ബിൻ സാൽമാന്റെ ആ സ്വപ്നം പൂവണിയുന്നു, ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്ക് തന്നെയെന്ന് റിപ്പോർട്ട്

ഖത്തർ ലോകകപ്പിൽ അർജൻറീനക്കെതിരെ അദ്യം തകർപ്പൻ വിജയം നേടിയ സൗദിയിൽ വൻ വിജയാഘോഷമാണ് നമ്മൾ കണ്ടത്. സൗദിയുടെ ഈ മിന്നും വിജയം അറബ് ലോകവും വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു. ഈ വിജയം തുടർന്നുള്ള മത്സരങ്ങളിൽ അതേപടി നിലനിർത്താൻ സൗദി നീക്കങ്ങൾ നടത്തിയിരുന്നു. 300 മില്യൺ പൗണ്ടിന് (ഏകദേശം 2990 കോടി രൂപ) മൂന്നര വർഷത്തേക്കുള്ള കരാറിന് സൗദി ക്ലബ്ബായ അൽ നാസർ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സമീപിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലോകകപ്പിനു ശേഷമാകും റൊണാൾഡോ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഇപ്പോൾ ഒരു തീരുമാനം ഉണ്ടാകാൻ പോരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ ക്ലബ്ബായ അൽ നാസ്റിലേക്കു തന്നെയെന്നു റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ മാർകയാണ് റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്നു റിപ്പോർട്ടു ചെയ്തത്. അൽ നസറുമായി റൊണാൾഡോ ഏഴ് വർഷത്തേക്കുളള കരാർ ഒപ്പുവെക്കുന്നതായാണ് റിപ്പോർട്ട്.
2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോയ്ക്കു കരാറുണ്ടാകും. ഇതില്‍ രണ്ടര വർഷം താരം ക്ലബ്ബിൽ കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ സൗദിയുടെ ഫുട്ബോൾ അംബാസഡറായും ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രവർത്തിക്കും. 2030 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾക്കു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിക്കൊപ്പം ഈജിപ്തും ഗ്രീസും 2030 ലോകകപ്പിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2024ലെ ഫിഫ കോൺഗ്രസിലാണ് 2030ൽ ലോകകപ്പ് നടക്കുന്ന രാജ്യത്തെ പ്രഖ്യാപിക്കുക.കഴിഞ്ഞ നവംബറിൽ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെ റൊണാൾഡോയുമായുള്ള കരാർ യുണൈറ്റഡ് അവസാനിപ്പിച്ചു. പുതിയ ക്ലബ്ബിനായുള്ള അന്വേഷണത്തിലായിരുന്നു താരം. ഈ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൽ ഘാനക്കെതിരെ ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തം പേരിൽ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു.
അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ തുടര്‍ച്ചയായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഈ സന്തോഷം മാധ്യമങ്ങളുമായി അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു. ഇത്രയും വലിയൊരു വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്.
അതേസമയം ഫിഫ ലോകകപ്പിന് ശേഷം അൽ നസറിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ റൊണാൾഡോ നേരത്തെ നിഷേധിച്ചിരുന്നു. യുനൈറ്റഡ് പുറത്താക്കിയ ഉടനെ താരത്തിനായി മുന്നിലെത്തിയ ആദ്യ ടീം സൗദിയിലെ ഒന്നാം നമ്പർ ക്ലബ്ബായ അൽ നസർ ആയിരുന്നു. അൽ നസർ താരത്തിനായി ലോക റെക്കോഡ് തുകയാണ് മുന്നോട്ട് വച്ചത്. റൊണാൾഡോയുടെ എക്കാലത്തെയും എതിരാളിയായ ലയണൽ മെസ്സി സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ കൂടിയാണ്.
https://www.facebook.com/Malayalivartha



























