എല്ലാം അടപടലം പൂട്ടി...! കുവൈത്തിൽ പ്രവാസികളായ 2000 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി അധികൃതർ, തുടർന്നും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നാണ് മുന്നിയിപ്പ്...!

പ്രവാസികൾക്ക് വലിയ തിരിച്ചടിയെന്നോണമാണ് ഗൾഫ് രാഷ്ട്രങ്ങളുടെ ചില നടപടികൾ. അത്തരത്തിൽ കുവൈത്ത് ഭരണകൂടത്തിന്റെ അടുത്തിയടെയായുള്ള നീക്കങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തലവേദയാണ് ഉണ്ടാക്കുന്നത്. കുവൈത്ത് കടുത്ത പരിശോധനയിലേക്ക് നീങ്ങുകയാണ്. ഇതോടെ നിരവധി പേരുടെ ലൈസൻസുകളാണ് അധികൃതർ കൂട്ടത്തോടെ റദ്ദാക്കിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പ്രവാസികളായ 2000 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് അധികൃതർ റദ്ദാക്കിയത്. ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നാണ് മുന്നിയിപ്പ്.
ഡ്രൈവിംഗ് ലൈസന്‍സിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത പ്രവാസികളെയാണ് പരിശോധനയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കുറഞ്ഞത് രണ്ട് വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്യുകയും 600 ദിനാര്‍ ശമ്പളവും ബിരുദവുമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിനു അപേക്ഷിക്കാന്‍ അനുമതി.
നിയമാനുസൃതമല്ലാതെ ലൈസന്‍സ് നേടിയവരെ കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും ലൈസന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്. ഇവയില്‍ ഏകദേശം എട്ട് ലക്ഷത്തോളം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണുള്ളത്. ഇതില്‍ നിയമവിരുദ്ധമായി ലൈസന്‍സ് നേടിയെന്നു പരിശോധിച്ചു കണ്ടെത്തി റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തേയും കുവൈത്തില്‍ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസുഫ് അല്‍ ഖദ്ദ വെളിപ്പെടുത്തിയിരുന്നു. ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനാണ് നടപടി. ഡ്രൈവിങ് ലൈസന്‍സിന് ആവശ്യമായ കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതിനെ തുടര്‍ന്നാണ് ലൈസൻസ് പിന്‍വലിക്കും.
ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ലൈസന്‍സുകളാണ് അഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. പ്രവാസി ലൈസന്‍സുകള്‍ ഓഡിറ്റ് ചെയ്യാനുള്ള കഴിഞ്ഞ മാസത്തെ തീരുമാന പ്രകാരം ഓഡിറ്റ് പ്രക്രിയയും പിന്‍വലിക്കലുകളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ട്രാഫികും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും തമ്മില്‍ ബന്ധമുണ്ടെന്നും തൊഴില്‍ മാറ്റം പരിശോധിക്കുമെന്നും കൂടാതെ ലൈസന്‍സ് പിന്‍വലിച്ചവരുടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം പുതുക്കാന്‍ കഴിയില്ലെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























