സൗദി അറേബ്യയില്‍ സ്‌ഫോടനം, ഏഴു വര്‍ഷമായി സുരക്ഷാ വിഭാഗം തിരയുന്നയാൾ കൊല്ലപ്പെട്ടു
സൗദി അറേബ്യയില്‍ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ജിദ്ദയിലുണ്ടായ സ്‌ഫോടനത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി രാജ്യത്ത് സുരക്ഷാ വിഭാഗം തിരയുന്നയാളാണ് കൊല്ലപ്പെട്ടത്.
ജിദ്ദ നഗരത്തിലെ അല്‍ സമീര്‍ പരിസരത്താണ് സംഭവം. അബ്ദുല്ല ബിന്‍ സായിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബക്രി അല്‍ ഷെഹ്രിയാണ് കൊല്ലപ്പെട്ടത്. സ്‌ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
തീവ്രവാദിയാണെന്ന് സൗദി സേന പറയുന്ന ഇയാള്‍ ജിദ്ദയില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ധരിച്ചിരുന്ന ചാവേര്‍ വസ്ത്രം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒരു പാകിസ്ഥാന്‍ സ്വദേശിക്കും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha