വീട്ടുജോലിക്കെത്തിയത് ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ച്; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോടതിയിൽ കേസ് എത്തിയപ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ മൊഴികൾ

നവജാത ശിശുവിനെ കൊലപ്പെടുത്തിയ എത്യോപ്യന്‍ യുവതിക്കെതിരായ കേസ് അബുദാബി കോടതിയില്‍. ഗർഭിണിയാണെന്ന വിവരം മറച്ച് വെച്ച് ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്ക് എത്തുകയും പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ആരുമറിയാതെ മറവുചെയ്യുകയും ചെയ്ത് സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.
ഭര്‍ത്താവ് ഉപേക്ഷിച്ച് യുഎഇയിലെ ഒരു അറബ് കുടുംബത്തില്‍ വീട്ടുജോലിക്കായി എത്തിയ യുവതിയാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടില്‍ ജോലിക്ക് യുവതി യുവതി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 ഒക്ടോബറിലാണ് യുവതി ജോലി ചെയ്യുന്ന വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍ തന്നെ ശുചിമുറിയില്‍ വച്ച് കുഞ്ഞിന്റെ തല തറയില്‍ അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യ കൂമ്പാരത്തിൽ നിക്ഷേപിച്ചു. ശുചീകരണ ജീവനക്കാര്‍ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.അങ്ങനെയാണ് ഇത് പുറം ലോകം അറിയുന്നത്.
പൊലീസിനോടും പ്രോസിക്യൂട്ടേഴ്സിനോടും യുവതി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്ക് വളര്‍ത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭര്‍ത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു.ആറുമാസം ഗർഭണിയായപ്പോൾ ഭർത്താവിനെ ഫോണിൽ വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു.
തിരികെ വീട്ടിലേക്ക് വരണമെന്നും ഒറ്റയ്ക്ക് യുഎഇയിൽ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്നും ഭർത്താവിനോട് പറഞ്ഞു. എന്നാൽ, ഭർത്താവ് ഇതിന് തയാറായില്ലെന്നും ഗർഭത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു. ഇതിന്റെ പ്രതികാരമായാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴികൾ.
പുലർച്ചെ നാലുമണിയോടെയാണ് പ്രസവവേദന വന്നത്. തന്റെ മുറിയിൽ ഉണ്ടായിരുന്ന ശുചിമുറിയിൽ കയറി കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോൾ തന്നെ താൻ അബോധാവസ്ഥയിലായി.
ഏതാണ്ട് രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ആണ് എണീറ്റത്. ഉടനെ ഒരു തുണിയിൽ കുഞ്ഞിനെ പൊതിഞ്ഞ് മാല്യന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്തുകൊണ്ടുപോയി കളഞ്ഞുവെന്നാണ് യുവതി മൊഴി നൽകിയത്. യുഎഇ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുഞ്ഞിന്റെ കൊലപാതകം. കേസ് ഫെബ്രുവരിയിൽ ഇനി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha