റിലയന്‍സ് ഇന്റസ്ട്രീസിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നത് വഴി സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ അരാംകോ പ്രധാനമായും ലക്ഷ്യമിട്ടത് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക എന്നുതന്നെ
ലോകത്തെ അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണവില്‍ക്കുന്ന രാജ്യമായി വീണ്ടുമെത്തുകയാണ് സൗദിയുടെ ലക്ഷ്യം. റിലയന്‍സ് ഇന്റസ്ട്രീസിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നത് വഴി സൗദി അറേബ്യന്‍ എണ്ണക്കമ്പനിയായ അരാംകോ പ്രധാനമായും ലക്ഷ്യമിട്ടത് നഷ്ടപ്രതാപം തിരിച്ചുപിടിക്കുക എന്നുതന്നെയാണ് .സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയാണ് അരാംകോ.. ഇപ്പോൾ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എന്ന ഇറക്കുമതി ചെയ്യുന്നത് ഇറാഖ് ആണ്..എന്നാൽ രണ്ടു വർഷം മുൻപ് ഈ പദവി സൗദി അറേബ്യാക്കായിരുന്നു...ഇത് തിരിച്ചുപിടിക്കാനാണ് അരാംകോ ഇപ്പോൾ ശ്രമിക്കുന്നത്
റിലയന്‍സുമായുള്ള പുതിയ ഇടപാടിലൂടെ ഓരോ ദിവസവും അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് സൗദി അരാംകോ ഇന്ത്യയിലേക്ക് എത്തിക്കുക. 7500 കോടി ഡോളറിന്റെ സംരഭക മൂല്യമുള്ള ഇടപാടാണ് റിലയന്‍സ് ഇന്റസ്ട്രീസും സൗദി അരാംകോയും തമ്മില്‍ നടത്തുന്നത്.
2018-19 സാമ്പത്തിക വര്‍ഷം 40 ദശലക്ഷം ടണ്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. അതേസമയം ഇറാഖില്‍ നിന്ന് കയറ്റുമതി ചെയ്തത് 46 ദശലക്ഷം ടണ്‍ എണ്ണയാണ്. അമേരിക്ക ഇറാഖിന് മേല്‍ ചുമത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ ഇറാഖ് എണ്ണവിപണിയില്‍ ചുവടുറപ്പിച്ചു.
അരാംകോയും റിലയന്‍സും തമ്മിലുള്ള പുതിയ ഇടപാട് ഇറാഖിനെ പിന്നിലാക്കാന്‍ സൗദിയെ സഹായിക്കുമെന്ന് കരുതുന്നു. കരാറിന്റെ വ്യവസ്ഥകള്‍ ഇതുവരെ പരസ്യമായിട്ടില്ല. 1500 കോടി ഡോളര്‍ റിലയന്‍സിന് ലഭിക്കുമെന്നാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി കഴിഞ്ഞദിവസം വ്യക്തമാക്കിയത്
മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ മേഖലയില്‍ റിലയന്‍സിന്റെ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാലയാണ് വരുന്നത്. ഇതിലേക്ക് ആവശ്യമായ പകുതി എണ്ണ അരാംകോയും യുഎഇയുടെ അഡ്‌നോക്കും നല്‍കുമെന്നാണ് വിവരം. ലോകത്ത് എണ്ണ ഉപയോഗത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണി സൗദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്..
ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി എന്ന പദവി ഇപ്പോഴും അരാംകോയ്ക്ക് തന്നെയാണ് ..ലോകത്തെ വന്‍കിട കമ്പനികളായ ആപ്പിള്‍, ആമസോണ്‍ എന്നിവയെ എല്ലാം പിന്നിലാക്കിയാണ് സൗദി അരാംകോ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളെല്ലാം വന്‍ തകര്‍ച്ച നേരിടുകയാണ്. മിക്ക കമ്പനികളും നഷ്ടഭയം കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് മുതിരുന്നില്ല. ഈ സാഹചര്യത്തിലാണ് സൗദി അരാംകോ റിലയന്‍സില്‍ വന്‍ നിക്ഷേപം നടത്തുന്നത്.
അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കാന്‍ സൗദി അരാകോ ആലോചിക്കുന്നുണ്ട്. ഇതുവഴി 100 കോടി ഡോളര്‍ നേടാനാണ് ഉദ്ദേശം. ഇങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആകുമിത്. കമ്പനിക്ക് രണ്ടു ലക്ഷം കോടി മൂല്യമുണ്ടെന്നാണ് സൗദി ഭരണകൂടം പറയുന്നത്. റിലയന്‍സിന്റെ ഓഹരി വാങ്ങുന്നതു പോലെ യൂറോപ്പിലും ആഫ്രിക്കയിലും ഓഹരികള്‍ വാങ്ങാന്‍ അരാംകോയ്ക്ക് ആലോചനയുണ്ട്
https://www.facebook.com/Malayalivartha