വീഴ്ച വരുത്തിയാൽ കടുത്ത പിഴ, സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടികളിലേക്ക്, സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു 'കൗണ്ട് ഡൗൺ ' ആരംഭിച്ച് മന്ത്രാലയം, ജനുവരി 10നു ശേഷം സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധന

ഗൾഫ് രാഷ്ട്രങ്ങളെല്ലാം സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ട് പോകുകയാണ്.നിരവധി പ്രവാസികളാണ് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ തൊഴിലെടുക്കുന്നത്. എന്നാൽ രാജ്യത്ത് സ്വദേശിവത്ക്കരണ നടപടികൾ കടുപ്പിക്കുമ്പോൾ പ്രതിസന്ധിയിലാകുകയാണ് പ്രവാസികൾ.സ്വകാര്യ സ്ഥാപനങ്ങൾ കർശനമായി തന്നെ സ്വദേശിവത്ക്കരണം നടപ്പാക്കാനും ഇതിൽ ഒരു വിട്ടുവീഴ്ച്ചയും പാടില്ലെന്നാണ് കർശന നിർദ്ദേശം.
നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങളെ കണ്ടുപിടിക്കാൻ പുതിയ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള കാലാവധി കമ്പനികളെ ഓർമിപ്പിച്ചു മന്ത്രാലയം 'കൗണ്ട് ഡൗൺ ' ആരംഭിച്ചു.വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. വ്യാജരേഖകൾ വഴി നിർദിഷ്ട സ്വദേശി നിയമനത്തിൽ തിരിമറി നടത്തുകയോ നാമമാത്ര നിയമനം കൊണ്ട് അധികൃതരെ കബളിപ്പിക്കുകയോ ചെയ്താൽ കമ്പനി ഫയൽ പ്രോസിക്യൂഷനു കൈമാറുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു.
50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ മാസം സ്വദേശികൾക്ക് നിയമനം നൽകേണ്ടത്. 50 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ രണ്ട് ശതമാനം സ്വദേശികളായിരിക്കണം എന്നാണു നിയമം . ഈ വർഷം അവസാനിക്കുന്നതിനു മുൻപ് മികച്ച തസ്തികയിൽ അവരുടെ നിയമനം പൂർത്തിയാക്കിയിരിക്കണം. ഈ കാറ്റഗറിയിൽ മലയാളികളുടെയും ഇന്ത്യക്കാരുടെയും അടക്കം 13,000 സ്ഥാപനങ്ങൾ യുഎഇയിലുണ്ട്.
ജനുവരി 10നു ശേഷം പരിശോധന തുടങ്ങും. ഈ സ്ഥാപനങ്ങൾ നേരിട്ടു പരിശോധിക്കും. സ്വദേശിവൽക്കരണം നിർബന്ധമാക്കിയതോടെ ജോലിക്ക് ആളെ തേടി നെട്ടോട്ടത്തിലാണ് കമ്പനി ഉടമകൾ. സ്വദേശിവൽക്കരണം നടപ്പാക്കിയ കമ്പനികൾക്ക് ഓരോ സ്വദേശിയുടെ നിയമനത്തിനും സഹായമായി 6000 ദിർഹം നാഫിസ് വഴി ലഭിക്കും. ജോലി നൽകാതെ പേരിനു മാത്രം നിയമന ഫയൽ രൂപപ്പെടുത്തുന്നതു കടുത്ത നിയമ ലംഘനമാണെന്നും അധികൃതർ ഓർമിപ്പിച്ചു.
അതേസമയം, സ്വകാര്യ മേഖലയില്‍ നിര്‍ബന്ധിത സ്വദേശിവത്കരണം നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധികൃതർ പുതിയ നിര്‍ദേശം പുറത്തിറക്കിയിരുന്നു. ഇമാറാത്തികള്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നതും കുറഞ്ഞ ശമ്പളം നല്‍കുന്നതും കുറ്റകരമായി കണക്കാക്കപ്പെടും. മാനവ വിഭവശേഷി-എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
1 ഇമാറാത്തികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നുണ്ട് എന്ന കാരണത്താല്‍ അവരുടെ ശമ്ബളത്തില്‍ കുറവ് വരുത്തരുത്.
2.നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങള്‍ നല്‍കരുത്.
3.തൊഴില്‍ പെര്‍മിറ്റ് അനുവദിച്ച് ഒരുമാസത്തിനുള്ളില്‍ ജീവനക്കാര്‍ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്യണം.
4.ഇമാറാത്തി പൗരന്‍മാര്‍ക്ക് ഉചിതമായ തൊഴില്‍ സാഹചര്യങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും തൊഴില്‍ പരിശീലനവും നല്‍കണം.
5.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചെയ്യുമ്ബോള്‍ സര്‍ക്കാറിന്‍റെ ഇമാറാത്തിവത്കരണ നയങ്ങളും ഗുണങ്ങളും പരാമര്‍ശിക്കരുത്. ഇല്ലെങ്കില്‍, മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങിയിരിക്കണം.
6.സഹപ്രവര്‍ത്തകരുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇമാറാത്തി ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്ബളം നല്‍കുന്നത് കുറ്റകരമാണ്.
7.തൊഴിലുടമകള്‍ ഇമാറാത്തി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. തൊഴില്‍ കരാര്‍ ഉണ്ടാക്കുകയും നിയമപരമായ ശമ്ബളം നല്‍കുകയും ചെയ്യണം.
8.ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളെ കുറിച്ച് പരസ്യത്തില്‍ വിശദീകരിക്കരുത്. തുടങ്ങിയവയായിരുന്നു നിർദ്ദേശങ്ങൾ.
https://www.facebook.com/Malayalivartha



























