ഇത് കണ്ണടച്ച് വിശ്വസിക്കരുത്, സന്ദർശക വിസയിലുള്ളവർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആ ചതി, കനത്ത മുന്നറിയിപ്പ്...!!

യുഎഇയിൽ സന്ദർശക വിസയിലെത്തി നിരവധി പേരാണ് തൊഴിൽ നോക്കുന്നത്. ചിലർക്ക് വിസകലയളവിനുള്ളിൽ തന്നെ ജോലി ശരിയാറുമുണ്ട്. നിയമാനുസൃതമായി തന്നെ ജോലിയിൽ പ്രവേശിക്കാറുമുണ്ട്. എന്നാൽ സന്ദർശക വിസയിലുള്ളവർക്ക് തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി പരസ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത് പലരും കണ്ണടച്ച് വിശ്വസിക്കുകയാണ്.
പെട്ടെന്നുള്ള ആവശ്യമാണെന്നും ഉടനെ ജോലിയിൽ പ്രവേശിക്കാനും തൊഴിൽ തട്ടിപ്പുസംഘം ആവശ്യപ്പെടും. പിന്നീട് സന്ദർശക വിസ മാറ്റാമെന്നാവും ഇവരുടെ വാഗ്ദാനം. എന്നാൽ ഇത് പാലിക്കാതെ കബളിപ്പിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്.ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാതിരിക്കുക, മറ്റേതെങ്കിലും ചൂഷണങ്ങൾ നേരിടുക എന്നിവയുണ്ടായാൽ തട്ടിപ്പിനിരയാകുന്നവർക്ക് പോലീസിനെയോ ബന്ധപ്പെട്ടവരെയോ സമീപിക്കാനാവില്ല. മറ്റ് നിയമനടപടികൾ നേരിടേണ്ടിവരികയും ചെയ്യും.
അതുകൊണ്ട് നിയമാനുസൃതമായി വേണം തൊഴിൽ പ്രവേശനം നേടേണ്ടതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തട്ടിപ്പ് വാഗ്ദാനങ്ങളിൽ കുടുങ്ങരുതെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
അതേസമയം സന്ദർശകവിസ പുതുക്കുന്നതിന് വേണ്ടി രാജ്യംവിടണമെന്ന നിയമവും യു.എ.ഇ.അടുത്തിടെ കർശനമാക്കിയിരുന്നു. അതായത് വിസിറ്റ് വിസയിൽ രാജ്യത്തക്ക് തൊഴിലന്വേഷിച്ചെത്തുന്ന എത്തുന്നവർക്ക് ഇനി മറ്റ് വിസയിലേക്ക് മാറാനുളള സൗകര്യം ഇല്ലാതാകുന്നു. അത്തരത്തിൽ ഇനി വിസ മാറണമെങ്കിൽ രാജ്യം വിടണം എന്നതാണ് പുതിയ നിബനിധന. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ നിന്നു തന്നെ വിസ മാറാമെന്ന നിയമമാണ് ഇതോടെ ഒഴിവാകുന്നത്.
പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും. വിസിറ്റ് വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട്തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.ഈ സംവിധാനം ഇല്ലാതാകുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച്തിരികെയെത്തി വിസ പുതുക്കേണ്ടി വരും.
ഒമാനിൽ പോയി എക്സിറ്റ് അടിച്ച് മടങ്ങിയെത്താൻ പലരും നിർബന്ധിതരാകും. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ നല്ലൊരു തുക നൽകേണ്ടി വരും.മാത്രമല്ല സന്ദർശക വിസയിൽ യുഎഇയില്‍ പ്രവേശിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തവര്‍ക്ക് കേസും വിലക്കും വരുമെന്ന് ട്രാവല്‍ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയിരുന്നു. വിസാ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം രാജ്യംവിട്ടു പോകാത്തവരാണ് ഈ നടപടികള്‍ക്ക് വിധേയരാകേണ്ടി വരിക.
ഇതുമൂലം സന്ദര്‍ശകര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനും ഭാവിയില്‍ യുഎഇയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസാ കാലാവധി കഴിഞ്ഞ് ഒരു ദിവസമെങ്കിലും അധികമായി യുഎഇയില്‍ താമസിക്കുന്നവര്‍ ഇത്തരം നടപടികള്‍ക്ക് വിധേയരായേക്കാമെന്നും ഇക്കാര്യത്തില്‍ മറ്റ് മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്നുമാണ് ട്രാവല്‍ ഏജന്‍സികളുടെ നിലപാട്.
https://www.facebook.com/Malayalivartha






















