എല്ലാത്തിനേയും ഉടൻ പൊക്കും, വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പരിശോധനക്ക് വിധേയമാക്കും, കടുത്ത നടപടികളുമായി കുവൈത്ത്...!

പ്രവാസികൾക്ക് ജോലി സംബന്ധമായി കർശനമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കുവൈത്ത്. മതിയായ രേഖകളും സർട്ടിഫിക്കേറ്റുകളും സമർപ്പിച്ച ശേഷമാണ് ഒരോ പ്രവാസിയും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിശ്ചിത തസ്തികയിൽ തൊഴിലെടുക്കുന്നത്.
എന്നാൽ വ്യാജ സർട്ടിഫിക്കേറ്റുകൾ സമർപ്പിച്ച് തൊഴിലെടുക്കുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരികയാണ്. ഇതിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുതയാണ് കുവൈത്ത്.
വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം തന്നെ ഇനി പരിശോധനക്ക് വിധേയമാക്കും. ഇവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിപുലമായ പരിശോധനക്ക് സര്‍ക്കാര്‍ തയാറാകുന്നതായാണ് പ്രാദേശിക പത്രം അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍, പൊതുമേഖല സ്വകാര്യ മേഖലയില്‍ ജോലി എന്നിവിടങ്ങളിലെയും തൊഴില്‍ യോഗ്യത പരിശോധിക്കും.
നേരത്തേ ദേശീയ അസംബ്ലി അന്വേഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നൂറോളം സ്വദേശി ജീവനക്കാരില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ സഹായിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. സാങ്കേതിക പരിജ്ഞാനം ആവശ്യമായ ജോലികളില്‍ പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്താന്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്.
കൂടാതെ കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി ഓട്ടോമേറ്റഡ് സംവിധാനം വഴി സമര്‍പ്പിച്ച 4,320 എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കേറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വ്യാജമാണെന്ന് കണ്ടെത്തിയ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതായിരുന്നു. വെനസ്വേല, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടേതാണ് മറ്റുള്ളവ.
എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സര്‍ട്ടിഫിക്കേറ്റ് സമര്‍പ്പിച്ചവര്‍ക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നല്‍കിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ ഇതിൽ 74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. വരും ദിവസങ്ങളിൽ നടത്തുന്ന പരിശോധനയിൽ മാത്രമേ ഇത്തരത്തിൽ ഇനിയും വ്യാജ സർട്ടിഫിക്കേറ്റുകൾ ഉണ്ടോ എന്ന് വ്യക്തമാകൂ.
എന്നാൽ ഇത്തരത്തിൽ സർട്ടിഫിക്കേറ്റുകൾ പരിശോധിക്കുമ്പോൾ വ്യാജ ബിരുദത്തിലൂടെ കുവൈത്തിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ച് പിടിക്കുമെന്ന തരത്തിൽ സെപ്തംബറിൽ ദേശിക ദിനപ്പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമായും വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും ഈ രീതിയില്‍ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കുക. ആദ്യഘട്ട പരിശോധനയില്‍ ഏതെങ്കിലും രീതിയിലുള്ള പൊരുത്തക്കേടുകളോ സംശയാസ്പദമായ കാര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് അയക്കും.
ഇവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുക. ഇതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന യൂനിവേഴ്‌സിറ്റുകളുമായും മറ്റ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രിതലം വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഈ രീതിയില്‍ പരിശോധിക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























