സൗദി ആഭ്യന്തരമന്ത്രാലയം നടപടികൾ കടുപ്പിക്കുന്നു, ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ
സൗദി അറേബ്യയിൽ ഭിക്ഷാടനം പൂർണമായും ഒഴിവാക്കാൻ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനം നടത്തുന്നവരെ പിടികൂടുന്നത് തുടരുകയാണ്.രാജ്യത്തെ പൊതുസുരക്ഷ ചട്ടങ്ങൾ പ്രകാരം ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും പൂർണമായും ഇത് ഇല്ലാതാക്കാനാണ് നടപടി. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടികൾ ശക്തമാക്കി.
പുതിയ ഭിക്ഷാടന നിയമമനുസരിച്ച് ഒരുവർഷം പരമാവധി തടവും ഒരു ലക്ഷം റിയാൽ പിഴയും ഭിക്ഷാടനം നടത്തുന്ന ആർക്കും ചുമത്തും. ഭിക്ഷാടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും നേരിടാൻ പൊതുസുരക്ഷയുടെ ഭാഗമായി പഴുതടച്ച നടപടിക്രമങ്ങൾക്കാണ് സൗദി അഭ്യന്തരമന്ത്രാലയം മാസങ്ങൾക്കുമുമ്പ് കാമ്പയിൻ തുടങ്ങിയത്. ഈ കാമ്പയിനുമായി ബന്ധപ്പെട്ട് പൊലീസ് വിഭാഗങ്ങൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് ഭിക്ഷാടകരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷവിഭാഗങ്ങൾ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ സ്കോഡുകളും ഭിക്ഷാടകരുടെ അറസ്റ്റും തുടരുന്നതായിട്ടാണ് റിപ്പോർട്ട്.സംഘടിത സ്വഭാവത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്കും ഭിക്ഷാടകരെ വിവിധ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നവർക്കും അവർക്ക് വിവിധരീതിയിൽ സഹായം ചെയ്യുന്നവർക്കും പരമാവധി ഒരുവർഷം തടവോ ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ഒന്നിച്ചോ ശിക്ഷ വിധിക്കും.
https://www.facebook.com/Malayalivartha