പ്രവാസികളെ കൂട്ടത്തോടെ നാടുകടത്തി സൗദി അറേബ്യ, അനധികൃതമായി താമസിച്ചതിന് നേരത്തേ വിവിധ പ്രദേശങ്ങളില്‍ നിന്ന് അറസ്റ്റിലായ 13,250 നാടുകടത്തി അധികൃതർ

നിയമലംഘനങ്ങളിൽ ഏർപ്പെട്ട പ്രവാസികൾക്ക് മേൽ കടുത്ത നടപടികൾ എടുത്തിരിക്കുകയാണ് സൗദി അറേബ്യ. രാജ്യത്ത് താമസ, വിസാ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിച്ചതിന് നേരത്തേ വിവിധ പ്രദേശങ്ങളില്‍ നിന്ന് അറസ്റ്റിലായി നടപടികള്‍ കാത്തുകഴിയുന്ന 13,250 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു.
വിവിധ നിയമ ലംഘങ്ങള്‍ക്ക് അറസ്റ്റിലായവരാണ് നാടുകടത്തലിന് വിധേയരായത്. നേരത്തേ പിടിയിലായ ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാടുകളിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 25,328 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ അവസാന വാരത്തില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനകളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) ചേര്‍ന്നായിരുന്നു പരിശോധനകള്‍ നടത്തിയതെന്നും വരും ദിനങ്ങളില്‍ സംയുക്ത പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























