവി പാറ്റ് സ്ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും തുടര്‍ന്ന് അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രത്യേകം പെട്ടിയില്‍ നിക്ഷേപിക്കാനും സാധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും വിശ്വാസ്യതയും ചോദ്യം ചെയ്ത് വിശദമായ നിവേദനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചിരുന്നു.

മുന്‍പ് മധ്യപ്രദേശില്‍നിന്നു പ്രചരിച്ച ഒരു വീഡിയോയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ ബി.എസ്.പിയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ബി.ജെ.പിയുടെ ചിഹ്നത്തിനുമാത്രം വോട്ടു വീഴുന്ന സംഭവം ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള ആതെറില്‍ ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനയോഗ്യമാണോ എന്നറിയാനുള്ള പരിശോധനയിലാണ് ഏതു ചിഹ്നം അമര്‍ത്തിയാലും താമരചിഹ്നത്തില്‍ വോട്ടുവീഴുന്ന സംഭവം കണ്ടെത്തിയത്. പിന്നീട് ഉത്തര്‍പ്രദേശിവും യന്ത്രത്തട്ടിപ്പു നടന്നെന്നു മായാവതിയും ഉത്തരാഖണ്ഡില്‍ തട്ടിപ്പുണ്ടായെന്നു ഹരീഷ് റാവത്തും പഞ്ചാബില്‍ സംഭവിച്ചെന്നു കെജ്രിവാളും ആരോപണമുയര്‍ത്തിയിരുന്നു.

രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും യന്ത്രങ്ങളിലെ രേഖകള്‍ മായിച്ചുകളയുക അടുത്ത തെരഞ്ഞടുപ്പ് വേളയിലായിരിക്കും. യന്ത്രങ്ങളില്‍ കേടുവരുത്തുന്നതായും അതല്ല കേടുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായും വ്യാപക ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ 107 തെരഞ്ഞെടുപ്പുകളും വിവാദമില്ലാതെ കടന്നുപോയതായെന്നും യന്ത്രങ്ങളില്‍ തട്ടിപ്പ് സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യായീകരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷിച്ചത് 1982ല്‍ കേരളത്തിലെ വടക്കന്‍ പറവൂരിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു. 1999 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഈ യന്ത്രം ഉപയോഗിച്ചു വരുന്നു.

എന്നാല്‍, ലോകരാഷ്ട്രങ്ങളില്‍ പലതും ഇന്നും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നും സാങ്കേതികമായി ഏറെ മുന്നിലുള്ള അമേരിക്കയില്‍പോലും കടലാസ് ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു. ഏറെ കാലക്കഴക്കം ചെന്ന യന്ത്രങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണാ മറ്റൊര വിമര്‍ശനം. അതേ സമയം ഇന്ത്യയിലെ നൂറു കോടിയോളം വരുന്ന വോട്ടര്‍മാരുടെ കടലാസ് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കുക ഒരിക്കലും പ്രായോഗികമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.

അതേ സമയം വോട്ടിംഗ് ശതമാനത്തിലെ നേരിയ വ്യതിയാനത്തിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം വരുന്ന സാഹചര്യത്തെയാണ് പരക്കെ സംശയിക്കുന്നത്. 2006 ല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വത്തിനു വിധേയമാക്കാമെന്ന തെളിവുസഹിതം ഒരു ഡച്ച് ടിവി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് നെതര്‍ലാന്‍ഡില്‍ യന്ത്രങ്ങള്‍ പിന്‍വലിച്ചു തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലാക്കിയിരുന്നു.

2010ല്‍ ഇന്ത്യന്‍ യന്ത്രങ്ങളെപ്പറ്റി ഗവേഷണം നടത്തിയ ഗവേഷകര്‍ മുന്‍കൂട്ടി ലഭ്യമാക്കിയാല്‍ യന്ത്രങ്ങളില്‍ മാറ്റം വരുത്താനാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ യന്ത്രങ്ങളുമായി ബന്ധിപ്പിച്ചാല്‍ കൃത്രിമത്വം ദൂരെയിരുന്നു സാധ്യമാകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഹരിയാന, ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്‍പ് സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകര്‍ പിടികൂടിയ സംഭവമുണ്ടായി.

യു പിയിലെതന്നെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. വരാണാസിക്കു സമീപം ചന്ദൗളി മണ്ഡലത്തിലും ഝാന്‍സിയിലും വോട്ടിംഗ് യന്ത്രങ്ങളും വി വി പാറ്റുകളും കാറുകളിലേക്ക് മാറ്റുന്നതിന്റെയും വോട്ടെണ്ണല്‍ കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന മുറിക്കുള്ളില്‍ കൊണ്ടുവെക്കുന്നതിന്റെയും മൊബൈല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

15 വര്‍ഷം വരെയാണ് യന്ത്രങ്ങളുടെ കാലാവധിയെങ്കിലും അതിനേക്കാള്‍ പഴക്കമുള്ള യന്ത്രങ്ങള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പുതിയ യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വാങ്ങിയിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. സാങ്കേതികജ്ഞാനവും സമയവും ഏറെ വേണമെന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് വരുത്താനാവില്ലെന്നാണ് മുന്‍പ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പുകമ്മിഷന്‍ സുപ്രിംകോടതിയില്‍ തെളിവുസഹിതം വിശദീകരണം നല്‍കിയത്.

വോട്ടിംഗ് കുറ്റമറ്റതാക്കാന്‍ ആരുടെ പേരിലാണു തന്റെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെട്ടേ തീരൂ. ഇതുസംബന്ധിച്ചു സുപ്രിംകോടതിയിലെത്തിയ അപ്പീലുകളെ തുടര്‍ന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ക്ക് അതു യന്ത്രത്തില്‍ കാണാനുള്ള അവസരം ലഭ്യമാക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ദേശീയ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള സംവിധാനമുണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയില്‍  (1 minute ago)

പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍..  (2 minutes ago)

എല്ലാ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും  (9 minutes ago)

സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പിന്റെ തീരുമാനത്തിന് ഹൈക്കോടതി സ്‌റ്റേ  (35 minutes ago)

വിക്രം ഗെയ്ക്വാദ്  (58 minutes ago)

INDIA PAK ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ  (1 hour ago)

Operation Sindoor പാക് യുദ്ധം അവസാനിപ്പിച്ചു..!  (1 hour ago)

11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട്  (1 hour ago)

സണ്ണി ജോസഫ് കെ.കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി...  (1 hour ago)

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇനി മൊബൈല്‍ ആപ് വഴി പഞ്ചിങ്..  (1 hour ago)

അഡ്വ. സണ്ണി ജോസഫ് നാളെ സ്ഥാനമേല്‍ക്കും...  (1 hour ago)

അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം കനത്ത ജാഗ്രതയില്‍.  (1 hour ago)

ലാലിഗ ഫുട്ബോളില്‍ കിരീടം നിര്‍ണയിക്കപ്പെടുന്ന പോരാട്ടമാവും ...  (2 hours ago)

നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍  (3 hours ago)

റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ  (3 hours ago)

Malayali Vartha Recommends