Widgets Magazine
26
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...


അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...


കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ.. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല..


പാകിസ്താനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം..എയർ‌പോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി...


മുഖ്യമന്ത്രിയുടെ മകളെ തൂക്കാൻ.. ചെങ്കീരികൾ താറുടുത്ത് രംഗത്ത്...എസ്.എഫ്.ഐ ഒ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്, ഒരു പിടി കേന്ദ്ര ഏജൻസികളെ ഇറക്കിയിരിക്കുന്നത്..

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടി; ദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും നിശബ്ദം; തന്തവൈബ് കളിച്ച് സിപിഎമ്മും കോണ്‍ഗ്രസും

13 JULY 2024 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്; ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍

ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണം; നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മതതീവ്രവാദത്തെ വെള്ളപൂശുന്ന എമ്പുരാന്റെ തമ്പുരാൻ ; പഹൽഗാം ഭീകരാക്രമണത്തിൽ സമൂഹ മാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തിയ ചലച്ചിത്രതാരം മോഹൻലാലിനെതിരെ വൻ പ്രതിഷേധം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടിക്കുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും രണ്ട് വാക്ക് പറയുന്നില്ല. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സമയത്ത് പദ്ധതി നടപ്പാക്കാതിരിക്കാനുള്ള എല്ലാ കളികളും കേരളത്തിലെ നേതാക്കള്‍ കളിച്ചു.

കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ ഡിഎംകെയുടെ സമ്മര്‍ദ്ദത്തിന് വഴി ഹൈക്കമാന്‍ഡ് പദ്ധതിക്ക് തുരങ്കം വെച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്തും എം.വി രാഘവന്‍ മന്ത്രിയായിരുന്നപ്പോഴും പദ്ധതിക്കെതിരെ സിപിഎം ശക്തമായ സമരങ്ങള്‍ നടത്തി. ഇതാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ചരിത്രം. ഇത് മറന്നുകൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും തന്തവൈബ് കളിക്കുന്നത്.

നിലവിലെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. പൊതു, സ്വകാര്യ പദ്ധതികളിലെ നിര്‍മാണ, നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ കരാറില്‍ അത് 40 വര്‍ഷമാക്കി ഉയര്‍ത്തി.

അങ്ങനെ കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. നടത്തിപ്പ് 10 വര്‍ഷത്തിനു പകരം 20 വര്‍ഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. അതുവഴി 61,095 കോടി രൂപയുടെ അധിക വരുമാനം അദാനിയുടെ കീശയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ ചെലവു റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കാവൂ, പിപിപി കരാറുകളില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പണംമുടക്കി വിഴിഞ്ഞത്ത് നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളില്‍ നിന്നു ഫീസ് പിരിക്കാനുള്ള അവകാശം അദാനിക്ക് നല്‍കിയത് കരാര്‍ നിബന്ധനയിലെ പാകപ്പിഴയാണ്. 

കരാറുകാര്‍ക്ക് അര്‍ഹതയില്ലാത്ത സാമ്പത്തിക സഹായം നല്‍കുന്നതിനു തുല്യമാണ്. ഇതു പരിഹരിക്കാന്‍ കരാറില്‍ ഭേദഗതി വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ അദാനിയുടെ കുംഭനിറയ്ക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയാണ് ഉമ്മന്‍ചാണ്ടി കരാര്‍ ഒപ്പിട്ടത്.

ഉമ്മന്‍ചാണ്ടിയെ കുറ്റംപറയാനും പറ്റത്തില്ല, കാരണം അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പദ്ധതി ഇന്നും യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളൊന്നും അംഗീകരിക്കില്ല. ആത്യന്തികമായി അവരുടെ ലക്ഷ്യം ലാഭമാണല്ലോ. അതുകൊണ്ട് മാത്രമല്ല, ഉമ്മന്‍ചാണ്ടി അദാനി മാത്രം പങ്കെടുത്ത ടെണ്ടര്‍ നടപടികള്‍ റദ്ദാക്കാതെ അവര്‍ക്ക് തന്നെ കരാര്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധം ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.

ഇത് അറിയാവുന്ന കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ ഇടപെട്ട് അദാനിക്ക് കരാര്‍ കൊടുക്കരുതെന്ന് പറയിച്ചു. അങ്ങനെ ഹൈക്കമാന്‍ഡും ഇടപെട്ടെങ്കിലും ഉമ്മന്‍ചാണ്ടി ആ മതിലും ചാടിക്കടന്നു. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്. കോണ്‍ഗ്രസ് കേന്ദ്രംഭരിച്ചിരുന്ന കാലത്ത് സുരക്ഷയുടെ പേരില്‍ നിര്‍ണാണ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. എന്നാല്‍ അദാനി കരാര്‍ ഏറ്റെടുത്തതിന് പിന്നാലെ മോദി സര്‍ക്കാര്‍ എല്ലാ അനുമതികളും പെട്ടെന്ന് നല്‍കി. അതാണ് മോദാനി ബന്ധം.



നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ ഷിപ്പ് MSC  കമ്പനിയുടെ IRINA  ആണ്. 1,312 അടി നീളമുള്ള ഈ കപ്പലിന് ഏകദേശം 4 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം കാണും. നീളം  ഈഫല്‍ ടവറിനേക്കാള്‍ കൂടുതല്‍. 24,346 കാര്‍ഗോ വഹിക്കാന്‍ പറ്റുന്ന ഈ കപ്പലിന് പോലും യാതൊരു വിധ ഡ്രജിംങ്ങും കൂടാതെ വിഴിഞ്ഞത്ത് വരാന്‍ സാധിക്കും. അതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത.  വിഴിഞ്ഞം പദ്ധതിയില്‍ ആദ്യമായി ഒരു കരാര്‍ ഒപ്പ് വെക്കുന്നത് 1999 ലെ നായനാര്‍ സര്‍ക്കാറാണ്.

നായനാര്‍ മാറി ആന്റണി / ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ വന്നിട്ട് ഒരു ചുക്കും നടന്നില്ല. പക്ഷേ നായനാര്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ധാക്കി സൂം ഡെവലപ്പേഴ്‌സിന് കരാര്‍ നല്‍കി. പിന്നീട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി.  കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍  പദ്ധതിക്ക് ആപ്പ് വെച്ചു. കരാര്‍ കമ്പനിക്ക് ചൈനീസ് ഓഹരി ഉണ്ടെന്ന് പറഞ്ഞ് സുരക്ഷാ അനുമതി നല്‍യില്ല. വി എസ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു.

പദ്ധതി PPP  മോഡലില്‍ റീ ടെന്റര്‍ ചെയ്യാന്‍ തീരുമാനിച്ചു.  അതിന്റെ ഭാഗമായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെന്ററില്‍ ആദ്യമായി ഒരു കമ്പനി - ഇ- ടെന്റര്‍ വിളിക്കുന്നു. ആ കമ്പനി 115 കോടി  സര്‍ക്കാരിന് ഇങ്ങോട്ട് തരാമെന്ന് അറിയിക്കുന്നു.  അങ്ങനെ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുടെ  ടെന്ററുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയി. കോണ്‍ഗ്രസുകാര്‍ക്കത് സുഖിച്ചില്ല. ചില  കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ സൂം കണ്‍സോര്‍ഷ്യം കോടതിയില്‍ പോയി.  നിയമക്കുരുക്കായതോടെ  ലാന്‍കോ പദ്ധതിയില്‍ നിന്നും കൊണ്ടോടി.

അതോടെ വിഎസ്   പദ്ധതി നടപ്പാക്കാന്‍ ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ (ഐഎഫ്‌സി) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി സര്‍ക്കാര്‍ നിയമിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡ്യൂറി' എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തില്‍  വിഴിഞ്ഞം തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തി. 

തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുന്നു. ഈ അപേക്ഷ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് കീഴിലുള്ള  പരിസ്ഥിതി മന്ത്രാലയം പരിശോധിക്കുകയും , വല്ലാര്‍പാടം, കുളച്ചല്‍ , മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് സമീപത്തായതിനാല്‍ പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കാനാകില്ലെന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരസിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കളിയായിരുന്നു അതിന് പിന്നില്‍. 2011ല്‍  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു , 2014 ല്‍  കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. പിന്നെ നടന്നതാണ് ചരിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവ്  (4 minutes ago)

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് ഡ്രൈവറെ താഴെ വലിച്ചിട്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്‍  (50 minutes ago)

ഇന്ത്യയ്‌ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താന്‍  (1 hour ago)

അമ്മ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ പീഡീപ്പിച്ച കേസില്‍ 17കാരന്‍ പിടിയില്‍  (1 hour ago)

ഇന്ത്യയിൽ ചാവേറാക്രമണം ?  (1 hour ago)

നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍; കളിയാക്കിയവര്‍ ഡോക്ടറുടെ മുമ്പില്‍ അടിയറവ് പറഞ്ഞു  (2 hours ago)

എനിക്ക് ആവശ്യമുള്ളതൊക്കെ അദ്ദേഹം ഉണ്ടാക്കി തന്നിട്ടുണ്ട്.... മക്കളുടെ ഉയർച്ചയ്ക്ക് വിഘ്‌നങ്ങളും വരാതിരിക്കാൻ പലതും വേണ്ടെന്ന് വച്ചു - മല്ലിക സുകുമാരൻ  (2 hours ago)

ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തി; എം ജി എസ് നാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

അമിതിന് പിന്നിലെ കരങ്ങൾ...! തീർത്താൽ തീരാത്ത പക അവസാനിച്ചത്...  (3 hours ago)

ഇന്ത്യക്കാരെ പരിഹസിച്ച് പാക് ഉദ്യോ​ഗസ്ഥർ  (3 hours ago)

അവസാനമായി സംസാരിച്ചത് പോലും 'അമ്മ'മീരയോട്; മകന്റെ വേർപാട് സഹിക്കാനാകാതെ വീടിനുള്ളിൽ ഒതുങ്ങി...  (3 hours ago)

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്  (3 hours ago)

എല്ലാ വിമാന സർവീസുകളും റദ്ദാക്കി  (3 hours ago)

സി പി എം അംഗീകരിക്കേണ്ടി വരും.  (3 hours ago)

INDIAN NAVY ഭീഷണി മുഴക്കി പാകിസ്ഥാൻ  (3 hours ago)

Malayali Vartha Recommends