Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ? വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ? ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുന്നു

01 JANUARY 2024 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ. വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ. ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുകയാണ്. മേയിലും ജൂണിലുമായി ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ജനവിധി അട്ടിമറിക്കപ്പെടുമോ എന്നതിലാണ് വിമര്‍ശനം ഉയരുന്നത്. ഭരണത്തിലെത്തുക ഇന്ത്യാ മുന്നണിയോ അതോ ബിജെപി മുന്നണിയോ എന്നറിയാനുള്ള തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയതലത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്വത ചോദ്യം ചെയ്യപ്പെടുകയാണ്.

യന്ത്രത്തിലെ വിവി പാറ്റ് സ്ളിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന് ഇന്‍ഡ്യാ മുന്നണി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്തശേഷം കാണുന്ന വിവി പാറ്റ് സ്ളിപ്പ് നിലവില്‍ അതേ പെട്ടിയിലേക്ക് വീഴുന്ന രീതിയാണ് നിലവിലുള്ളത്. ഇത് മാറ്റി വിവി പാറ്റ് സ്ളിപ്പ് വോട്ടറുടെ കൈവശം ലഭിക്കുകയും തുടര്‍ന്ന് അത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പ്രത്യേകം പെട്ടിയില്‍ നിക്ഷേപിക്കാനും സാധിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും വിശ്വാസ്യതയും ചോദ്യം ചെയ്ത് വിശദമായ നിവേദനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചിരുന്നു.

മുന്‍പ് മധ്യപ്രദേശില്‍നിന്നു പ്രചരിച്ച ഒരു വീഡിയോയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ ബി.എസ്.പിയുടെയോ നേരെയുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ ബി.ജെ.പിയുടെ ചിഹ്നത്തിനുമാത്രം വോട്ടു വീഴുന്ന സംഭവം ഏറെ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള ആതെറില്‍ ഉപതെരഞ്ഞെടുപ്പിനെത്തിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനയോഗ്യമാണോ എന്നറിയാനുള്ള പരിശോധനയിലാണ് ഏതു ചിഹ്നം അമര്‍ത്തിയാലും താമരചിഹ്നത്തില്‍ വോട്ടുവീഴുന്ന സംഭവം കണ്ടെത്തിയത്. പിന്നീട് ഉത്തര്‍പ്രദേശിവും യന്ത്രത്തട്ടിപ്പു നടന്നെന്നു മായാവതിയും ഉത്തരാഖണ്ഡില്‍ തട്ടിപ്പുണ്ടായെന്നു ഹരീഷ് റാവത്തും പഞ്ചാബില്‍ സംഭവിച്ചെന്നു കെജ്രിവാളും ആരോപണമുയര്‍ത്തിയിരുന്നു.

രാജ്യത്തെ വോട്ടിംഗ് യന്ത്രങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും യന്ത്രങ്ങളിലെ രേഖകള്‍ മായിച്ചുകളയുക അടുത്ത തെരഞ്ഞടുപ്പ് വേളയിലായിരിക്കും. യന്ത്രങ്ങളില്‍ കേടുവരുത്തുന്നതായും അതല്ല കേടുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതായും വ്യാപക ആക്ഷേപങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ 107 തെരഞ്ഞെടുപ്പുകളും വിവാദമില്ലാതെ കടന്നുപോയതായെന്നും യന്ത്രങ്ങളില്‍ തട്ടിപ്പ് സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ന്യായീകരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പരീക്ഷിച്ചത് 1982ല്‍ കേരളത്തിലെ വടക്കന്‍ പറവൂരിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു. 1999 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഈ യന്ത്രം ഉപയോഗിച്ചു വരുന്നു.

എന്നാല്‍, ലോകരാഷ്ട്രങ്ങളില്‍ പലതും ഇന്നും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നും സാങ്കേതികമായി ഏറെ മുന്നിലുള്ള അമേരിക്കയില്‍പോലും കടലാസ് ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു. ഏറെ കാലക്കഴക്കം ചെന്ന യന്ത്രങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണാ മറ്റൊര വിമര്‍ശനം. അതേ സമയം ഇന്ത്യയിലെ നൂറു കോടിയോളം വരുന്ന വോട്ടര്‍മാരുടെ കടലാസ് ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കുക ഒരിക്കലും പ്രായോഗികമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.

അതേ സമയം വോട്ടിംഗ് ശതമാനത്തിലെ നേരിയ വ്യതിയാനത്തിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസം വരുന്ന സാഹചര്യത്തെയാണ് പരക്കെ സംശയിക്കുന്നത്. 2006 ല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വത്തിനു വിധേയമാക്കാമെന്ന തെളിവുസഹിതം ഒരു ഡച്ച് ടിവി ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് നെതര്‍ലാന്‍ഡില്‍ യന്ത്രങ്ങള്‍ പിന്‍വലിച്ചു തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലാക്കിയിരുന്നു.

2010ല്‍ ഇന്ത്യന്‍ യന്ത്രങ്ങളെപ്പറ്റി ഗവേഷണം നടത്തിയ ഗവേഷകര്‍ മുന്‍കൂട്ടി ലഭ്യമാക്കിയാല്‍ യന്ത്രങ്ങളില്‍ മാറ്റം വരുത്താനാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ യന്ത്രങ്ങളുമായി ബന്ധിപ്പിച്ചാല്‍ കൃത്രിമത്വം ദൂരെയിരുന്നു സാധ്യമാകുമെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. ഹരിയാന, ബീഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുന്‍പ് സ്വകാര്യ വാഹനങ്ങളില്‍ കടത്തുകയായിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പ്രതിപക്ഷ കക്ഷി പ്രവര്‍ത്തകര്‍ പിടികൂടിയ സംഭവമുണ്ടായി.

യു പിയിലെതന്നെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടന്നു. വരാണാസിക്കു സമീപം ചന്ദൗളി മണ്ഡലത്തിലും ഝാന്‍സിയിലും വോട്ടിംഗ് യന്ത്രങ്ങളും വി വി പാറ്റുകളും കാറുകളിലേക്ക് മാറ്റുന്നതിന്റെയും വോട്ടെണ്ണല്‍ കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന മുറിക്കുള്ളില്‍ കൊണ്ടുവെക്കുന്നതിന്റെയും മൊബൈല്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

15 വര്‍ഷം വരെയാണ് യന്ത്രങ്ങളുടെ കാലാവധിയെങ്കിലും അതിനേക്കാള്‍ പഴക്കമുള്ള യന്ത്രങ്ങള്‍ ഇന്ത്യയില്‍ ഉപയോഗത്തിലുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പുതിയ യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ വാങ്ങിയിട്ടില്ലെന്നതും വിമര്‍ശനത്തിന് ഇടയാക്കുന്നു. സാങ്കേതികജ്ഞാനവും സമയവും ഏറെ വേണമെന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് വരുത്താനാവില്ലെന്നാണ് മുന്‍പ് സുബ്രഹ്മണ്യന്‍സ്വാമി നല്‍കിയ ഹരജിയുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പുകമ്മിഷന്‍ സുപ്രിംകോടതിയില്‍ തെളിവുസഹിതം വിശദീകരണം നല്‍കിയത്.

വോട്ടിംഗ് കുറ്റമറ്റതാക്കാന്‍ ആരുടെ പേരിലാണു തന്റെ വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാനുള്ള വോട്ടറുടെ അവകാശം സംരക്ഷിക്കപ്പെട്ടേ തീരൂ. ഇതുസംബന്ധിച്ചു സുപ്രിംകോടതിയിലെത്തിയ അപ്പീലുകളെ തുടര്‍ന്ന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ക്ക് അതു യന്ത്രത്തില്‍ കാണാനുള്ള അവസരം ലഭ്യമാക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത ദേശീയ തെരഞ്ഞെടുപ്പില്‍ ഇതിനുള്ള സംവിധാനമുണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (4 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (5 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (6 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (6 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (7 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (7 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (9 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (9 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (9 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (9 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (9 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (9 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (9 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (9 hours ago)

Malayali Vartha Recommends