സൗദിയിൽ പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര സ്വീകരണം, അല്‍ നസര്‍ ക്ലബ് ഒരുക്കിയ ചടങ്ങിൽ ആരാധകരെ കൈയ്യിലെടുത്ത് താരം പറഞ്ഞത് കേട്ടോ...! സൗദി ഭരണകൂടത്തിന്റെ ആ പ്രഖ്യാപനവും ഞെട്ടിച്ചു...!

സൗദിയിൽ പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര സ്വീകരണമാണ് അല്‍ നസര്‍ ക്ലബ്ബ് ഒരുക്കിയത്. അങ്ങനെ അല്‍ നസര്‍ ഔദ്യോഗികമായി ആരാധകര്‍ക്ക് മുന്നില്‍ തങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സ്വന്തമാക്കിയ തരത്തെ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ന് ആയിരുന്നു അല്‍ നസറിന്റെ തട്ടകമായ മര്‍സൂള്‍ പാര്‍ക്കില്‍ സൂപ്പര്‍ താരത്തെ ആരാധകര്‍ക്ക് മുന്നില്‍ ഔദ്യോഗികമായി ഇറക്കിയത്.
സൂപ്പര്‍ താരത്തിനെ വരവേല്‍ക്കാന്‍ വന്‍ ആരാധക സംഘമാണ് ക്ലബ്ബിന്റെ ആസ്ഥാനത്ത് തടിച്ചു കൂടിയത്. സ്വീകരണ ചടങ്ങിന് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു. ആവശ്യക്കാരേറിയതോടെ മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞെന്നാണ് സംഘാടകർ അറിയിച്ചത്. 25,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് 15 റിയാൽ ടിക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. ടിക്കറ്റ് വരുമാനം പൂർണമായും സൗദി ഭരണകൂടം ദരിദ്ര ജനങ്ങൾക്ക് സഹായമായി നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സ്വീകരണച്ചടങ്ങിൽ ആരാധകരെ ആവേശത്തിലാക്കി അറബിക് സംസാരിക്കാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മറന്നില്ല. അന അലാമി എന്ന അറബിക് വാക്ക് ഉച്ചത്തില്‍ ഉദ്‌ഘോഷിച്ചായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകരെ ആവേശത്തിലാക്കിയത്. അന അലാമി എന്നതിന്റെ അര്‍ഥം ഐ ആം ഗ്ലോബല്‍ എന്നാണ്. അല്‍ നസര്‍ ക്ലബ്ബിന്റെ ചെല്ലപ്പേരിനെ അനുസ്മരിപ്പിക്കുന്നതാണ് ഐ ആം ഗ്ലോബല്‍ എന്നത് എന്നതും ശ്രദ്ധേയം.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് എഫ് സിക്ക്.... ലോണ്‍ വ്യവസ്ഥയില്‍ കളിക്കും എന്ന മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത അല്‍ നസര്‍ ക്ലബ് തള്ളി. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് ഇതെന്ന് അല്‍ നസര്‍ ഇ.എസ്.പി എന്നിനോട് വെളിപ്പെടുത്തി.
രണ്ടര വര്‍ഷ കരാറിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയത് എന്നും ഇക്കാലയളവിനുള്ളില്‍ ഒരു ടീമിന് വേണ്ടിയും ലോണ്‍ വ്യവസ്ഥയില്‍ കളിക്കും എന്ന് കരാറില്‍ ധാരണ ഇല്ലെന്നും അല്‍ നസര്‍ വ്യക്തമാക്കി. റിയാദ് ഡെര്‍ബിയില്‍ ആയിരിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍ നസറിനായി ആദ്യമായി ഇറങ്ങുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഈ മാസം 14 നാണ് റിയാദ് ആസ്ഥാനമായുള്ള അല്‍ ഷബാബും അല്‍ നസറും തമ്മിലുള്ള ഡെര്‍ബി.
https://www.facebook.com/Malayalivartha


























