Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

പത്തനംതിട്ടയില്‍ 12 ഓളം കേസുകളിലെ പ്രതികളും കാപ്പ നിയമപ്രകാരം നാടുകടത്തിയവരുമായ രണ്ട് ഗുണ്ടകളെ സ്വീകരിച്ച് ആനയിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്ജ്; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും സിപിഎമ്മും തെറ്റുതിരുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കില്ലെന്നാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്

09 JULY 2024 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും സിപിഎമ്മും തെറ്റുതിരുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും  നടക്കില്ലെന്നാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. ഈ സംഭവങ്ങളെയെല്ലാം തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന് മാത്രമല്ല, മന്ത്രിമാരടക്കം ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു. പത്തനംതിട്ടയില്‍ 12 ഓളം കേസുകളിലെ പ്രതികളും കാപ്പ നിയമപ്രകാരം നാടുകടത്തിയവരുമായ രണ്ട് ഗുണ്ടകളെയാണ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തത്.

പല നേതാക്കള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി അടുപ്പമുണ്ടെന്ന ആരോപണം ശക്തമാവുകയും കണ്ണൂര്‍ ജില്ലാ കമ്മിറ്റി അടക്കം ഇതിനെ തള്ളിപ്പറയുകയും ചെയ്തതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കം രണ്ട് ഗുണ്ടകള്‍ക്ക് സ്വീകരണം നല്‍കിയത്. പാര്‍ട്ടിയുടെ അംഗബലം കൂട്ടുന്നതും ശക്തി പ്രകടിപ്പിക്കുന്നതും ഈ രീതിയിലാണെങ്കില്‍ വരുന്ന ഗുണ്ടകളും നേതാക്കളും മാത്രമേ പാര്‍ട്ടിയില്‍ കാണൂ. പിഎസ് സി അംഗത്വം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് ജില്ലയിലെ പ്രമുഖനായ പ്രാദേശിക നേതാവ് ഹോമിയോ ഡോക്ടറുടെ കയ്യില്‍ നിന്ന് 22 ലക്ഷം രൂപയാണ് കൈപ്പറ്റിയത്.

പാര്‍ട്ടി നേതൃത്വം അറിയാതെയാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്രയും ഉന്നതമായ പദവി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് അനുസരിച്ചാണ് നല്‍കുന്നത്. അതിന് പ്രാദേശിക നേതാവ് കോഴ വാങ്ങിയതെന്ന് പറയുന്നത് ശരിവയ്ക്കുന്ന തരത്തിലുള്ള വിമര്‍ശനമാണ് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാരോട് നടത്തിയ റിപ്പോര്‍ട്ടിംഗില്‍ നടത്തിയത്. സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും പണമുണ്ടാക്കാനാണ് പലരും പാര്‍ട്ടിയിലെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താഴേതട്ടിലുള്ള നേതാക്കള്‍ക്ക് വരെ അഹങ്കാരമാണെന്നും ഇതാണ് പരാജയത്തിന് അടിസ്ഥാന കാരണമെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയതും കൂട്ടിവായിക്കണം.

സിഐടിയു തൊഴിലാളികള്‍ മുതല്‍ എസ്എഫ്‌ഐക്കാര്‍ക്ക് വരെ അഹങ്കാരമാണ്. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങള്‍ ഇറക്കിയ തൊഴിലുടമയെയും മറ്റ് തൊഴിലാളികളെയും സിഐടിയുക്കാര്‍ ഓടിച്ചിട്ട് മര്‍ദ്ദിച്ചിരുന്നു. എന്തൊരു പ്രാകൃതമായ സംസ്‌കാരമാണത്. ഇതിനെയാണ് പിടിച്ചുപറി എന്ന് പറയുന്നത്. ഇത്തരം കൊള്ളരുതായ്മകളാണ് ജനങ്ങളെ സിപിഎമ്മില്‍ നിന്ന് അകറ്റുന്നത്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ തലവേദനായായി മാറി.്പ്രതികള്‍ക്കൊപ്പം നിന്നാല്‍ സിപിഎമ്മിന്റെ  ചരമക്കുറിപ്പ് എഴുതേണ്ട രീതിയിലേക്ക് കാര്യങ്ങ്ള്‍ നീങ്ങും. പ്രതിപക്ഷവും ബിജെപിയും രാഷ്ട്രീയ ആയുധമാക്കും. ജനപിന്തുണ നഷ്ടപ്പെട്ട സിപിഎമ്മിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടാകും.

ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപെടാനൊക്കില്ല. കാരണം തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. ഇളവിന് അനുകൂലമല്ലെങ്കില്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകും. പത്ത് കൊല്ലത്തിലധികമായി ജയിലില്‍ കഴിയുകയാണ് ഇവരെല്ലാം. ഉള്ളകാര്യം ഇവരാരെങ്കിലും വെട്ടിത്തുറന്ന് പറഞ്ഞാല്‍ സിപിഎമ്മിന്റെ കാര്യം പോക്കാണ്. മാത്രമല്ല പ്രതികള്‍ക്ക് തങ്ങളുടെ ജീവനില്‍ ഭയമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ലീഗ് നേതാവ് കെ.എം ഷാജി തുറന്നടിച്ചിരുന്നു.

 

അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതല്ലാതെ സിപിഎം ഒന്നും ചെയ്തില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് പല സിപിഎം നേതാക്കളും തന്നോട് സ്വകാര്യമായി ആവശ്യപ്പെട്ടെന്നും ഷാജി വ്യക്തമാക്കി. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുഞ്ഞനന്തന്‍ കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഷാജി അയാളെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം കേസിലെ മറ്റ് പ്രതികള്‍ക്കും അറിയാം. കുഞ്ഞനന്തന്റെ ഗതി തങ്ങള്‍ക്കും വരുമെന്നാണ് ഇവരുടെ ഭയം.

ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ അടിവേരിളകിയിരിക്കുകയാണ്. പ്രാദേശിക നേതാക്കളുടെ തന്‍പോരിമ വലിയ പ്രശ്‌നമാണെങ്കിലും അടിസ്ഥാനപരമായി സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടാണ് തിരിച്ചടിയായത്. പ്രാദേശിക തലത്തില്‍ കുഴപ്പക്കാരായ എല്ലാ നേതാക്കളെയും പുറത്താക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറഞ്ഞ ഗോവിന്ദന്റെ നിലപാട് ആലപ്പുഴ ജില്ലാ നേതൃത്വം അംഗീകരിച്ചില്ല. അതേക്കുറിച്ച് സെക്രട്ടറി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുന്നപ്രവയലാര്‍ പ്രദേശത്ത് പോലും വലിയ തിരിച്ചടിയുണ്ടായി.

കുട്ടനാട്ടിലൊക്കെ ലോക്കല്‍ നേതാക്കള്‍ തമ്മില്‍ ഭിന്നത രൂക്ഷമാണ്. അതുകൊണ്ട് അടുത്തിടെ കുറേ പേര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. ഇത്രയും സംഭവബഹുലമായ കാര്യങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കാരണം പാര്‍ട്ടിയെ ഇത്രയും വലിയ കുഴപ്പത്തിലാക്കിയ മുഖ്യമന്ത്രിക്ക് തങ്ങളെ വിമര്‍ശിക്കാനും തിരുത്താനും എന്താണ് യോഗ്യത എന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയാണ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

കോണ്‍ഗ്രസിലേത് പോലെ മുഖ്യമന്ത്രിക്കെതിരെയും ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. അതിനിപ്പോ ക്ലിഫ്ഹൗസും പരിസരങ്ങളും കുഴിച്ച് നോക്കുന്നത് നന്നായിരിക്കും. വൈരുദ്ധാത്മിക ഭൗതികവാദവും മാര്‍കിസസവും ലെനിനിസവും കൂടോത്രത്തിനൊരു പ്രശ്‌നമല്ല. അതുകൊണ്ട് പറ്റുമെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വിളിച്ച് കാണിക്കുന്നതായിരിക്കും നല്ലത്. അദ്ദേഹത്തിന് ഈ കൂടോത്രത്തിലൊക്കെ വലിയ വിശ്വാസമുള്ളയാളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (1 hour ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (1 hour ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (1 hour ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (1 hour ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (2 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (3 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (3 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (3 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (3 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 15 കാരിക്ക് ദാരുണാന്ത്യം  (3 hours ago)

കോവളം ബീച്ചില്‍ തെരുവുവിളക്കിനും സിസിടിവിയ്ക്കുമായി 1.19 കോടി രൂപയുടെ പദ്ധതിയ്ക്ക് അനുമതി...  (3 hours ago)

മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതി: മന്ത്രി റിപ്പോര്‍ട്ട് തേടി...  (3 hours ago)

മെഡിക്കല്‍ കോളേജുകളിലെ സമഗ്ര സ്‌ട്രോക്ക് സെന്ററുകള്‍ക്ക് 18.87 കോടി: സ്‌ട്രോക്ക് ചികിത്സാ സംവിധാനങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കുക ലക്ഷ്യം  (3 hours ago)

ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്  (3 hours ago)

Malayali Vartha Recommends