പുതുവർഷത്തിൽ കിടിലൻ നീക്കം...! ദുബായില്‍ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം നികുതി ഒഴിവാക്കി, വ്യക്തിഗത മദ്യ ലൈസന്‍സ് സൗജന്യം, പുതിയ നിർദേശം പ്രാബല്യത്തിൽ

പുതുവർഷത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ദുബായി. ടൂറിസം സാധ്യതകൾ മുന്നിൽക്കണ്ട് അതിന് ഊന്നൽ നൽകുന്ന തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ദുബായില്‍ മദ്യത്തിന് ഏർപ്പെടുത്തിയിരുന്ന 30 ശതമാനം നികുതി ഒഴിവാക്കിയിരിക്കുകയാണ്. വ്യക്തിഗത ആല്‍ക്കഹോള്‍ ലൈസന്‍സിനുള്ള ഫീസാണ് മാരിടൈം ആന്റ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണല്‍ അഥവ എംഎംഐ ആണ് പിന്‍വലിച്ചത്.
പുതുവത്സര ദിനം മുതൽ പുതിയ നിർദേശം പ്രാബല്യത്തിലായിട്ടുണ്ട്. ദുബൈയിൽ മാത്രമാണ് മദ്യം വാങ്ങുന്നതിനുള്ള ലൈസൻസ് സൗജന്യമാക്കിയത്. ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധുവായ എമിറേറ്റ്സ് ഐഡിയോ...വിനോദസഞ്ചാരികള്‍ക്ക് പാസ്പോര്‍ട്ടോ മതിയാവും.മറ്റ് എമിറേറ്റുകൾക്ക് ഇത് ബാധകമായിരിക്കില്ല. നഗരത്തിലെ ലഹരിപാനീയങ്ങളുടെ വില്‍പനക്ക് ഈടാക്കിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിര്‍ത്തലാക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്തായാലും ഈ വർഷം മുതൽ അത് നടപ്പാക്കിയിരിക്കുകയാണ്. 21 വയസിന് മുകളിലുള്ളവർക്ക് മാത്രമേ മദ്യം ഉപയോഗിക്കാൻ അനുവാദമുള്ളൂ. അനുവദിനീയമായ സ്ഥലങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദേശത്തിൽ പറയുന്നുണ്ട്. സ്വകാര്യമായോ ലൈസന്‍സുള്ള പൊതുസ്ഥലങ്ങളിലോ മാത്രമേ മദ്യം കഴിക്കാന്‍ പാടുള്ളൂ.
ദുബൈയിലെ മദ്യ വിലയിലെ വലിയൊരു പങ്കും മുനിസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് ഒഴിവാക്കിയതോടെ മദ്യത്തിന്റെ വില കുറയും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെയാണ് ദുബൈയിലുള്ളവർ ആശ്രയിച്ചിരുന്നത്. ഇതോടെ, ദുബൈയിൽ മദ്യ വിൽപന വർധിക്കും. എന്നിരുന്നാലും, ദുബായിലെ ബാറുകളില്‍ ഒരു പൈന്റ് ബിയറിന് 10 ഡോളറിലധികമാണ് വില, മറ്റ് പാനീയങ്ങളുടെ നിരക്ക് ഇതിലും ഉയർന്നതാണ്.
മേഖലയിലെ മദ്യം വിളമ്പുന്ന സ്ഥാപനങ്ങളിൽ ഇത് വിലയിടിവിന് കാരണമാകുമോ അതോ ചില്ലറ വിൽപനക്കാരിൽ നിന്ന് മദ്യം വാങ്ങുന്നവരെ മാത്രമാണോ പുതിയ തീരുമാനം ബാധിക്കുക എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.മദ്യപാനീയങ്ങളുടെ വില്‍പ്പനയില്‍ 30 ശതമാനം മുനിസിപ്പാലിറ്റി നികുതി എടുത്തുകളയാനുള്ള ദുബായ് സര്‍ക്കാരിന്റെ പ്രഖ്യാപനം സന്തോഷകരമാണെന്ന് മാരിടൈം ആന്‍ഡ് മെര്‍ക്കന്റൈല്‍ ഇന്റര്‍നാഷണലിന്റെയും എമിറേറ്റ്സ് ലെഷര്‍ റീട്ടെയിലിന്റെയും ഗ്രൂപ്പ് സിഇഒ ടിറോണ്‍ റീഡ് പറഞ്ഞു.
ഇന്നലെ മുതല്‍ ദുബായിലെ തങ്ങളുടെ 21 എംഎംഐ സ്റ്റോറുകളിലും ഈ ഇളവ് പ്രാബല്യത്തില്‍ വന്നതായും അദ്ദേഹം അറിയിച്ചു. പുതുവത്സര ദിനത്തില്‍ തങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായതായി ദുബായിലെ ചില പ്രമുഖ ലഹരിപാനീയ വിതരണ സ്ഥാപനങ്ങള്‍ സ്ഥിരീകരിച്ചു. എല്ലാ ലഹരിപാനീയങ്ങളുടെയും 30 ശതമാനം മുനിസിപ്പാലിറ്റി നികുതിയും വ്യക്തിഗത മദ്യ ലൈസന്‍സ് ഫീസും ദുബായ് നിര്‍ത്തിവച്ചതിന് പിന്നാലെയാണ് പ്രതികരണം.
https://www.facebook.com/Malayalivartha


























