'കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം പ്രവാസ ജീവിതം നയിച്ച് വരുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസ്സിനസ്സിലെ തകര്‍ച്ച കാരണം എല്ലാ പേരുമായി അകന്ന് ഒറ്റപ്പെട്ട ജീവിതം നയിച്ചു വരുകയായിരുന്നു....' പ്രവാസിയുടെ നൊമ്പരമാർന്ന ജീവിതത്തെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി
പ്രവാസലോകത്ത് പ്രവാസികൾ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങള് ചെറുതൊന്നുമല്ല. സ്വയം ഒറ്റപ്പെട്ട് കഷ്ടപ്പാടുകളോട് പൊരുതി ജീവിതത്തിന്റെ ഒട്ടുമുക്കാൽ ഭാഗവും മണലാരണ്യത്തിൽ ജോലിചെയ്തു തീർക്കുന്ന പ്രവാസികൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നിരവധി പ്രവാസികളാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഇത് നൽകുന്ന വേദന വളരെ വലുതാണ്. അത്തരത്തിൽ ഹൃദയഭേതമായ ഒരു കുറിപ്പ് കുറിക്കുകയാണ് അഷ്‌റഫ് താമരശേരി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ഇന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം പാലക്കാട് സ്വദേശി ശ്രീ മോനി അപ്പു കുട്ടന്‍റെതായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഹൃദയാഘാതം മൂലം ആശുപത്രിയിലായിരുന്നു. ഇന്നലെ അദ്ദേഹം ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം പ്രവാസ ജീവിതം നയിച്ച് വരുകയായിരുന്നു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസ്സിനസ്സിലെ തകര്‍ച്ച കാരണം എല്ലാ പേരുമായി അകന്ന് ഒറ്റപ്പെട്ട ജീവിതം നയിച്ചു വരുകയായിരുന്നു.
കുടുംബവും ബന്ധുക്കളും,സുഹൃത്തുക്കളുമായി അകന്ന് ജീവിക്കാന്‍ അദ്ദേഹം എടുത്ത തീരുമാനം എന്താണ് എന്നറിയില്ല,അതിലേക്കുളള വിശകലനത്തിലേക്ക് പോകേണ്ട സമയവുമല്ല ഇത്.എന്നാല്‍ ഒരു കാര്യം എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാള്‍ ജീവിച്ച് ഇരിക്കുമ്പോള്‍ അയാള്‍ക്ക് കിട്ടാത്ത സനേഹവും,ഇഷ്ടവും ഒക്കെ മരിച്ച് കഴിയുമ്പോള്‍ നമ്മുക്ക് നല്‍കുവാന്‍ കഴിയുമോ,അത് ഒരിക്കലും സാധ്യമല്ല.
ഇന്ന് സോനാപൂരിലെ എംബാംമിംഗ് സെന്‍ററില്‍ മോനിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ പെട്ടിയിലേക്ക് എടുത്ത് വെക്കുമ്പോള്‍ പലരുടെയും മുഖത്ത് ഒരു കുറ്റബോധം എനിക്ക് കാണാമായിരുന്നു.ഈ സ്നേഹവും,കണ്ണുനീരും മോനിയുടെ അവസാന നാളുകളില്‍, കിട്ടിയിരിന്നുവെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സഹതാപം കാണിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് എന്ന ചോദ്യത്തിന്, ഉത്തരമില്ലാതെ പോകുന്നു.
പരേതന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട്,
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha