സൗദിയിൽ ഇനി നിർണായക ദിനങ്ങൾ..! ഞായറാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയുണ്ടാകും, പുറത്തിറങ്ങുന്നവർ അതിവ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്

സൗദിയിടെ പല ഭാഗങ്ങളിലും മിതമോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറയിപ്പ്. ഞായറാഴ്ച വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയുണ്ടാകുന്നാണ് പ്രവചനം. അതിനാൽ പുറത്തിറങ്ങുന്നവർ അതിജാഗ്രത പുലര്‍ത്തണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.
അസീര്‍, നജ്‌റാന്‍, ജീസാന്‍, അല്‍ബാഹ, മക്ക എന്നീ പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നും കൊടുങ്കാറ്റുമൂലം പേമാരിയാകാമെന്നുമുള്ള ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയത്.
റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസിം പ്രവിശ്യ, മദീന, ഹാഇല്‍, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല എന്നിവിടങ്ങളിലും മിതമായ മഴക്ക് സാധ്യതയുണ്ട്. ഇത്തരം പ്രതികൂല കാലാവസ്ഥയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി ആവശ്യപ്പെട്ടു.
മഴവെള്ളപ്പാച്ചില്‍മൂലം തോടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള താഴ്വരകളിൽ നിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം ആളുകളോട് അഭ്യര്‍ഥിച്ചു. സിവില്‍ ഡിഫന്‍സിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചു. ഇന്നലെ രാത്രിവരെ ഈ മേഖലയിൽ കനത്ത മഴയാണ് പെയ്തത്.അബൂദബിയിലെ അൽദഫ്‌റ, അൽഐൻ തുടങ്ങിയ മേഖലയിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച കനത്ത മഴ ദുരിതത്തിലാക്കിയ യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും ജനജീവിതതം സാധാരണ നിലയിലെത്തിയിരിക്കുകയാണ്.അതിനിടയിലാണ് വീണ്ടും മഴ മുന്നറിയിപ്പ്.പല എമിറേറ്റുകളിലും ലഭിച്ച റെക്കോഡ് മഴയിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്, പ്രത്യേകിച്ച് ഫുജൈറയിൽ.
നിരവധി പേർക്ക് ജീവൻ നാഷ്ടപ്പെടുകയും കനത്ത നാശനഷ്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറി. വാഹനങ്ങള്‍ ഒഴുകിപ്പോയതും പലര്‍ക്കും വലിയ നഷ്ടമുണ്ടാക്കി.
നിര്‍ത്തിയിട്ട വാഹനങ്ങളില്‍ വെള്ളം കയറിയതോടെ പലരുടെയും കാറുകളും മറ്റ് വാഹനങ്ങളും വലിയ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യത്തിലായി. വീടുകള്‍ക്കകത്ത് വെള്ളം കയറിയതോടെ ഉപകരണങ്ങളും മറ്റു വസ്തുക്കളും ഉപയോഗശൂന്യമായി. ചിലരുടെ സുപ്രധാന രേഖകളും മറ്റും വെള്ളം കയറി നശിച്ചു.
രക്ഷാപ്രവർത്തകർക്ക് പുറമേ, വിവിധ സന്നദ്ധസംഘങ്ങളുടെയും മറ്റും നേതൃത്വത്തിലാണ് ഫുജൈറയിൽ ശുചീകരണ-രക്ഷാപ്രവർത്തനങ്ങൾ നടത്തി. സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കാൻ പ്രത്യേക സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























