പ്രവാസികളെ പിടിച്ച് പുറത്താക്കി, അനധികൃതമായി താമസിക്കുന്ന പ്രാവാസി ബാച്ചിലേഴ്‌സ്നെ കണ്ടെത്തി ഒഴിപ്പിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശവുമായി കുവൈറ്റ്, 53 കെട്ടിടങ്ങൾ പൂർണമായി ഒഴിപ്പിച്ചു

കുടുംബങ്ങള്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ അനധികൃതമായി താമസിക്കുന്ന പ്രാവാസി ബാച്ചിലേഴ്‌സ്നെ കണ്ടെത്തി ഒഴിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശവുമായി കുവൈറ്റ് അധികൃതര്‍. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമാണ് നടപടി. റെസിഡന്‍ഷ്യല്‍ പ്രദേശങ്ങളില്‍ പ്രാവാസികളായ ബാച്ചിലേഴ്‌സ് താമസിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് അധികൃതര്‍ നൽകുന്ന വിശദീകരണം.
ഇതുമായി ബന്ധപ്പെട്ട് അല്‍ അസീമ, ഹവാലി, ഫര്‍വാനിയ്യ, ജഹ്‌റ എന്നീ നാലു ഗവര്‍ണറേറ്റുകളില്‍ നിന്നു മാത്രം ഇത്തരം 200ലേറെ പരാതികകള്‍ ലഭിച്ചതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. അല്‍ ആസിമ, ഹവല്ലി, ഫര്‍വാനിയ, ജഹ്റ ഗവര്‍ണറേറ്റുകളിലെ മുനിസിപ്പാലിറ്റി ബ്രാഞ്ചുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 41 നിയമ ലംഘന റിപ്പോര്‍ട്ടുകള്‍ അയച്ചതായും പരാതികളുടെ അടിസ്ഥാനത്തില്‍ ഇവിടങ്ങളില്‍ അവിവാഹിതര്‍ താമസിച്ചിരുന്ന 53 കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും മുനിസിപ്പാലിറ്റി മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുനിസിപ്പല്‍ അഫയേഴ്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ജല - വൈദ്യുത മന്ത്രാലയം എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് രാജ്യത്തെ പ്രൈവറ്റ്, മോഡല്‍ ഹൗസിങ് ഏരിയകളില്‍ നിന്നുള്ള ബാച്ചിലര്‍മാരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും ഫോളോ അപ്പ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ അല്‍ അമ്മാര്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കുന്ന പ്രത്യേക നടപടിക്രമങ്ങള്‍ തന്നെയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബാച്ചിലര്‍മാരെ അനുവദിക്കാത്ത ഏരിയകളിലെ കെട്ടിടങ്ങളില്‍ അവര്‍ താമസിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടം പരിശോധിച്ച് പരാതി സത്യമാണോ എന്ന് കണ്ടെത്തുന്നതാണ് ആദ്യപടി. പിന്നീട് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ കെട്ടിട ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കും.
ബാച്ചിലര്‍മാര്‍ താമസിക്കുന്നുണ്ടോയെന്ന് എഞ്ചിനീയറിങ് ഓഡിറ്റ് ആന്റ് ഫോളോഅപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധനയില്‍ സ്ഥിരീകരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സത്യമാണോ എന്ന് രഹസ്യമായി കണ്ടെത്താന്‍ സിഐഡി വിഭാഗത്തിന്റെ സഹായം തേടും. നിയമ വിരുദ്ധമായി ബാച്ചിലേഴ്‌സിനെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമയ്‌ക്കെതിരായ പരാതി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി നിയമ വകുപ്പിന് അയക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതോടൊപ്പം കെട്ടിടത്തിലേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകളും വിച്ഛേദിക്കും. നിയമലംഘനം അവസാനിപ്പിച്ച് ആളുകളെ ഒഴിപ്പിച്ച ശേഷമേ കണക്ഷനുകള്‍ പുനഃസ്ഥാപിച്ച് നല്‍കുകയുള്ളൂ. മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് വൈദ്യുതി ജല മന്ത്രാലയം ഇലക്ട്രിസിറ്റ് ബന്ധം കട്ട് ചെയ്യുക.
https://www.facebook.com/Malayalivartha


























