പ്രവാസികൾ ജാഗ്രതൈ...! മങ്കിപോക്സ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രതിരോധ നപടികൾ കടുപ്പിക്കുന്നു, കുരങ്ങുപനി ലക്ഷണങ്ങളുമായി യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്ന ഇന്‍ഡ്യക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ല, കർശന മുന്നറിയിപ്പുമായി കേന്ദ്രം

മങ്കിപോക്സ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രതിരോധ നപടികൾ കടുപ്പിക്കുകയാണ്. വിദേശ പശ്ചാത്തലമുള്ളവരാണ് ഇന്ത്യയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും. കഴിഞ്ഞ ദിവസം യു.എ.ഇയിൽ നിന്ന് വന്ന പ്രവാസി രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. യു.എ.ഇയിൽ നിന്ന് പുറപ്പെടും മുന്നേ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവാണ് മരണപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ കേന്ദ്രം പുതിയ നിബന്ധന മുന്നോട്ട് വെച്ചിരിക്കുന്നത്.
കുരങ്ങുപനി ലക്ഷണങ്ങളുമായി യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്ന ഇന്‍ഡ്യക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന വിമാന യാത്രക്കാര്‍ക്ക് യാത്രാ അനുമതി നിഷേധിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം യുഎഇയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിക്ക് കത്തയച്ചു.
യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ എക്‌സിക്യൂടീവ് ഡയറക്ടറും അന്താരാഷ്ട്ര ഹെല്‍ത് റെഗുലേഷന്‍സ് ഫോകല്‍ പോയിന്റിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ അലി റാന്‍ഡ് അയച്ച കത്തില്‍ യുഎഇയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് യാത്ര ചെയ്തവ മൂന്ന് പേര്‍ കുരങ്ങുപനി ലക്ഷണങ്ങള്‍ കാണിച്ചെന്ന് പരാമര്‍ശിച്ചു.
ഇന്റര്‍നാഷനല്‍ ഹെല്‍ത് റെഗുലേഷന്‍സ് 2005 ലെ ആര്‍ട്ടിക്കിള്‍ 18 അനുസരിച്ച്, അംഗരാജ്യങ്ങള്‍ പ്രവേശന സ്ഥലങ്ങളില്‍ ഒറ്റത്തവണ പരിശോധന നടപ്പിലാക്കണമെന്നും ആവശ്യമെങ്കില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്നും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുവെന്നും ഓഗസ്റ്റ് ഒന്നിന് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
'രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പുറപ്പെടും മുമ്ബുള്ള പരിശോധന വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അഗര്‍വാള്‍ കത്തില്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി, ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്), വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കും കത്തയച്ചു.
അതേസമയം മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് സൗദി യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് അസുഖം പകരുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനവുമായി സൗദി രംഗത്തെത്തിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്ക് ആണ് ആദ്യം വിലക്ക് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക എന്നിവയാണ് ഇത് പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ.
https://www.facebook.com/Malayalivartha


























