പ്രവാസികളെ ചുറ്റിവരിഞ്ഞ് സൗദിയുടെ കഴുകൻ കണ്ണുകൾ, സുരക്ഷ നിരീക്ഷണ ക്യാമറകൾ ഇനി കൂടുതൽ ഇടങ്ങളിലേക്കും, സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ

നിയമങ്ങൾ കർശനമായി പാലിക്കുന്ന ഗൾഫ് രാഷ്ട്രമാണ് സൗദി. കുറ്റകൃത്യങ്ങൾ ഒരു തരത്തിലും ഇവിടെ വെച്ചു പൊറപ്പിക്കില്ല. ഇത്തരത്തിൽ കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും ഏർപ്പെടുന്നവർക്ക് പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നു. പൊതുജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കു സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ആഭ്യന്തര മന്ത്രാലയം നേരത്തെ നിർണയിച്ചിരുന്നു. സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നായിരുന്നു മന്ത്രാലയത്തിന്റെ നിർദ്ദേശം.
എന്നാൽ സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ കാമറ വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഒക്ടോബറിലാണ് മന്ത്രിസഭ ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കിയത്. ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷ ക്യാമറ നിയമം ബാധകമാണെന്ന് നേരത്തേ മന്ത്രാലയം വ്യക്തമാക്കിയതാണ്.
സുരക്ഷാ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നിബന്ധന സൗദിയിലുടനീളം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ, സ്വകാര്യത ലംഘിക്കുന്ന പത്ത് സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ തുടർച്ചയായിട്ടായിട്ട് കാമറകൾ സ്ഥാപിക്കാൻ അനുവാദമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ ആഭ്യന്തരമന്ത്രാലയം നിർണയിച്ചിരിക്കുന്നു.
ആശുപത്രികളിലെ പരിശോധനാ മുറികൾ, കിടത്തി ചികിത്സിക്കുന്ന സ്ഥലങ്ങൾ, ഫിസിയോതെറാപ്പി സെന്റർ, വസ്ത്രങ്ങൾ മാറാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റുകൾ, വനിതാ സലൂണുകൾ, വനിതാ ക്ലബ്ബുകൾ, ടൂറിസ്റ്റുകൾക്കുള്ള പാർപ്പിട യൂണിറ്റുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നതിന് മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. എന്നാൽ പാർപ്പിട കെട്ടിടങ്ങളും ഷോപ്പിംഗ് സെൻ്ററുകളുമുൾപ്പെടെ മറ്റുസ്ഥലങ്ങളിലെല്ലാം പ്രത്യകമായ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് കാമറകൾ സ്ഥാപിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നുണ്ട്.
മന്ത്രാലയത്തിൻ്റെയോ, ജുഡീഷ്യറിയുടെയോ ഉത്തരവോ അല്ലെങ്കിൽ അംഗീകൃത അന്വേഷണ അതോറിറ്റിയുടെ അഭ്യർഥനയോ ഇല്ലാതെ റെക്കോർഡ് ചെയ്ത ക്യാമറ ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥാപിക്കുന്ന ഓരോ സി.സി.ടി.വി ഉപകരണങ്ങൾക്കും ഓരോ നിരീക്ഷണ ക്യാമറക്കും 500 റിയാൽ വീതം പിഴ ചുമത്തും.
വ്യവസ്ഥകൾ പാലിച്ച് സ്ഥാപിക്കാത്തതിനും പ്രദേശം സി.സി.ടി.വി നിരീക്ഷണത്തിലാണ് എന്ന് അറിയിക്കുന്ന ബോർഡ് സ്ഥാപിക്കാത്തതിനും ഓരോ ക്യാമറക്കും സി.സി.ടി.വി ഉപകരണത്തിനും ആയിരം റിയാൽ തോതിലും പിഴ ചുമത്തും. സി.സി.ടി.വി റെക്കോർഡുകൾ സൂക്ഷിക്കാത്തതിന് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാൽ 10,000 റിയാലും, നിയമ വിരുദ്ധമായി റെക്കോർഡുകൾ നീക്കം ചെയ്യുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും സി.സി.ടി.വി സംവിധാനവും റെക്കോർഡുകളും നശിപ്പിക്കുന്നവർക്കും 20,000 റിയാൽ തോതിലും പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























