ഒടുവിൽ ആ സത്യം പുറത്ത്...! കലിതുള്ളി സൗദി, പ്രചരിച്ചതെല്ലാം വമ്പൻ നുണ, റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് പ്രചരിച്ച വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം

സൗദി അറേബ്യയിൽ റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് പ്രചരിച്ച വാർത്തകളിൽ വ്യക്തവരുത്തി ഗതാഗത മന്ത്രാലയം. ഈ വാർത്ത അപ്പാടെ നിഷേധിക്കുകയും ഇക്കാര്യം ചർച്ചയിലില്ലെന്ന് മന്ത്രാലയം വിശദീകരണം നൽകുകയും ചെയ്തു. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസം സൗദിയിലെ മന്ത്രിസഭ റോഡ് നിർമാണത്തിന് മാത്രമായി പ്രത്യേക അതോറിറ്റിയെ നിയോഗിച്ചിരുന്നു. റോഡ് പദ്ധതികളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണികളിലും മേൽനോട്ടം വഹിക്കലാണ് അതോറിറ്റിയുടെ ചുമതല. ഈ പദ്ധതിയിലും ടോൾ പിരിവിന്റെ കാര്യത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരിശോധിക്കുന്നുണ്ടെന്നായിരുന്നു വാർത്ത.
ഹൈവേകളിലാണ് ഇത് നടപ്പാക്കുകയെന്നും സ്വകാര്യ ചാനൽ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വൈകാതെ സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചു. ഇതോടെയാണ് ഗതാഗത മന്ത്രാലയം വിശദീകണവുമായി രംഗത്തെത്തിയത്. രാജ്യത്ത് റോഡ് ശൃംഖലകൾ വികസിപ്പിക്കുന്നതിനായി പ്രത്യേക അതോറിറ്റി തുടങ്ങിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കും.
സൗദിയിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള ഒരു നീക്കവും നിലവിലില്ല. അടുത്ത വർഷം ടോൾ നടപ്പാക്കുമെന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വിശദീകരിച്ചു. പൊതുഗതാഗത വകുപ്പുദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്ന് പറഞ്ഞാണ് ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ ടോൾ വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞായിരുന്നു വ്യാജ വാർത്ത.
യഥാർഥ സോഴ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. പൊതു ഗതാഗത സംവിധാനങ്ങളായ ട്രെയിൻ, മെട്രോ, ബസ്, വിമാന സർവീസുകൾ സൗദിയിൽ വ്യാപകമാക്കുന്നുണ്ട്. റോഡിലെ തിരക്ക് കുറക്കാനും പൊതു ഗതാഗത സംവിധാനം കൂടുതൽ പേർ ഉപയോഗിക്കാനും നിയന്ത്രണങ്ങൾ വേണമെന്ന വാദങ്ങൾ സൗദിയിൽ നടന്ന വിവിധ നഗര പ്ലാനിങ് പദ്ധതി ചർച്ചകളിൽ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha


























