'അങ്ങനെ അതും കുറച്ചു', ദുബായ് - ഹത്ത റോഡിലെ വേഗപരിധി കുറച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, അടിമുടി മാറുന്നു

ട്രാഫിക്ക് നിയമം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കുന്ന ഗൾഫ് രാഷ്ട്രമാണ് യുഎഇ. നിഷ്കർഷിച്ചിരിക്കുന്ന വേഗപരിധിയിൽ കൂടുതൽ ആയാലും പിഴയൊടുക്കേണ്ടിവരും. അതിനാൽ പ്രവാസികളെല്ലാം തന്നെ വളരെ സൂക്ഷ്മതതയോടു കൂടിയാണ് വാഹനം ഓടിക്കുന്നത്. അല്ലെങ്കിൽ പെറ്റി വീട്ടിൽ വരുമെന്ന് ഉറപ്പാണ്. എന്നാൽ ഇപ്പോൾ ദുബായ് - ഹത്ത റോഡിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.
ഹത്ത മാസ്റ്റർ ഡെവലപ്മെന്റ് പ്ലാൻ പരിഗണിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.ദുബായ്, അജ്മാൻ, അൽ ഹുസ്ൻ റൗണ്ട് എബൗട്ട് എന്നിവയ്ക്കിടയിലുള്ള സെക്ടറിലെ വേഗപരിധിയാണ് കുറച്ചത്. ദുബായിലെ സുപ്രധാന റോഡുകളിലെ വേഗപരിധി ആർടിഎ നിരന്തരമായി അവലോകനം ചെയ്യാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യാനുസരണമുള്ള മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഏകദേശം ആറ് കിലോമീറ്റർ ദൂരത്തിലാണ് നിലവിലെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത എന്ന് കാണിക്കുന്ന നിലവിലുള്ള വേഗപരിധി ബോർഡുകൾ 80 km/h എന്നാക്കി മാറ്റിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സ്പീഡ് റിഡക്ഷൻ സോണിന്റെ തുടക്കത്തിൽ ഡ്രൈവർമാർക്ക് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ചുവന്ന ലൈനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ആർടിഎയും ദുബായ് പോലീസ് ആസ്ഥാനവും തമ്മിലുള്ള ഏകോപനത്തിലൂടെയാണ് വേഗത കുറച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ദുബായ് - ഹത്ത റോഡ് മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകൾ, റോഡിലെ ഭാവിയിലെ ട്രാഫിക് വ്യാപ്തിയെക്കുറിച്ചുള്ള വിലയിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു പഠനം. സ്പീഡ് ലിമിറ്റ് സോൺ ഏകദേശം ആറ് കിലോമീറ്ററാണെന്ന് ആർടിഎ അറിയിച്ചു. ദുബായിലെ റോഡുകളിലെ ഒരു പതിവ് രീതി അനുസരിച്ച് സോണിന്റെ തുടക്കത്തിൽ ചുവന്ന വരകൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ആർടിഎ അറിയിച്ചു.
https://www.facebook.com/Malayalivartha


























