ആ സന്ദേശങ്ങൾ പ്രവാസികളെ തേടിയും എത്തി? സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇ-മെയില്‍ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് ഒരുകാരണവശാലും പ്രതികരിക്കരുത്, സൗദിയുടെ കർശന മുന്നറിയിപ്പ്
സൗദിയിൽ അനുദിനം പുതിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പുതിയ നിബന്ധനകൾ, നിർദ്ദേശങ്ങൾ,മുന്നറിയിപ്പുകൾ അതുകൂടാതെ നിയമങ്ങളിലെ പൊളിച്ചെഴുത്തുകൾ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പൊതുജനങ്ങൾക്ക് കൈമാറാറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിലൊരും പ്രധാനപ്പെട്ട മുന്നറിയിപ്പാണ് ജനങ്ങള്‍ക്ക് നൽകിയിട്ടുള്ളത്. വ്യാജ സന്ദേശങ്ങളോട് ഒരുകാരണവശാലും പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്.
വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇ-മെയില്‍ വഴിയും ലഭിക്കുന്ന വ്യാജ ലിങ്കുകളോട് പ്രതികരിക്കരുതെന്നാണ് സൗദി ഇലക്‌ട്രിസിറ്റി കമ്പനി അറിയിച്ചിരിക്കുന്നത്. പണം അടയ്ക്കുന്നതിനുള്ള ഏക ചാനല്‍ സൗദി ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള 'പേയ്മെന്റ് സിസ്റ്റം' ആണെന്ന് കമ്പനി അറിയിച്ചു. വൈദ്യുതി ബില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളും ക്യാമ്പയിനുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.
അതുപോലെ കള്ളപ്പണം കൈവശം വയ്ക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് നിയമപരമായി പ്രചരിക്കുന്ന കറന്‍സിക്ക് സമാനമായ രൂപത്തിലുള്ള നാണയങ്ങളോ പേപ്പറുകളോ നിര്‍മിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 2,000 റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാലും ഇനി പിഴയീടാക്കും. പൊതുസ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ 100 റിയാലാണ് പിഴ.രാജ്യത്തെ ചില മാര്‍ക്കറ്റുകളിലും മറ്റും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചിലര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മാര്‍ക്കറ്റകളിലും മറ്റും ശബ്‍ദമുയര്‍ത്തി സംസാരിക്കുക, ആളുകളെ ഉപദ്രവിക്കുക, ആളുകളെ ശല്യം ചെയ്യുകയും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ പൊതുമര്യാദകള്‍ ലംഘിച്ചവര്‍ക്കാണ് പിഴ ചുമത്തിയത്.
രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.വിവിധ ഘട്ടങ്ങളില്‍ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമാക്കിയ ശേഷമാണ് നിയമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. ശൂറാ കൗൺസിലിന്റെ അനുമതിയും മന്ത്രിസഭാ വിദഗ്ധ സമിതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിലെ അഞ്ചാം റെഗുലേഷന്‍ അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ ശബ്‍ദമുയര്‍ത്തുകയോ ആളുകള്‍ക്ക് ശല്യമാവുന്നതോ അവരെ അപകടത്തിലാക്കുന്നതോ സ്വാധീനിക്കുന്നതോ ആയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് പൊതുമര്യാദകളുടെ ലംഘനമായിട്ടായിരിക്കും കണക്കാക്കപ്പെടുക. ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ 100 റിയാല്‍ പിഴ ചുമത്തുമെന്നും സൗദി ദിനപ്പത്രമായ അല്‍ വത്വന്‍ റിപ്പോര്‍ട്ട് ചെയ്‍തു.
മാത്രമല്ല നിയമങ്ങള്‍ പ്രകാരം രാജ്യത്ത് സ്‍ത്രീകളും പുരുഷന്മാരും മാന്യമായ വസ്‍ത്രം ധരിച്ചിരിക്കണം. അധാര്‍മികമായ ഭാഷയോ ആംഗ്യങ്ങളോ പാടില്ല. ചപ്പു ചവറുകള്‍ വലിച്ചെറിയുക, തുപ്പുക, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തുക, പ്രാര്‍ത്ഥനാ സമയങ്ങളില്‍ പാട്ടു വെയ്‍ക്കുക തുടങ്ങിയവയെല്ലാം പൊതുമര്യാദകളുടെ ലംഘനങ്ങളുടെ പരിധിയില്‍ വരും. ഇവയ്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ലഭിക്കും.
രാജ്യത്ത് പൊതുമാന്യതയ്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിക്കണമെന്നും പബ്ലിക് ഡെക്കോറം സൊസൈറ്റി ആഹ്വാനം ചെയ്‍തു..
https://www.facebook.com/Malayalivartha