Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടി; ദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും നിശബ്ദം; തന്തവൈബ് കളിച്ച് സിപിഎമ്മും കോണ്‍ഗ്രസും

13 JULY 2024 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപി

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; ആഞ്ഞടിച്ച് നേമം എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടിക്കുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും രണ്ട് വാക്ക് പറയുന്നില്ല. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സമയത്ത് പദ്ധതി നടപ്പാക്കാതിരിക്കാനുള്ള എല്ലാ കളികളും കേരളത്തിലെ നേതാക്കള്‍ കളിച്ചു.

കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ ഡിഎംകെയുടെ സമ്മര്‍ദ്ദത്തിന് വഴി ഹൈക്കമാന്‍ഡ് പദ്ധതിക്ക് തുരങ്കം വെച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്തും എം.വി രാഘവന്‍ മന്ത്രിയായിരുന്നപ്പോഴും പദ്ധതിക്കെതിരെ സിപിഎം ശക്തമായ സമരങ്ങള്‍ നടത്തി. ഇതാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ചരിത്രം. ഇത് മറന്നുകൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും തന്തവൈബ് കളിക്കുന്നത്.

നിലവിലെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. പൊതു, സ്വകാര്യ പദ്ധതികളിലെ നിര്‍മാണ, നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ കരാറില്‍ അത് 40 വര്‍ഷമാക്കി ഉയര്‍ത്തി.

അങ്ങനെ കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. നടത്തിപ്പ് 10 വര്‍ഷത്തിനു പകരം 20 വര്‍ഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. അതുവഴി 61,095 കോടി രൂപയുടെ അധിക വരുമാനം അദാനിയുടെ കീശയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ ചെലവു റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കാവൂ, പിപിപി കരാറുകളില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പണംമുടക്കി വിഴിഞ്ഞത്ത് നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളില്‍ നിന്നു ഫീസ് പിരിക്കാനുള്ള അവകാശം അദാനിക്ക് നല്‍കിയത് കരാര്‍ നിബന്ധനയിലെ പാകപ്പിഴയാണ്. 

കരാറുകാര്‍ക്ക് അര്‍ഹതയില്ലാത്ത സാമ്പത്തിക സഹായം നല്‍കുന്നതിനു തുല്യമാണ്. ഇതു പരിഹരിക്കാന്‍ കരാറില്‍ ഭേദഗതി വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ അദാനിയുടെ കുംഭനിറയ്ക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയാണ് ഉമ്മന്‍ചാണ്ടി കരാര്‍ ഒപ്പിട്ടത്.

ഉമ്മന്‍ചാണ്ടിയെ കുറ്റംപറയാനും പറ്റത്തില്ല, കാരണം അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പദ്ധതി ഇന്നും യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളൊന്നും അംഗീകരിക്കില്ല. ആത്യന്തികമായി അവരുടെ ലക്ഷ്യം ലാഭമാണല്ലോ. അതുകൊണ്ട് മാത്രമല്ല, ഉമ്മന്‍ചാണ്ടി അദാനി മാത്രം പങ്കെടുത്ത ടെണ്ടര്‍ നടപടികള്‍ റദ്ദാക്കാതെ അവര്‍ക്ക് തന്നെ കരാര്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധം ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.

ഇത് അറിയാവുന്ന കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ ഇടപെട്ട് അദാനിക്ക് കരാര്‍ കൊടുക്കരുതെന്ന് പറയിച്ചു. അങ്ങനെ ഹൈക്കമാന്‍ഡും ഇടപെട്ടെങ്കിലും ഉമ്മന്‍ചാണ്ടി ആ മതിലും ചാടിക്കടന്നു. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്. കോണ്‍ഗ്രസ് കേന്ദ്രംഭരിച്ചിരുന്ന കാലത്ത് സുരക്ഷയുടെ പേരില്‍ നിര്‍ണാണ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. എന്നാല്‍ അദാനി കരാര്‍ ഏറ്റെടുത്തതിന് പിന്നാലെ മോദി സര്‍ക്കാര്‍ എല്ലാ അനുമതികളും പെട്ടെന്ന് നല്‍കി. അതാണ് മോദാനി ബന്ധം.



നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ ഷിപ്പ് MSC  കമ്പനിയുടെ IRINA  ആണ്. 1,312 അടി നീളമുള്ള ഈ കപ്പലിന് ഏകദേശം 4 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം കാണും. നീളം  ഈഫല്‍ ടവറിനേക്കാള്‍ കൂടുതല്‍. 24,346 കാര്‍ഗോ വഹിക്കാന്‍ പറ്റുന്ന ഈ കപ്പലിന് പോലും യാതൊരു വിധ ഡ്രജിംങ്ങും കൂടാതെ വിഴിഞ്ഞത്ത് വരാന്‍ സാധിക്കും. അതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത.  വിഴിഞ്ഞം പദ്ധതിയില്‍ ആദ്യമായി ഒരു കരാര്‍ ഒപ്പ് വെക്കുന്നത് 1999 ലെ നായനാര്‍ സര്‍ക്കാറാണ്.

നായനാര്‍ മാറി ആന്റണി / ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ വന്നിട്ട് ഒരു ചുക്കും നടന്നില്ല. പക്ഷേ നായനാര്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ധാക്കി സൂം ഡെവലപ്പേഴ്‌സിന് കരാര്‍ നല്‍കി. പിന്നീട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി.  കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍  പദ്ധതിക്ക് ആപ്പ് വെച്ചു. കരാര്‍ കമ്പനിക്ക് ചൈനീസ് ഓഹരി ഉണ്ടെന്ന് പറഞ്ഞ് സുരക്ഷാ അനുമതി നല്‍യില്ല. വി എസ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു.

പദ്ധതി PPP  മോഡലില്‍ റീ ടെന്റര്‍ ചെയ്യാന്‍ തീരുമാനിച്ചു.  അതിന്റെ ഭാഗമായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെന്ററില്‍ ആദ്യമായി ഒരു കമ്പനി - ഇ- ടെന്റര്‍ വിളിക്കുന്നു. ആ കമ്പനി 115 കോടി  സര്‍ക്കാരിന് ഇങ്ങോട്ട് തരാമെന്ന് അറിയിക്കുന്നു.  അങ്ങനെ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുടെ  ടെന്ററുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയി. കോണ്‍ഗ്രസുകാര്‍ക്കത് സുഖിച്ചില്ല. ചില  കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ സൂം കണ്‍സോര്‍ഷ്യം കോടതിയില്‍ പോയി.  നിയമക്കുരുക്കായതോടെ  ലാന്‍കോ പദ്ധതിയില്‍ നിന്നും കൊണ്ടോടി.

അതോടെ വിഎസ്   പദ്ധതി നടപ്പാക്കാന്‍ ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ (ഐഎഫ്‌സി) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി സര്‍ക്കാര്‍ നിയമിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡ്യൂറി' എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തില്‍  വിഴിഞ്ഞം തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തി. 

തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുന്നു. ഈ അപേക്ഷ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് കീഴിലുള്ള  പരിസ്ഥിതി മന്ത്രാലയം പരിശോധിക്കുകയും , വല്ലാര്‍പാടം, കുളച്ചല്‍ , മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് സമീപത്തായതിനാല്‍ പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കാനാകില്ലെന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരസിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കളിയായിരുന്നു അതിന് പിന്നില്‍. 2011ല്‍  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു , 2014 ല്‍  കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. പിന്നെ നടന്നതാണ് ചരിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (6 hours ago)

ലിവിങ് ടുഗതര്‍ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍  (7 hours ago)

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം  (10 hours ago)

തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്ന പാലക്കാട്ട് യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാഴ്ത്തി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത എന്‍ട്രി  (10 hours ago)

പ്രവാസികൾക്ക് ആശ്വാസം 44 സർവീസുകൾ തുടങ്ങി....! TVM -DUBAI 40000 രൂപ.. പ്രവാസി മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (10 hours ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (12 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (12 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (12 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (12 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (12 hours ago)

Malayali Vartha Recommends