നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ സാഹചര്യങ്ങള്‍ അനുവദിച്ചില്ല, പൂതി മനസ്സില്‍ മറവു ചെയ്ത് ജോലിയയിൽ മുഴുകി, മകളുടെ വിവാഹത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി, അഷ്റഫ് താമരശ്ശേരിയുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ്

അറബ് നാട്ടില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന അഷറഫ് താമരശ്ശേരിയുടെ ജീവിതം മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. അങ്ങനെയുള്ള തന്‍റെ ജീവിതത്തില്‍ ഉണ്ടായ ഹൃദയം പൊള്ളിക്കുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽ വളരെയധികം കഷ്ടപ്പാടുകളും യാഥനകളും അനുഭവിച്ചാണ് പ്രവാസികൾ തൊഴിലെടുക്കുന്നത്.
അതിൽ നിന്ന് കിട്ടുന്ന ഓരോ തുകയും സ്വന്തം അവശ്യങ്ങൾക്ക് പോലും തികയുന്നുണ്ടോ എന്ന് നോക്കാതെ നാട്ടിലുള്ള തന്റെ കുടുംബാംഗങ്ങൾക്ക് അയക്കുന്നവരാണ് ഒട്ടുമിക്ക പ്രവാസികളും. എന്നാൽ മകളുടെ വിവാഹത്തിന് നാട്ടിലെത്താൻ സാധിക്കാതെ വരികയും മരണമടയുകയും ചെയ്ത പ്രവാസിയുടെ ഹൃദയം നുറുങ്ങുന്ന ഒരു കുറിപ്പാണ് അഷറഫ് താമരശ്ശേരി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി.എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
അഷറഫ് താമരശ്ശേരിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ....
കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്‍റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച.
നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു. എന്ത് ചെയ്യാന്‍ കഴിയും വിധി സാഹചര്യങ്ങള്‍ ഒരുക്കിയില്ല. തന്‍റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു. പൂതി മനസ്സില്‍ മറവു ചെയ്ത് തന്‍റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു.
വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്‍ച്ചറിയിലെ പെട്ടിയില്‍. വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത് ഞായറാഴ്ച്ച വിവാഹം നടക്കുമ്പോള്‍ വെള്ളിയാഴ്ച്ച ഈ മനുഷ്യന്‍റെ അവസാന ശ്വാസം നിലച്ചു പോയി.....പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി. സന്തോഷത്തിന്‍റെ ആഹ്ളാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്‍റെയോ സന്ദേഹത്തിന്‍റെയോ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു....
https://www.facebook.com/Malayalivartha


























