പ്രവാസിയുടെ കൈവിട്ടകളി...! അടിച്ചു ഫിറ്റായി നടുറോഡിൽ പേക്കൂത്ത്, റോഡില്‍ ഇറങ്ങിയ ഗതാഗതം തടസപ്പെടുത്തി, പിന്നാലെ ജയില്‍ ശിക്ഷയും നാടുകടത്തലും
നാട്ടിൽ മദ്യപിച്ച് ചിലർ പൊതുജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് ഒരു പുതുമയുള്ള കാര്യമല്ല. യാത്രവേളകളിൽ നമ്മൾ ഇത്തരം സംഭവങ്ങൾ കണ്ട് തഴമ്പിച്ചതാണ്. എന്നാൽ ഗൾഫിൽ മദ്യലഹരിയിൽ ഒരു പ്രവാസികാണിച്ചു കൂട്ടിയ കോപ്രായങ്ങളെ കുറിച്ചുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ബഹ്റൈനിലാണ് സംഭവം.
മൂക്കറ്റം കുടിച്ച് മദ്യലഹരിയില്‍ റോഡില്‍ ഇറങ്ങിയ പ്രവാസി ഗതാഗതം തടസപ്പെടുത്തി. യാത്രക്കാർക്ക് ബുദ്ധിമൂട്ടുണ്ടാക്കിരിക്കുകയാണ്.ഏതാനും ദിവസം മുമ്പ് ബഹ്റൈനിലെ ഗുദൈബിയയിലായിരുന്നു സംഭവം. മുപ്പത് വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
മദ്യലഹരിയില്‍ മറ്റുള്ളവർക്ക് ബുദ്ധിമൂട്ടുണ്ടാക്കിയ യുവാവിന് ഒരു മാസം ജയില്‍ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
അതേസമയം യാത്രാവേളിൽ അമിതമായി മദ്യപിച്ച് പ്രവാസി അബോധാവസ്ഥയിലായതോടെ വിമാനം അടിയന്തിര ലാന്‍ഡിങ് ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. സിംഗപ്പൂരില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഈ സംഭവം. അമിതമായി മദ്യപിച്ച യാത്രക്കാരന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് അടിയന്തര ലാന്‍ഡിങ് നടത്തേണ്ടതായിവന്നത്. മലയാളി യാത്രക്കാരന്‍ അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തൊനീഷ്യയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. എന്നാൽ വിമാനം ഇന്തൊനീഷ്യയില്‍ ലാന്‍ഡ് ചെയ്തപ്പോഴേക്കും യാത്രക്കാരന്‍ പെട്ടെന്ന് എഴുന്നേറ്റു. അദ്ദേഹം ചോദിച്ച ചോദ്യം എല്ലാവരെയും അമ്പരപ്പിച്ചു. തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാന്‍ഡ് ചെയ്തത് എന്തിനാണെന്നുമാണ് അദ്ദേഹം സ്വബോധമില്ലാതെ ചോദിച്ചത്. ഈ കാരണത്താൽ ഇയാൾ വിമാനത്തിൽ കിടന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി.
തുടർന്ന് മെഡിക്കല്‍ സംഘം എത്തി പരിശോധിച്ചു. ഇദ്ദേഹത്തെയും കൊണ്ട് യാത്ര തുടരാനാകില്ലെന്നു വിമാന ജീവനക്കാര്‍ അറിയിക്കുകയും ചെയ്തു. വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് പിടിവാശിയിലായിരുന്നു യാത്രക്കാരൻ.എന്നാൽ മറ്റുള്ള യാത്രക്കാര്‍ കൂടി സംഭവത്തിൽ ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും ഇന്തൊനീഷ്യയില്‍ ഇറങ്ങാൻ നിർബന്ധിതമാകുകയായിരുന്നു. ഇവരെ ഇറക്കിയ ശേഷം തിരികെ സിംഗപ്പൂരിലേക്ക് പറന്ന വിമാനം തിരുവനന്തപുരത്തെത്തിയത് 7 മണിക്കൂറിലധികം വൈകിയാണ്. യാത്രക്കാർക്കും ഈ സംഭവം വലിയ ബുദ്ധിമൂട്ടാണ് ഉണ്ടാക്കിയത്. കൃത്യസമയത്ത് എത്താൻ സാധിക്കാത്തത് മൂലം യാത്രക്കാർ വലഞ്ഞു.
https://www.facebook.com/Malayalivartha