യുഎഇയുടെ ഞെട്ടിക്കുന്ന നീക്കം...! ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ അടുത്തവർഷം മുതൽ സമ്പൂർണമായും നിരോധിക്കും, കർശനമായി നടപ്പാക്കാൻ തീരുമാനം

കൂടുതൽ നിർണായക നീക്കങ്ങളിലേക്ക് യുഎഇ കാലെടുത്ത് വയ്ക്കുകയാണ്. വളരെ സുപ്രധാന തീരുമാനമാണ് എടുത്തിരിക്കുന്നത്. പുതിയ തീരുമാനം പൊതുജനങ്ങളെ ബാധിക്കുമെന്നതിനാൽ ആണ് ഇത്തരമൊരു മുന്നറിയിപ്പ്. പ്രവാസികൾക്കെന്നില്ല സ്വദേശികളെന്നില്ല എല്ലാവരേയും ആദ്യം അൽപ്പം ബുദ്ധിമൂട്ടിലാക്കുന്ന നടപടിയാണിത്. യു. എ ഇയിലെ വിവിധ എമിറേറ്റുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം ഏർപ്പെടുത്തി തുടങ്ങിയിരുന്നു.
എന്നാൽ ഇനി ഇത് കൂടുതൽ കർശനമാക്കുകയാണ് യു എ ഇ. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ അടുത്തവർഷം മുതൽ സമ്പൂർണമായും നിരോധിക്കാൻ ഒരുങ്ങുകയാണ്.2024 ജനുവരി ഒന്ന് മുതലാണ് പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുക. 2026 ൽ കൂടുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കും. യു എ ഇയിലെ വിവിധ എമിറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ ഘട്ടംഘട്ടമായി നിരോധിച്ചുവരികയാണ്.
എന്നാൽ, 2024 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് സമ്പൂർണ നിരോധം ഏർപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. ഇത്തരം ബാഗുകളുടെ ഇറക്കുമതി, ഉൽപ്പാദനം, വിതരണം എന്നിവയെല്ലാം നിരോധിക്കും. 2026 ജനുവരി 1 മുതൽ പ്ലാസ്റ്റിക്കിൽ നിർമിച്ച കപ്പുകൾ, പ്ലേറ്റുകൾ, കണ്ടെയ്നറുകൾ, ബോക്സുകൾ, കട്ലറികൾ തുടങ്ങിയവയും നിരോധിക്കുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അബൂദബി കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ചിരുന്നു. മലിനീകരണം തടയാനും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കാനുമാണ് നിരോധനമെന്ന് അബൂദബി പരിസ്ഥിതി ഏജൻസി നേരത്തെ അറിയിച്ചിരുന്നു.മലിനീകരണം കുറച്ച് കാലാവസ്ഥ വ്യതിയാനം നേരിടുക, സുസ്ഥിരത പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്ലാസ്റ്റിക് നിരോധനത്തിനുപിന്നിലുള്ളത്.
ദുബൈയിൽ ഇത്തരം സഞ്ചികളുടെ ഉപയോഗം നിരുൽസാഹപ്പെടുത്താൻ വ്യാപാരസ്ഥാപനങ്ങൾ 25 ഫിൽസ് പണവും ഈടാക്കുന്നുണ്ട്. ഷാർജയും പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങിക്കഴിഞ്ഞു.ഷാർജയിൽ കഴിഞ്ഞ ഒക്‌ടോബർ ഒന്നുമുതൽ പ്ലാസ്റ്റിക് കാരിബാഗിന് ഉപഭോക്താക്കളിൽ നിന്ന് 25 ഫിൽസ് വീതം ഇടാക്കാമെന്നായിരുന്നു നിർദേശം. നിരോധനം പൂർണമായി നടപ്പാക്കുന്നതോടെ ഒന്നിലധികം തവണ ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതിസൗഹൃദ ബദൽ ഉൽപന്നങ്ങളിലേക്ക് സ്ഥാപനങ്ങൾ മാറേണ്ടിവരും.
പ്ലാസ്റ്റിക് മൂലമുള്ള മലിനീകരണത്തിൽനിന്ന് പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന കാരിബാഗുകൾക്ക് മുനിസിപ്പൽ അഫയേഴ്സ് വിഭാഗം നിഷ്‌കർഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം ഉൽപന്നങ്ങളുടെ നിർമാണവും വിതരണവും ഇറക്കുമതിയും ഈ ഉത്തരവിന്റെ പരിധിയിൽപെടും. എന്തായാലും ഈ ഒരു തീരുമാനം ഒറ്റയടിക്ക് നടപ്പാക്കുന്നതിന് പകരം ഘട്ടം ഘട്ടമായി തന്നെ നടപ്പാനുദ്ദേശിച്ച യുഎഇയുടെ തീരുമാനം പൊതുജനങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. പുതിയ തീരുമാനവുമായി പൊരുത്തപ്പെടാൻ അതിനാൽ അവർക്ക് സാവകാശം ലഭിക്കുന്നു.
https://www.facebook.com/Malayalivartha


























