സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മദ്യപിച്ച് ബോധരഹിതനായി പ്രവാസി മലയാളി; ഇന്തൊനീഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ സംഭവിച്ചത് മറ്റൊന്ന്! യാത്രക്കാരന്റെ മറുപടി കേട്ടമ്പരന്ന് വിമാന ജീവനക്കാർ

വിമാന യാത്രയിൽ ചിലർ മറ്റുവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വിധം പെരുമാറുന്ന സംഭവങ്ങൾ ഇതിന് മുന്നേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ യാത്രാവേളയിൽ അമിതമായി മദ്യപിച്ച് പ്രവാസി അബോധാവസ്ഥയിലായതോടെ വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയിരിക്കുകയാണ്.
സിംഗപ്പൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഈ സംഭവം.അമിതമായി മദ്യപിച്ച യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടതായി വരികയായയിരുന്നു. ജൂലൈ 29 നു രാത്രിയാണ് സംഭവം.
ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്നു സംശയമുള്ളതായി സഹയാത്രികര്‍ പറഞ്ഞു.മലയാളി യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തൊനീഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്
എന്നാൽ വിമാനം ഇന്തൊനീഷ്യയില്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും യാത്രക്കാരന്‍ പെട്ടെന്ന് എഴുന്നേറ്റു. അദ്ദേഹം ചോദിച്ച ചോദ്യം എല്ലാവരെയും അമ്പരപ്പിച്ചു. തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാന്‍ഡ് ചെയ്തത് എന്തിനാണെന്നുമാണ് അദ്ദേഹം സ്വബോധമില്ലാതെ ചോദിച്ചത്. ഈ കാരണത്താൽ ഇയാൾ വിമാനത്തിൽ കിടന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി. തുടർന്ന് മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചു. ഇദ്ദേഹത്തെയും കൊണ്ട് യാത്ര തുടരാനാകില്ലെന്നു വിമാന ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു.
വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് പിടിവാശിയിലായിരുന്നു യാത്രക്കാരൻ.എന്നാൽ മറ്റുള്ള യാത്രക്കാര്‍ കൂടി സംഭവത്തിൽ ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും ഇന്തൊനീഷ്യയില്‍ ഇറങ്ങാൻ നിർബന്ധിതമാകുകയായിരുന്നു. ഇവരെ ഇറക്കിയ ശേഷം തിരികെ സിംഗപ്പൂരിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്തെത്തിയത് 7 മണിക്കൂറിലധികം വൈകിയാണ്. യാത്രക്കാർക്കും ഈ സംഭവം വലിയ ബുദ്ധിമൂട്ടാണ് ഉണ്ടാക്കിയത്. കൃത്യസമയത്ത് എത്താൻ സാധിക്കാത്തത് മൂലം യാത്രക്കാർ വലഞ്ഞു.
https://www.facebook.com/Malayalivartha


























