സൗദിയെ ഞെട്ടിച്ച് വീണ്ടും ബിൻ സൽമാൻ, കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധേയരാക്കിയത് 147 പേരെ, ബിൻ സൽമാന്റെ ഭരണത്തോടെ വധശിക്ഷകൾ ഇരട്ടിയായതെന്ന് പുതിയ റിപ്പോർട്ട്...!
കഴിഞ്ഞ വര്‍ഷത്തെ അറബ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സൗദി കിരീടാവകാശിക്ക് ലഭിച്ച് വോട്ട് സര്‍വകാല റെക്കോര്‍ഡ് ആണെന്നായിരുന്നു റിപ്പോർട്ട്.പ്രവാസികളും ഇതിനെ സ്വാഗതം ചെയ്തു. മുഹമ്മദ് ബിൻ സൽമാന്റെ ഭരണത്തോടെ സൗദിയിലുണ്ടായത് വലിയ മാറ്റങ്ങളാണ്. അതിപ്പോൾ സമ്പത്തിക വളർച്ചയുടെ കാര്യത്തിലായാലും പുതിയ പദ്ധതി ആവിഷ്കരിക്കുന്നതിലായാലും ശരി.
എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് വളരെ നിർണായകമാണ്. നേട്ടങ്ങളുടെ കണക്കൂകൾ എണ്ണിയെണ്ണി പറയുമ്പോഴും. ഭരണത്തിൽ, ഒരു കരിനഴലായി വീണിരിക്കുകയാണ് പുതിയ റിപ്പോർട്ട്. അതായത് മുഹമ്മദ് ബിൻ സൽമാന്റെ ഭരണത്തോടെ വധശിക്ഷകൾ ഇരട്ടിയായതായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഗാർഡിയൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ റിപ്പോട്ടിൽ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഷ്ട്രീയ എതിരാളികൾക്കെതിരായ അടിച്ചമർത്തലിന്റേയും വിയോജപ്പുകളോടുള്ള അസഹിഷ്ണുതയുമാണ് വധശിക്ഷ നിരക്ക് കുത്തനെ ഉയരാൻ കാരണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2015 നും 2022 നും ഇടയിൽ ഓരോ വർഷവും ശരാശരി 129 വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയിരിക്കുന്നത്. 2010-14 കാലയളവിൽ നിന്നും 82 ശതമാനത്തിന്റെ വർധനവാണിത്. കഴിഞ്ഞ വർഷം 147 പേരെയാണ് വധിച്ചത്.
അതേസമയം സൗദിയിലെ വധശിക്ഷ പ്രയോഗം വിവേചനപരവും അനീതി നിറഞ്ഞതാണെന്നും യൂറോപ്യൻ സൗദി ഓർഗനൈസേഷൻ, റിപ്രീവ് തുടങ്ങിയ സംഘടനകളും അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 12നകം 81വധശിക്ഷകളാണ് രാജ്യത്ത് നടപ്പാക്കിയത്. ഇത് വലിയ വാർത്തയായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 81 പേരെയാണ് സൗദി അധികൃതര്‍ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്.
ഇതിന് പിന്നാലെ ലോകത്തിന്റെ പല കോണിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. സൗദിയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ നൂര്‍ ന്യൂസാണ് ഇക്കാര്യം പുറത്തിവിട്ടത്.
വധശിക്ഷയ്ക്ക് വിധേയരാക്കിയ പകുതി പേരും ശിയാ വിശ്വാസികളാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നടപ്പാക്കിയതിലുള്ള ഇതിലുള്ള പ്രതിഷേധം എന്ന നിയലയ്ക്കാണ് സൗദിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിര്‍ത്തിവച്ചതെന്നാണ് വിലയിരുത്തപ്പെട്ടത്.
അതേസമയം, അതുപോലെ ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കിയതിനെതിരെ വലിയ വിമർശനങ്ങൾക്ക് ഉയര്‍ന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്.
ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെൻഗൻ വിസ അതായത് ഒറ്റ വിസയിൽ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം. ഈ സംവിധാനത്തിൽ അടക്കം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.എന്നാൽ
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha