തൊഴിലിടങ്ങളില്‍ ഇനിമുതല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല ; ലിംഗവിവേചനം ഇല്ലാതാക്കാന്‍ സൗദി
സൗദിയിൽ ലിംഗവിവേചനം ഇല്ലാതാക്കാന്‍ നടപടികൾ തുടങ്ങി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ പരിഗണന നൽകുന്ന നിയമമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്.ഇനിമുതല്‍ സൗദിയിലെ തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ വ്യത്യാസമുണ്ടാകില്ല.
സൗദി സ്ത്രീകൾക്ക് യാത്ര ചെയ്യാനോ പാസ്‌പോർട്ട് ലഭിക്കാനോ “പുരുഷ രക്ഷാധികാരിയുടെ” അനുമതി ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സൽമാൻ രാജാവ് ഒപ്പിട്ട ഉത്തരവ് സൂചിപ്പിക്കുന്നു. ഓരോ സൗദി പൗരനും പാസ്‌പോർട്ട് നേടാനുള്ള അവകാശത്തെ വ്യക്തമായി ഊന്നിപ്പറയുന്ന ഉത്തരവിൽ പ്രായപൂർത്തിയാകാത്തവർക്ക് മാത്രം ഒരു രക്ഷിതാവിന്റെ അംഗീകാരത്തിന്റെ ആവശ്യകത മതിയെന്നും പറയുന്നുണ്ട്.
ലിംഗ സമത്വം സമൂഹത്തിൽ ഉയർന്നു വരണമെന്ന ആവശ്യം മുൻനിർത്തിയാണ് പുതിയ മാറ്റങ്ങൾ. മാത്രമല്ല ഇതിന് മുൻപുണ്ടായിരുന്ന സ്ത്രീകൾക്ക് സവിശേഷമായുണ്ടായിരുന്ന നിയന്ത്രണങ്ങളൊന്നും ഇതിൽ പ്രസ്താവിക്കുന്നില്ല. ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ പുരുഷനായ ബന്ധുവിന്റെയോ അനുവാദം വേണമായിരുന്നു. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു
ഇപ്പോഴിതാ തൊഴില്‍ ചെയ്യുന്ന സ്ഥലത്ത് പുരുഷനുള്ള എല്ലാവിധ അവകാശങ്ങളും പരിഗണനയും സ്ത്രീകള്‍ക്കും ഉറപ്പാക്കുമെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. . എല്ലാ ജീവനക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണനയും വേതനവും നല്‍കേണ്ടതാണ്. പുരുഷന്‍മാര്‍ക്ക് അറുപതും സ്ത്രീകള്‍ അമ്പത്തി അഞ്ചുമാണ് വിരമിക്കല്‍ പ്രായം എന്ന് നേരത്തെ തീരുമാനിച്ചതും മാറ്റിയിട്ടുണ്ട്. ഇനി അതാത് വകുപ്പുകള്‍ക്ക് വിരമിക്കല്‍ സംബന്ധിച്ച് തീരുമാനമെടുക്കാം..
വനിതാ ജീവനക്കാര്‍ ഗര്‍ഭിണികളായാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചകര്യം ഇതിനുമുൻപ് ചില സ്ഥാപനങ്ങളിലുണ്ട്. പുതിയ നിയമ പ്രകാരം ഇത് പൂര്‍ണമായും ഇല്ലാതാക്കും. മാത്രമല്ല ആവശ്യമായ സുരക്ഷാ ഉറപ്പുവരുത്തുമെന്നും ഭരണകൂടം ഉറപ്പ് നൽകുന്നു
https://www.facebook.com/Malayalivartha