പ്രവാസികൾക്ക് താങ്ങായി ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകൾ; ട്രാവൽ ഏജൻസികളുടെ വയറ്റത്തടിക്കുന്ന രീതിയിൽ ടിക്കറ്റ് വില്പന, താങ്ങാനാകാതെ അധികൃതർ
കൊറോണ വ്യാപനം ദുരിതം വിതച്ചപ്പോൾ ആ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാൻ വളരെയേറെ സഹായിച്ചവരാണ് ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകൾ എന്നത് ഏവർക്കും അറിയാവുന്നതാണ്. അത്തരത്തിൽ വാർത്തകൾ അനവധി നാം കേട്ടതാണ്. ഇങ്ങനെ പ്രവാസികൾക്കായി ഭക്ഷണമെത്തിച്ചും ചികിത്സ നൽകിയും കോവിഡ് പരിശോധന നടത്തിയും ചാർട്ടേഡ് വിമാന സർവിസുകളൊരുക്കിയും പ്രവാസികളെ താങ്ങി നിർത്തിയത് ഇവരാണ്. എന്നാൽ, ട്രാവൽ ഏജൻസികളുടെ വയറ്റത്തടിക്കുന്ന രീതിയിൽ ലാഭം ലക്ഷ്യമിട്ട് സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നുവെന്ന് യു.എ.ഇയിലെ ട്രാവൽ ഏജൻസികൾ ആരോപിക്കുകയുണ്ടായി. മഹാമാരിക്കാലത്ത് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ട്രാവൽ ഏജൻസികൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘടനകളുടെ ടിക്കറ്റ് കച്ചവടം വ്യാപകമായി തന്നെ നടക്കുന്നത്.
ഇത്തരത്തിൽ ട്രാവൽ ഏജൻസികൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽക്കുന്നത്. എയർലൈനുകളിൽ നിന്ന് 725 ദിർഹത്തിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഇൗടാക്കിയാണ് മറിച്ചു നൽകുന്നതെന്നാണ് ആരോപണം ഉയരുന്നത്. ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവിസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ ബുക്ക് ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ ഇതോടെയാണ് ട്രാവൽ ഏജൻസികൾ ഇവർക്കെതിരെ രംഗത്തുവന്നത്. കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന അനുവദിക്കാനാവില്ലെന്നും ചാരിറ്റിയാണ് ലക്ഷ്യമെങ്കിൽ സൗജന്യമായി സർവിസ് നടത്തട്ടെയെന്നുമാണ് ഇവർ പറയുന്നത്. ഇനിയും തുടർന്നാൽ മറ്റ് നടപടികൾ ആലോചിക്കേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഇങ്ങനെ നേരത്തെ പറഞ്ഞുവെച്ചവർക്കാണ് ഇപ്പോൾ ടിക്കറ്റ് നൽകുന്നതെന്നാണ് സംഘടനകളുടെ ന്യായീകരണം എന്നത്. അഞ്ച് മാസമായി ശമ്പളം കൊടുക്കാൻ പോലും പണമില്ലാതിരുന്ന ട്രാവൽ ഏജൻസികൾ നിലനിൽപിനായുള്ള പോരാട്ടത്തിലാണ് ഇപ്പോൾ. പല ഗൾഫ് രാഷ്ട്രങ്ങളും വിസിറ്റ് വിസ അനുവദിച്ച് തുടങ്ങിയതോടെ ട്രാവൽസ് രംഗം ഉണരുമെന്ന പ്രതീക്ഷയിലാണിവർ കഴിഞ്ഞുപോരുന്നത്. യാത്ര വിമാന സർവിസ് നിലച്ചതിനാൽ ഇപ്പോഴുള്ള സർവിസിൽ നിന്ന് കിട്ടുന്ന ചെറിയ ലാഭം മാത്രമാണ് അവരുടെ പിടിച്ചുനിൽപ്പ് എന്നതാണ്.
https://www.facebook.com/Malayalivartha