കേരള സർവകലാശാല യുവജനോത്സവം കോഴ ആരോപണം നേരിട്ട് അറസ്റ്റിലായ വിധികർത്താവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം; സമയം വിധികർത്താവിന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി കേരള സർവകലാശാല യുവജനോത്സവത്തിൽ

കോഴ ആരോപണം നേരിട്ട് അറസ്റ്റിലായ വിധികർത്താവിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ ഷാജി പൂത്തട്ടയെയാണ് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം വിധികർത്താവിന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് ആരോപിച്ചു. ഒരു കലോത്സവത്തിന്റെ നടത്തിപ്പ് ഏറ്റവും ദുർഗതിയിലാക്കിക്കൊണ്ട് ഒരു കലോത്സവത്തെ കോഴയിൽ മുക്കി കലാപത്തിന്റെ ഗതിയിലെത്തിച്ച സംഘാടകരാണ് യൂണിവേഴ്സിറ്റി യൂണിയൻ നയിക്കുന്ന എസ്എഫ്ഐ എന്നും ഇവരാണ് ഈ മരണത്തിന്റെ ഉത്തരവാദിയെന്നും എബിവിപി സംസ്ഥാന സെക്രട്ടറി തുറന്നടിച്ചു.
മരണമണിമുഴക്കുന്നവരാണ് എസ്എഫ്ഐ. കലോത്സവത്തെ കലാപോത്സവും കോഴയുത്സവവും ആക്കി മാറ്റിയത് എസ്എഫ്ഐയാണ്. ഷാജി മരണപ്പെട്ടത് പോലീസിന്റെ അനാസ്ഥ കൂടിയാണെന്നും എബിവിപി ആരോപിച്ചിരിക്കുകയാണ്. കിടപ്പുമുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.
” ഞാൻ നിരപരാധിയാണ്. ഇതുവരെ ഒരു പൈസയും വാങ്ങിയിട്ടില്ല. അർഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തത്. എന്റെ അമ്മയ്‌ക്കറിയാം തെറ്റ് ചെയ്യില്ലെന്ന്. ഇതിന്റെ പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെ” എന്നാണ് ആത്മഹത്യക്കുറിപ്പിൽ ഷാജി കുറിച്ചത്.
https://www.facebook.com/Malayalivartha