എമിറേറ്റ്സ് ഐഡി മുഖ്യം...! വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി പുതിക്കിയേ മതിയാകൂ..., പ്രവാസികൾക്ക് അധികൃതരുടെ പുതിയ നിർദ്ദേശം
യു.എ.ഇയിലെ പ്രവാസികള്‍ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്ന് പുതിയ അറിയിപ്പ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിലര്‍ വിവാഹശേഷം ഭാര്യയുടെ കുടുംബപ്പേര് ഒപ്പം ചേര്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
കുടുംബപ്പേര് വിവാഹശേഷം മാറ്റുന്നവര്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ മാറ്റുകയോ പുതുക്കുകയോ ചെയ്യണമെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ കസ്റ്റമര്‍ സര്‍വിസ് സെന്‍റര്‍ സന്ദര്‍ശിച്ചാണ് അപ്ഡേറ്റ് ചെയ്യേണ്ടത്.കസ്റ്റമര്‍ സര്‍വിസ് സെന്‍ററിൽ ഐഡി കാര്‍ഡിലെയും പോപ്പുലേഷന്‍ റജിസ്റ്റര്‍ പ്രോഗ്രാമിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.
ഗള്‍ഫ് പൗരന്മാരുടെ കാര്യത്തില്‍ മകനോ മകള്‍ക്കോ 15 വയസ് തികഞ്ഞ് 30 ദിവസത്തിനുള്ളില്‍ ജനസംഖ്യാ റജിസ്റ്റര്‍ പ്രോഗ്രാമിലെയും ഐഡി കാര്‍ഡിലെയും ഡാറ്റ അപ്ഡേറ്റ് ചെയ്യണം. ഇതിനായി ഉപഭോക്തൃ സേവന കേന്ദ്രം സന്ദര്‍ശിക്കുകയും മക്കളുടെ വിരലടയാളം എടുക്കാനും ആവശ്യമായ എല്ലാ ഡാറ്റയും അപ്ഡേറ്റ് ചെയ്യാന്‍ അപേക്ഷിക്കുകയും വേണം.എന്നാല്‍ യുഎഇ നിവാസികള്‍ തങ്ങളുടെ മക്കള്‍ക്ക് 15 വയസ് തികയുമ്പോൾ അധികൃതരെ സമീപിക്കേണ്ട ആവശ്യമില്ല. റസിഡന്‍സി പുതുക്കുമ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ് ഇതിന് കാരണം.
അതുപോലെ എമിറേറ്റ്സ് ഐഡിയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 30 ദിവസത്തിനകം ഫെഡറൽ അതോറിറ്റി ഓഫ് ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിനെ അറിയിക്കേണ്ടതുണ്ട്. പലർക്കും പേരിന്റെ അക്ഷരങ്ങളിൽ എല്ലാം മാറ്റം വരുത്തേണ്ടതായി വരാം. ഇത് മാറ്റാൻ ആണ് 30 ദിവസം സമയം നൽകിയിരിക്കുന്നത്.
ഐഡി കാർഡിലെയും ജനസംഖ്യാ റജിസ്ട്രേഷൻ സംവിധാനത്തിലെയും വിവരങ്ങൾ പുതുക്കാൻ ആണ് അവസരം നൽകിയിരിക്കുന്നത്. എമിറേറ്റ് ഐഡി കൈവശമുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പൗരൻമാർക്കും രാജ്യത്തെ താമസക്കാർക്കും ഈ അവസരം ഉപയോഗിക്കാൻ സാധിക്കും. പൗരൻമാർക്കും താമസക്കാർക്കും ഐഡി കാർഡ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് അധികൃതർ മുമ്പ് നൽകിയിട്ടുണ്ട്. കാർഡ് എടുക്കുന്നതിനോ പുതുക്കുന്നതിനോ കാലതാമസം വരുത്തിയാൽ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha