തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നത് എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണ്; വടകരയിൽ യുഡിഎഫ് എൽഡിഎഫിനെ സഹായിക്കും; തുറന്നടിച്ച് ബിജെപി സംസ്ഥാന ഇലക്ഷൻ ഇൻ ചാർജ് പ്രകാശ് ജാവദേക്കർ

തൃശ്ശൂരിൽ ടിഎൻ പ്രതാപനെ ഒഴിവാക്കി കെ.മുരളീധരനെ കൊണ്ടുവന്നത് എൽഎഡിഎഫ്- യുഡിഎഫ് അഡ്ജസ്റ്റ്മെൻറാണ് എന്ന് ബിജെപി സംസ്ഥാന ഇലക്ഷൻ ഇൻ ചാർജ് പ്രകാശ് ജാവദേക്കർ എംപി. വടകരയിൽ യുഡിഎഫ് എൽഡിഎഫിനെ സഹായിക്കും. തൃശ്ശൂരിൽ തിരിച്ചും. രാജ്യത്ത് എല്ലാ സ്ഥലത്തും കോൺഗ്രസും സിപിഎമ്മും സഖ്യത്തിലാണ്. ഇത് മലയാളികൾ മനസിലാക്കും. കേരളത്തിൽ ഇടത്-വലത് വ്യാജ മത്സരമാണ് നടക്കുന്നതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാർ സ്വന്തം പിടിപ്പുകേട് മറച്ച് വെക്കാൻ കേന്ദ്രത്തിനെ പഴിചാരുകയാണെന്ന് 19,000 കോടി രൂപ കൂടി അധികം കടമെടുക്കാൻ അനുവദിക്കണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളിയെന്നാണ് എൽഡിഎഫ് സർക്കാർ പറയുന്നത്. എന്നാൽ 2022 - 23 വർഷത്തിൽ 28,000 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ അനുവാദമുണ്ടായിരുന്നത്. അത്രയും തുക കേരളം കടമെടുത്തതുമാണ് എന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു..
23-24 വർഷത്തിൽ കേരളത്തിന് 32,000 കോടി രൂപ കടമെടുക്കാനായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാൽ 50% അധികം കേരളത്തിന് ലഭിച്ചു. 48,000 കോടി കേരളം കടമെടുത്തു. ഇതുവരെ ഈ വർഷം 34,000 കോടി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചു. മോദി സർക്കാർ ഒരു സംസ്ഥാനത്തിനോടും വിവേചനപരമായ സമീപനം സ്വീകരിക്കുന്നില്ല.
എന്നാൽ കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നതിന് പകരം സംസ്ഥാനത്തിൻ്റെ പരാജയം കേന്ദ്രത്തിൻ്റെ തലയിലിടുകയാണ് ഇടതു സർക്കാർ ചെയ്യുന്നത്. കടമെടുപ്പ് സംബന്ധിച്ച കാര്യങ്ങളും കേന്ദ്രഫണ്ടും തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷനാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
https://www.facebook.com/Malayalivartha